ആത്മവിശ്വാസവും പ്രയത്നവും വിജയത്തിന് നിദാനം –മജിസിയ ബാനു
text_fieldsദോഹ: ആത്മവിശ്വാസവും ലക്ഷ്യം നേടാനുള്ള പ്രയത്നവും കൈമുതലായുെണ്ടങ്കിൽ നെമ്മ ആ ർക്കും തോൽ പിക്കാൻ കഴിയില്ലെന്ന് ലോകപവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലെ സ്വർണമെ ഡൽ ജേതാവ് മജിസിയ ബാനു. ‘ചാലിയാർ ദോഹ’യുടെ കായികദിനാഘോഷത്തിൽ പെങ്കടുക്കാൻ എത് തിയ മജിസിയ ‘ഗൾഫ്മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. 2018ൽ റഷ്യയിലെ മോസ്കോയിൽ നടന്ന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലാണ് മജിസിയ സ്വർണമെഡൽ നേടിയത്. 2018ൽ തുർക്കിയിൽ നടന്ന ലോക ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ആറാംസ്ഥാനവും നേടിയിട്ടുണ്ട്. മാഹി എംെഎഎൻഡിഎസ് കോളജിൽ ബി.ഡി.എസ് വിദ്യാർഥിനിയാണ്. ഏറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് കായികരംഗത്ത് നേട്ടങ്ങൾ കരസ്ഥമാക്കുന്നത്. ൈഹസ് കൂൾ–ഹയർകെൻഡറി തലങ്ങളിൽ പഠിക്കുേമ്പാൾ സ്കൂൾ തല ഒാട്ടമൽസരങ്ങളിലാണ് പെങ്കടുത്തിരുന്നത്.
പിന്നീട് കോളജ് പഠനസമയത്ത് ബോക്സിങ് പഠിക്കാനായി കോഴിക്കോടുള്ള രമേഷ്കുമാറിെൻറ പരിശീലനം തേടി. അദ്ദേഹമാണ് പവർലിഫ്റ്റിങാണ് മജിസിയയുടെ വഴിയെന്ന് തിരിച്ചറിഞ്ഞ് പ്രോൽസാഹനം നൽകിയത്. ചിട്ടയായ പരിശീലനവും ആത്വിശ്വാസവും ൈകമുതലായപ്പോൾ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ലോകചാമ്പ്യൻഷിപ്പുകളിൽ ജേത്രിയായി. ഉത്തർപ്രേദശിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. തൃശൂരിൽ 2018ൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ നേടി. നിരവധി സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിലും ഉന്നത വിജയം നേടാനായിട്ടുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ഇതുവരെ ഒരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ല. ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടും സർക്കാർ സഹായങ്ങളോ പ്രോൽസാഹനമോ കിട്ടിയിട്ടില്ല. ഒളിമ്പിക് ഇനം അല്ലാത്തതിനാലാണ് സർക്കാറിൽ നിന്ന് സഹായങ്ങൾ കിട്ടാത്തത് എന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ പ്രവാസി മലയാളികളിൽ നിന്നും മറ്റ് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിരവധി സഹായങ്ങൾ ലഭിച്ചു. ഇതിനാലാണ് പല മൽസരങ്ങളിലും പെങ്കടുക്കാനുള്ള സാമ്പത്തികാവസ്ഥ ഉണ്ടാകുന്നത്.
ഹിജാബ് ധരിച്ചിട്ടാണ് മൽസരങ്ങളിലടക്കം പെങ്കടുക്കുന്നത്. എന്നാൽ ഹിജാബ് ധരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ചില സഹായങ്ങൾ കിട്ടാതെയുമായിട്ടുണ്ട്. എല്ലാ മുസ്ലിം പെൺകുട്ടികളും ഹിജാബ് ധരിക്കണമെന്ന അഭിപ്രായക്കാരിയല്ല താൻ. എന്നാൽ ഹിജാബ് ധരിക്കൽ തെൻറ ഇഷ്ടവും അവകാശവുമാണ്. മുമ്പത്തെ കാലത്ത് നിന്ന് വ്യത്യസ്തമായി കൂടുതൽ കുട്ടികൾ പവർലിഫ്റ്റിങ്–ആംറെസ്ലിങ് രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇത്തരക്കാർക്ക് സഹായങ്ങൾ നൽകാൻ അക്കാദമി തന്നെ തുടങ്ങണമെന്നാണ് തെൻറ ഭാവിആഗ്രഹം. ക്രിക്കറ്റ്, ഫുട്ബാൾ എന്നിവക്കുള്ളതുപോലുള്ള പ്രോൽസാഹനം മറ്റ് കായിക ഇനങ്ങൾക്ക് ലഭിക്കുന്നില്ല. ഇൗ അവസ്ഥ മാറണം. ഇതിന് തുടക്കക്കാരികളായ കുട്ടികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്കും സമൂഹത്തിെൻറയും സർക്കാറിെൻറയും പിന്തുണയും പ്രോൽസാഹനവും ഉണ്ടാകണമെന്നും മജിസിയ പറഞ്ഞു. കോഴിക്കോട് വടകര കേല്ലരി മൊയിലോത്ത് വീട്ടിൽ ഖത്തർ പ്രവാസിയായ അബ്ദുൽ മജീദിെൻറയും റസിയയുടെയും മകളാണ് മജീസിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.