1993ന് ശേഷമുള്ള മികച്ച ഫിഫ റാങ്കിങിൽ ഖത്തർ
text_fieldsദോഹ: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങില്‍ ഖത്തര്‍ ദേശീയ ഫുട്ബാൾ ടീം 38 സ്ഥാ നങ്ങൾ മെച്ചപ്പെടുത്തി. ഏഷ്യന്‍ കപ്പിലെ കിരീടനേട്ടമാണ് വലിയ മുന്നേ റ്റം നടത്താൻ ഖത്തറിന് സഹായകമായത്. ഫിഫ കഴിഞ്ഞദി വസം പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 55ാം സ്ഥാനത്താണ് ഖത്തര്‍. 1993നുശേഷം ഇത്ര ഉയര്‍ന്ന റാങ്കിങ് ഖത്തര്‍ നേടുന്നത് ആദ്യമായാണ്. ഏഷ്യന്‍ കപ്പിനു മുമ്പ് റാങ്കിങില്‍ 93ാം സ്ഥാനത്തായിരുന്നു. 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 55ാംറാങ്കിലേക്ക് ഉയര്‍ന്നത്. ഗള്‍ഫ് മേഖലയില്‍ ഒന്നാംസ്ഥാനത്താണ് ഖത്ത ര്‍. ഏഷ്യയില്‍ അഞ്ചാം സ്ഥാനത്തും. ഇറാനാണ് ഏഷ്യയില്‍ ഒന്നാമത്. പുതിയ റാങ്കിങില്‍ ഏഴുസ്ഥാനം മെച്ച പ്പെടുത്തി 22ാമതാണ് ഇറാന്. ഏഷ്യന്‍ കപ്പ് ഫൈനലില്‍ ഖത്തറിനോട് പരാജയപ്പെട്ട ജപ്പാനും റാങ്കിങില്‍ വലിയ മുന്നേറ്റം നടത്തി. 23 സ്ഥാനം മെച്ചപ്പെടുത്തി 27ാം റാങ്കിലെത്തി. ദക്ഷിണ കൊറിയ 15 സ്ഥാനങ്ങള്‍ മെച്ചപ്പെ ടുത്തി 38ാം റാങ്കിലെത്തി.
അതേസമയം ഓസ്ട്രേലിയ ഒരു സ്ഥാനം താഴ്ന്ന് 42ാം റാങ്കിലായി. ഈ നാലു രാജ്യ ങ്ങളാണ് ഖത്തറിനു മുന്നിലുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ 67ാം സ്ഥാനത്തുള്ള യുഎഇയാണ് ഖത്തറിന് പിന്നില്‍ രണ്ടാമത്. സൗദി അറേബ്യ 70ാമതാണ്. എട്ടുസ്ഥാനങ്ങള് കയി ഇറാഖ് 80ാമതും ആറു സ്ഥാനങ്ങള്‍ മെച്ചപ്പെ ടുത്തി ഉസ്ബക്കിസ്താന് 89ാമതും 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ജോര്‍ദാന്‍ 97ാം സ്ഥാനത്തുമെത്തി. ഏഷ്യന്‍ കപ്പില്‍ ഒരു മത്സരവും തോല്‍ക്കാതെ ഫൈനലില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയാണ് ഖത്തര്‍ കിരീടം സ്വന്തമാക്കിയത്. എഎഫ്സിയില്‍ റാങ്കിങില്‍ ഖത്തറിനേക്കാള്‍ ബഹുദൂരം മുന്നിലുള്ള ജപ്പാന്, കൊറിയ റിപ്പ ബ്ലിക്ക്, സൗദി അറേബ്യ എന്നീ ടീമുകളെയും യുഎഇ, ലബനാന്, ഇറാഖ് ടീമുകളെയും ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ തോല്‍പ്പിച്ചിരുന്നു. ഏഷ്യന്കപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളിലും ഖത്തര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതും റാങ്കിങില്‍ പ്രതിഫലിച്ചു. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷനിലെ നാലു രാ ജ്യങ്ങള്‍ ആദ്യ അന്‍പതില്‍ ഇടംനേടിയതെന്നും പുതിയ റാങ്കിങിെൻറ സവിശേഷതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.