മന്ത്രാലയം ഇടപെടൽ: സ്കൂൾ പ്രവേശന നടപടികൾ കൂടുതൽ സുതാര്യമാകുന്നു
text_fieldsദോഹ: സ്വകാര്യസ്കൂളുകളുെട പ്രവേശന നടപടികൾ കൂടുതൽ സുതാര്യമാകുന്നു. വിദ്യാഭ്യ ാസമന്ത്രാലയം സ്വീകരിച്ച വിവിധ നടപടികളുടെ ഫലമാണിത്. സ്കൂളുകളുടെ പ്രവേശന നട പടികൾ വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ഒാൺലൈൻ രജിസ്ട്രേഷൻ സം വിധാനവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ രീതി. വ്യത്യസ്ത പാഠ്യപദ്ധതികൾക്ക് കീഴിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെയുള്ള പ്രവേശനനടപടികൾ ഇതോടെ കൂടുതൽ സുതാര്യമാവുകയാണ്. രക്ഷിതാക്കളുടെ പരാതികൾക്ക് പരിഹാരവുമായി സ്വകാര്യസ് കൂളുകളുമായി സഹകരിച്ചാണ് മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നത്.
തങ്ങളുടെ കുട്ടിക്ക് അനുേയാജ്യമായ കാമ്പസിൽ തന്നെ പ്രവേശനം കിട്ടണമെന്ന രക്ഷിതാക്കളുെട ആഗ്രഹം കൂടിയാണ് ഇതോടെ സഫലീകരിക്കപ്പെടുന്നത്. അതത് രാജ്യക്കാരായ കുട്ടികൾക്ക് അതത് സ്കൂളുകളിൽ പ്രവേശനത്തിൽ മുൻഗണന നൽകണമെന്നുണ്ട്. മറ്റ് രാജ്യക്കാർക്ക് പ്രവേശനം നൽകണമെങ്കിൽ ഇതിന് മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. മന്ത്രാലയത്തിെൻറ നിർദേശങ്ങൾക്ക് അനുസൃതമായി സ്കൂളുകൾ തങ്ങളുെട സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. പ്രവേശനനടപടിക്രമങ്ങൾ, അപേക്ഷിക്കേണ്ട രീതി, അവസാന ദിവസം തുടങ്ങിയ വിവരങ്ങളൊക്കെ സ്കൂൾ വെബ്ൈസറ്റുകളിൽ നൽകുന്നുണ്ട്. ഒാൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള േപാർട്ടലുകളും സ്കൂളുകൾ തുടങ്ങിയിട്ടുണ്ട്. ഇൗ സംവിധാനം വന്നത് രക്ഷിതാക്കൾക്കും ഗുണകരമായിട്ടുണ്ട്.
പല സ്കൂളുകളുടെയും പ്രവേശനനടപടികളുെട ദിവസങ്ങളിൽ മാറ്റമുള്ളതിനാൽ മുമ്പ് രക്ഷിതാക്കൾക്ക് ഒാരോ സ്കൂളിലും അപേക്ഷ നൽകുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് ഏറെ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. ചെറിയ പ്രശ്നങ്ങളുെട പേരിൽ തന്നെ വിദ്യാർഥികളുടെ ഒരു വർഷം തന്നെ നഷ്ടപ്പെടാനും ചില സമയങ്ങളിൽ ഇടയാകുന്നുണ്ട്. ഇന്ത്യൻ, ബ്രിട്ടീഷ്, പാകിസ്താനി, ശ്രീലങ്കൻ തുടങ്ങിയ വ്യത്യസ്ത പാഠ്യപദ്ധതിയാണ് ഖത്തറിലെ വിവിധ സ്വകാര്യസ്കൂളുകൾ പിന്തുടരുന്നത്. മന്ത്രാലയത്തിെൻറ നിർദേശങ്ങളും സ്കൂളുകളുടെ പോർട്ടലുകളും വിദ്യാർഥികൾക്ക് ഉപകാരപ്രദമാണ്. നടപടിക്രമങ്ങൾ സംബന്ധിച്ച് ‘പെനിൻസുല’ പത്രം സ്കൂൾ അധികൃതരെ പെങ്കടുപ്പിച്ച് പ്രത്യേക പരിപാടി നടത്തി. നടപടിക്രമങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളും മറ്റും സ്കൂൾ അധികൃതർ വിശദീകരിച്ചു. ‘പെനിൻസുല’ ഡെപ്യൂട്ടി മാനേജിങ് എഡിറ്റർ മുഹമ്മദ് ഉസ്മാൻ അലി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.