ആശ്രയത്വം കുറക്കും, ആഭ്യന്തര ഉത്പാദനം കൂട്ടും
text_fieldsദോഹ: പ്രാദേശിക ഊര്‍ജ വ്യവസായ മേഖല ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്ത ോടെ ഖത്തര്‍ പെട്രോളിയം(ക്യുപി) പ്രാഥമിക കരാറുകളില്‍ ഒപ്പുവച്ചു. ഇ റക്കുമതിക്കു പകരമായി പ്രാദേശിക ഊര്‍ജ വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം ഒമ്പത് ബില്യണ്‍ റിയാല്‍ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതിയിലെ ആശ്രയത്വം കുറക്കുകയും ആഭ്യന്തര ഉത്പാദനം ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കരാറുകള്‍.
എണ്ണ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളായ ഷ്ലംബര്‍ഗര്‍, ബേകര്‍ ഹഗ്ഹേസ് എന്നിവയുമായി ഒമ്പത് ബില്യണിലധികം ഖത്തരി റിയാല്‍(2.47 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള കരാറുകളിലാണ് ഒപ്പുവച്ചത്.
ഉത്പാദന സൗകര്യങ്ങള്‍, പരിശീലനം, വികസനം എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. വ്യവസായം വികസിപ്പിക്കുകയും സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ദേശീയ ഉത്തരവാദിത്വനിര്വഹണത്തിെൻറ ഭാഗമായി ഈ മേഖലയിലെ നിരവധി പിന്തുണാ വ്യവസായങ്ങള്‍ പ്രാദേശികവല്ക്കരിക്കേണ്ടതിെൻറ ആവശ്യകത മനസിലാക്കുന്നതായി ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം സിഇഒയുമായ സഅദ് ശരീദ അല്‍കഅബി വ്യക്തമാക്കി. മറ്റൊരുവ എണ്ണ സേവന കമ്പനിയായ മക്ഡെര്‍മോട്ട് ഖത്തറിെൻറ ഊര്‍ജ ഷിപ്പിങ് ഗതാഗതകമ്പനിയായ നകിലാതുമായി സംയുക്ത സംരംഭ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഓഫ്ഷോര്‍, ഓണ്‍ഷോര്‍ ഘടനകള്‍ക്കായി സമുദ്രായന പ്ലാറ്റ്ഫോമുകള് നിര്‍മിക്കുന്നതിനാണ് കരാര്‍. എന്നാല്‍ കരാറിെൻറ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.