Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടെൻഷൻ വേണ്ട, സാന്ത്വനം...

ടെൻഷൻ വേണ്ട, സാന്ത്വനം അരികിലുണ്ട്

text_fields
bookmark_border
ടെൻഷൻ വേണ്ട, സാന്ത്വനം അരികിലുണ്ട്
cancel

ദോഹ: തുമാമ ഹെൽത്ത് സെൻററിൽ പുതിയ മാനസികാരോഗ്യ സേവനം തുടങ്ങി. ഖത്തർ ദേശീയ നയം 2030, ദേശീയ ആരോഗ്യനയം 2018^2022 എന്ന ിവയുടെ ഭാഗമായാണിത്. ഇന്നുമുതൽ തുമാമ ഹെൽത്ത്സെൻററിൽ ‘ഇൻനർഗ്രേറ്റഡ് മെൻറൽ ഹെൽത്ത് സർവീസ്’ എന്ന പദ്ധ തിക്ക് തുടക്കമാവും. ജനങ്ങളുടെ മാനസികാരോഗ്യം മെച്ചെപ്പടുത്താനും നല്ല ജീവിതം സമ്മാനിക്കാനുമായുള്ള പുതിയ ക മ്മ്യൂണിറ്റി സേവനമാണിത്. തുമാമ ആശുപത്രിയിൽ ഇന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന സേവനം ക്രമേണ മറ്റ്  ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഗുരുതരാവസ്ഥയിലുള്ള മാനസികപ്രശ്നങ്ങൾ നേരിടുന്നവർക്കല്ല, മറിച്ച് ചെ റിയ തരത്തിലുള്ള ആദ്യ ഘട്ടമാനസികപ്രശ്നങ്ങൾ കാണിക്കുന്നവർക്കാണ് പദ്ധതിയിലൂടെ ഗുണം ലഭിക്കുക.

ഹമദ് മെഡിക ്കൽ കോർപറേഷെൻറ മനോരോഗ ചികിൽസാവിഭാഗത്തിലേക്ക് റഫർ ചെയ്യപ്പെട്ട രോഗികൾക്ക് അവരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പൂർണമായ അറിവ് നൽകുകയും മാനസികസമ്മർദങ്ങൾക്കുള്ള കാരണങ്ങൾ എന്താണെന്ന് കണ്ടെത്തുകയും ചെയ്യുകയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. രോഗികൾക്ക് ശാസ്ത്രീയമായ അവബോധം നൽകുന്നതിലൂടെയും ബോധവത്കരണത്തിലൂടെയും അവരുടെ മാനസികാരോഗ്യം മെച്ചപ്പെട്ടുവരും. ഇതോടെ കൂടുതൽ മാനസികപ്രശ്നങ്ങളിലേക്ക് അവർ കടക്കുന്നത് ഒഴിവാക്കാനുമാകും. അൽ തുമാമ, എയർപോർട്ട്, ഉം ഗുവൈലിന, അൽ വക്റ, മിസൈമീർ എന്നീ ഹെൽത്ത് സെൻററുകളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളെ ആദ്യഘട്ടത്തിൽ ഇവിടെ സ്വീകരിക്കും.

