ഗള്‍ഫ് പ്രതിസന്ധി: ഖത്തർ വാതിൽ തുറന്നിട്ടിരിക്കുന്നു
text_fieldsദോഹ: ഗള്‍ഫ് പ്രതിസന്ധി മേഖലയുടെ സുരക്ഷക്ക് ഭീഷണിയാണെന്നും പ്രതിസന്ധി പരിഹരിക്കാ ന് തുറന്ന ചര്‍ച്ചക്ക് ഖത്തര്‍ തയ്യാറാണെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത ്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി പറഞ്ഞു. മ്യൂണിക്ക് സുരക്ഷാ സമ്മേളന ത്തിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് പ്രതിസന്ധി ഉടലെടുക്കാനു ണ്ടായ കാരണങ്ങളും അവ പരിഹരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളും ഒരേ മേശക്ക് ചുറ്റു മിരുന്ന് സംസാരിക്കാന്‍ ഉപരോധ രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. സൗദി അറേബ്യയുടേ യും യു എ ഇയുടേയും നേതാക്കള്‍ ഗള്‍ഫ് പ്രതിസന്ധിയില്‍ കൂടതല്‍ ശ്രദ്ധ ചെലുത്തണം. കാരണം, അത് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ്.
മേഖലയിലെ രാജ്യങ്ങള്‍ പരസ്പ രമുള്ള സഹകരണത്തിനും കൂടിയാലോചനകള്‍ക്കുമാണ് ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജി സി സ ി) രൂപീകരിച്ചത്. മേഖലയുടെ സ്ഥിരതക്ക് ഏറ്റവും വിജയകരമായ മാതൃകയാണിതെന്നും അദ്ദേ ഹം എടുത്തുപറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ക്കിടയില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു അവസ്ഥ മുമ്പ് രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഉപരോധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇത്തരത്തില്‍ ചുവടുമാറ്റം നടത്തുകയും ചെയ്തിട്ടില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. കുവൈത്തില്‍ നടന്ന ഗള്‍ഫ് ഉച്ചകോടിയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ തയ്യാറായിരുന്നു. പക്ഷേ, ഉപരോധ രാജ്യങ്ങള്‍ അതിന് തയ്യാറായില്ല. മാത്രമല്ല, ഉച്ചകോടിയില്‍ തങ്ങളുടെ പ്രാതിനിധ്യത്തില്‍ വലിയ കുറവാണ് അവർ ഉണ്ടാക്കിയതും. റിയാദില്‍ ഈയിടെ നടന്ന ഗള്‍ഫ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിനെ ക്ഷണിച്ചത് ജിസിസി സെക്രട്ടറി ജനറലായിരുന്നു. ആതിഥേയ രാജ്യത്തില്‍ നിന്നായിരുന്നില്ല ഖത്തറിന് ക്ഷണം ലഭിച്ചത്.
അതുകൊണ്ടാണ് തങ്ങളുടെ പ്രാതിനിധ്യത്തില്‍ കുറവുണ്ടായതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയും വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിെൻറ കത്തുകള്‍ക്ക് ഉപരോധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ തണുത്ത പ്രതികരണമാണ് നൽകിയത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ആ സമയത്ത് തങ്ങള്‍ക്ക് താത്പര്യമില്ലെന്ന തരത്തിലായിരുന്നു അവരുടെ മറുപടി. അമേരിക്കയുമായുള്ള ഖത്തറിെൻറ ബന്ധത്തില്‍ ഉപരോധ ശേഷവും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി വിശദീകരിച്ചു. അമേരിക്കയുമായുള്ള ശക്തമായ ബന്ധം തുടരുകയാണെന്ന് പറഞ്ഞ അദ്ദേഹം ഖത്തറിലാണ് യു എസിെൻറ ഏറ്റവും വലിയ സൈനികതാവളമെന്നും പറഞ്ഞു. പന്ത്രണ്ടായിരത്തോളം യു എസ് സേനാംഗങ്ങളാണ് ഖത്തറിലുള്ളത്. അന്താരാഷ്ട്ര കൂട്ടായ്മയുടെ കേന്ദ്രം ഖത്തറാണെന്ന് മാത്രമല്ല, എല്ലാ കാര്യങ്ങളും സുഗമമായാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി സി സിക്ക് പകരമായി മറ്റൊരു കൂട്ടായ്മയുണ്ടാക്കില്ല
ജി സി സിക്ക് പകരമായി മറ്റൊരു കൂട്ടായ്മ തങ്ങളുണ്ടാക്കില്ലെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാന് ഖത്തറിെൻറ അയല്‍ രാജ്യമാണ്. മാത്രമല്ല, വലിയ രീതിയിലുള്ള പ്രകൃതി വാതക പാടം ഇരുരാജ്യങ്ങളുടേയും പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഉപരോധത്തിന് ശേഷമുണ്ടായ അവസ്ഥയല്ല. ഭൂമിശാസ്ത്രപരമായി നേരത്തെ തന്നെ അങ്ങനെയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കണം. ഇത് ഖത്തറിെൻറ മാത്രം നയമല്ലെന്നും എല്ലാ ജി സി സി രാജ്യങ്ങളും ഇക്കാര്യം ആഗ്രഹിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. മധ്യപൂര്‍വ്വ ദേശത്ത് നയപരമായ കൂട്ടായ്മ നടപ്പിലാക്കാന്‍ അമേരിക്ക കൂടുതല്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഖത്തറിെൻറ തീരുമാനങ്ങള്‍ വളരെ കൃത്യമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. കൂട്ടായ്മയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിന് മുമ്പ് അടിസ്ഥാന പ്രശ്നങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്തേണ്ടതുണ്ട്. രാജ്യങ്ങള്‍ക്കിടയില്‍ സഖ്യമുണ്ടാക്കുകയെന്ന കാര്യം നടപ്പാകണമെന്നില്ല.
