റോഡുകളിലെ രാജാവ്, അൽ മജ്ദ്
text_fieldsദോഹ: രാജ്യത്തെ എല്ലാ ഹൈവേകളെയും ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് ആയ അൽ മജ്ദ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. മുമ്പ് ഒാർബിറ്റൽ റോഡ് എന്ന് വിളിച്ചിരുന്ന റോഡ ് ഇനി മുതൽ അൽ മജ്ദ് റോഡ് എന്നാണ് ഒൗദ്യോഗികമായി അറിയപ്പെടുക. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് റോഡ് തുറന്നുകൊടുത്തത്. രാജ്യത്തെ അടിസ് ഥാനസൗകര്യവികസന രംഗത്തെ നാഴികകല്ലാണ് അൽമജ്ദ് റോഡ്. ഉംസെയ്ദ് റോഡിൽ നിന്ന് റാസ് ലഫാൻ റോഡിലേക്കും അൽഖോർ ഹൈവേയിലേക്കും പോകുന്നതാണ് 195 കിലോമീറ്റർ ൈദർഘ്യമുള്ള പുതിയ റോഡ്. ഖത്തറിെൻറ റോഡ് ശൃഖലയിലെ പ്രധാനപ്പെട്ട ഇൗ റോഡിൽ 18 ഇൻറർസെക്ഷനുകളുണ്ട്.
എല്ലാപ്രധാനറോഡുകളുമായും അൽമജ്ദ് റോഡ് ബന്ധപെട്ടുകിടക്കുന്നു. അൽ വകിർ, ജി റിങ്, സൽവ, അൽ സെയ്ലിയ, ദുഖാൻ റോഡുകളിലേക്കും എത്താം. ലോകകപ്പ് സ്റ്റേഡിയങ്ങൾ, 30 റെസിഡൻഷ്യൽ കേന്ദ്രങ്ങൾ എന്നിവയിലേക്കൊക്കെ എത്തിച്ചേരാൻ അൽമജ്ദ് റോഡിലൂടെ കഴിയും. റോഡ്പദ്ധതിയുെട വിവിധ ഘട്ടങ്ങൾ സംബന്ധിച്ചഡോക്യുമെൻററി ചിത്രവും ഉദ്ഘാടനചടങ്ങിന് മുമ്പായി പ്രദർശിപ്പിച്ചു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര ഗുണമേൻമയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. ശൂറ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ലാഹ് ബിൻ സെയ്ദ് അൽ മഹ്മൂദും ചടങ്ങിൽ പെങ്കടുത്തു. മന്ത്രിമാർ, ഉന്നതവ്യക്തികൾ, സർക്കാർ വിഭാഗങ്ങളുടെ മേധാവികൾ, റോഡിെൻറ കരാർ കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.