ഒാരോ രോഗിയെയും കൂടുതൽ ശ്രദ്ധിച്ചുള്ള രോഗിയെ അടിസ്ഥാനമാക്കിയുള്ള ചികിൽസാരീതിയാണ് ഹെൽത്ത് സെൻററുകളിൽ പിന്തുടരുന്നത്. സ്ഥാപനങ്ങൾക്ക് കീഴിലുള്ള 500 ക്ലിനിക്കൽ സ്റ്റാഫിനും 1800 നഴ്സുമാർക്കും വിദഗ്ധ പരിശീലനം ഇതിനകം നൽകിക്കഴിഞ്ഞിട്ടുണ്ട്. പൊതുവായി കാണുന്ന ഉത്കണ്ഠ, സമ്മർദം, വിഷാദം പോലുള്ള മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ശാസ്ത്രീയമായി പരിചരണം നൽകാനാണ് ജീവനക്കാർക്ക് പരിശീലനം നൽകിയത്. ലുബൈബ്, റൗദത്ത് അൽ ഖൈൽ, തുമാമ, അൽ വജ്ബ, ഖത്തർ യൂനിവേഴ്സിറ്റി എന്നീ ഹെൽത്ത് സെൻററുകളിൽ പി.എച്ച്.സി.സി സപ്പോർട്ട് ക്ലിനിക്കുകളും അടുത്തിടെ തുടങ്ങിയിട്ടുണ്ട്. വിവിധ കമ്മ്യൂണിറ്റികളെ കൂടി സഹകരിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഇവരുടെ കൂടി സഹായത്തോടെ മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നവരെ ഡോക്ടർമാർ പരിശോധിച്ച് പ്രശ്നങ്ങളുടെ തീവ്രത മനസിലാക്കി ബന്ധെപ്പട്ട ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് രീതി.

വിഷാദം, ടെൻഷൻ, ഉത്കണ്ഠ മിക്കവരിലും
2018 ൽ 332,444 ആളുകളെയാണ് രാജ്യത്തെ പ്രൈമറി ഹെൽത്ത് സെൻററുകളിൽ പരിശോധിച്ചത്. 2017ൽ ഇത് 18,633 ആയിരുന്നു. ഇതിൽ 180,094 സ്ത്രീകൾ ആയിരുന്നു (54ശതമാനം), 152,350 പേർ പുരുഷൻമാർ ആയിരുന്നു. (46 ശതമാനം). ഇതിൽ 6,351ലധികം ആളുകൾ ചെറുതും വലുതുമായ വിവിധ മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 3,438 പേരിൽ ഉത്കണ്ഠയാണ് പ്രശ്നം. 2913 പേരിൽ വിഷാദമാണ് പ്രശ്നം. എല്ലാ ആളുകളെയും വിദഗ്ധമായി പരിശോധിച്ചു. 1496 പേരെ തുടർചികിൽസക്കായി റഫർ ചെയ്യുകയും ചെയ്തു. 30 വർഷത്തെ ലോകതലത്തിൽ തന്നെയുള്ള നിരന്തര പഠനങ്ങളിൽ കുട്ടികളിലും യുവാക്കളിലും മാനസികപ്രശ്നങ്ങൾ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഉത്കണ്ഠ, വിഷാദം, ഭക്ഷണത്തിലെ താളപ്പിഴകൾ, സ്വയം പീഡിപ്പിക്കൽ തുടങ്ങിയവയാണ് കാണുന്ന പൊതുവെയുള്ള മാനസികപ്രശ്നങ്ങൾ. എഴുപത് ശതമാനത്തിലധികം കുട്ടികളും പല വിധത്തിലുള്ള മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ പ്രശ്നങ്ങൾ കണ്ടെത്തി ശാസ്ത്രീയമായ പരിചരണം ലഭിക്കാത്തതിനാലാണിത്. നല്ല മാനസികാരോഗ്യം കുട്ടികളിൽ ഉണ്ടായാൽ മാത്രമേ ജീവിതത്തിലെ വിവിധ വെല്ലുവിളികൾ നേരിടാൻ അവർക്ക് പ്രാപ്തി ഉണ്ടാകൂ. തങ്ങളുടെ ഉള്ളിൽ അടങ്ങിയിരിക്കുന്ന വിവിധ കഴിവുകൾ പരിപോഷിപ്പിക്കാനും ഇത് അത്യാന്താപേക്ഷിതമാണ്. ഇതിെൻറയൊക്കെ അടിസ്ഥാനത്തിൽ രാജ്യത്തെ 27 ഹെൽത്ത്സെൻററുകളിലും മാനസികാരോഗ്യ സേവനം നൽകുകയാണ് ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story