കാരണം നാല് രാജ്യങ്ങള്‍ ഒന്നിനെതിരെയാണ് നിലപാട് സ്വീകരിക്കുന്നത്. തങ്ങള്‍ അതുമായി ചേര്ന്നുനില്ക്കുകയാണെങ്കില് തങ്ങളുടെ ജനങ്ങള്‍ക്ക് മുമ്പാകെയുള്ള വിശ്വാസ്യതയെ ബാധിക്കും. എതിര് രാജ്യങ്ങളുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ജനങ്ങളില്‍ നിന്നും ചോദ്യമുയരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആശയവും സങ്കല്‍പ്പവും തര്‍ക്കമില്ലാത്തതും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരില്ലാത്തതുമാണ്. ഇത്തരം സഖ്യം പ്രകൃത്യാ പ്രതിരോധത്തിലൂന്നിയതും അംഗരാജ്യങ്ങള്‍ക്കിടയിലെ കഴിവുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതുമായിരിക്കും. സഹകരണത്തിെൻറ അടിസ്ഥാനത്തിലാണെങ്കില്‍ ഇത്തരം സഖ്യങ്ങളുണ്ടാക്കുമ്പോള് പ്രശ്നങ്ങളുണ്ടാവില്ലെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. സഖ്യ തീരുമാനങ്ങള്‍ ഉന്നത തലങ്ങളിലേക്ക് നീങ്ങുന്നതിന് മുമ്പ് കാതലായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഇക്കാര്യം അമേരിക്കയെ ഖത്തര്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യം എല്ലായ്പോഴും ഖത്തര്‍ യോഗങ്ങളില്‍ ആവര്‍ത്തിക്കാറുണ്ട്. സഖ്യത്തെ നല്ല രീതിയില്‍ കെട്ടിപ്പടുക്കാന്‍ ഇത്തരം അഭിപ്രായങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്^ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കണം
ഫലസ്തീന് ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കപ്പെടേണ്ടതുണ്ട്. ഫലസ്തീനിയന്‍ ജനതക്ക് സ്വീകരിക്കാനാവുന്ന വിധത്തിലുള്ള അമേരിക്കന്‍ ഇടപെടലുകളെ തങ്ങള്‍ പിന്തുണക്കും. ഫലസ്തീനിയന്‍ ജനതക്കപ്പുറത്തേക്ക് തങ്ങള്‍ പോകില്ലെങ്കിലും ഇതുവരെ അവര്‍ കാണാത്ത ചില കാര്യങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന് വിഷയത്തില്‍ ഗുണപരമായ കാര്യങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനെ പിന്തുണക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഖത്തറും ഇസ്രായേലും തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവും പ്രധാനമായുള്ളത് ഫലസ്തീന് വിഷയമാണ്. നീണ്ടകാലങ്ങളായി ഫലസ്തീനിയന്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ തങ്ങള്‍ക്കിടയില്‍ എല്ലായ്പോഴും പ്രശ്നം കിടക്കുന്നുണ്ട്. ഇതേ വിഷയം തന്നെയാണ് എല്ലാ അറബ് രാജ്യങ്ങള്‍ക്കുമുള്ളതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
സിറിയ: അവർ സമീപനം മാറ്റിയിട്ടില്ല
സിറിയന്‍ ഭരണാധികാരികളുമായുള്ള ബന്ധത്തില്‍ മറ്റു രാജ്യങ്ങള്‍ സാധാരണ നില കൈവരിക്കുന്നതാണ് കാണുന്നത്. സിറിയന്‍ ഭരണാധികാരികളെ അറബ് ലീഗിലേക്ക് തിരികെ ക്ഷണിക്കുന്നുമുണ്ട്. എന്നാല്‍ ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക് മാറാന്‍ എന്തുകാര്യങ്ങളാണ് സിറിയന്‍ ഭരണാധികാരികള്‍ ചെയ്തതെന്നും അറബ് ലീഗിലേക്ക് തിരികെ ക്ഷണിക്കാനുള്ള കാരണമെന്തെന്നുമുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ തങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ നിയമങ്ങളിൽ മാതൃക
കുടിയേറ്റ ജോലിക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് തങ്ങള്‍ നിരൂപണം നടത്തുന്നുണ്ടെന്നും നിരവധി കാര്യങ്ങള്‍ പ്രസ്തുത വിഷയത്തില്‍ ചെയ്യാനായിട്ടുണ്ടെന്നും 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട തൊഴില്‍ നിയമങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങളില്‍ ഖത്തറാണ് മറ്റുള്ളവര്‍ക്ക് വഴികാട്ടിയെന്ന കാര്യത്തില്‍ അഭിമാനമുണ്ടെങ്കിലും തങ്ങള്‍ക്ക് ഇനിയും കൂടുതല്‍ ചെയ്യാനുണ്ടെന്നും ഉപപ്രധാനമന്ത്രി വിശദീകരിച്ചു.
ആംനസ്റ്റി ഇൻറര്‍നാഷണല്‍, ഹ്യുമന്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ സംഘടനകള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ അഭിനന്ദിച്ച വിദേശകാര്യ മന്ത്രി അവരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.