പുതുസംരംഭങ്ങൾ ഇവിടെ വിരിയിച്ചെടുക്കുന്നു
text_fieldsദോഹ: ബിസിനസ്–വ്യവസായ രംഗത്തെ പുതുആശയങ്ങൾ അടവച്ച് വിരിയിച്ചെടുക്കുകയാണ് ഡിജിറ്റൽ ഇൻക്യുബേഷൻ സെൻറർ (ഡി.െഎ.സി). ആവശ്യമുള്ളവർക്ക് ആശയങ്ങളും പരിശീലനങ്ങളും പ്രോൽസാഹനവും കേന്ദ്രത്തിൽ നിന്ന് ലഭിക്കും. പുതുസംരംഭകരെ പ്രോൽസാഹിപ്പിക്കാനും വിവിധ വ്യവസായ സംരംഭങ്ങളുടെ ആശയങ്ങൾ ഉപയോഗപ്പെടുത്താനും ഡി.െഎ.സി വിവിധ പദ്ധതികൾ നടത്തുന്നുണ്ട്. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ കീഴിലാണ് ഡി.െഎ.സി. പ്രവർത്തിക്കുന്നത്. 25 പുതിയ സ്റ്റാർട്ട് അപ്പ് കമ്പനികളെ ഡിജിറ്റൽ ഇൻക്യുബേഷൻ സെൻറർ തെരെഞ്ഞടുത്തിട്ടുണ്ട്.
ഡി.െഎ.സി നടത്തിയ ‘നല്ല സംരംഭകത്വ ആശയങ്ങൾ’ ക്യാമ്പിൽ നിന്നാണ് ഇവയെ തെരഞ്ഞെടുത്തത്. ഗതാഗത വാർത്താവിനിമയ വകുപ്പ് മന്ത്രി ജാസിം ൈസഫ് അഹ്മദ് അൽ സുലൈത്തി, ഡിജിറ്റൽ സൊസൈറ്റി ഡവലപ്മെൻറ് അഫയേഴ്സ് അസി.അണ്ടർ സെക്രട്ടറി റീം അൽ മൻസൂരി എന്നിവർ ചടങ്ങിൽ പെങ്കടുത്തു. പുതിയ സംരംഭങ്ങൾ വികസിപ്പിച്ച ഒമ്പതുപേർക്ക് പുരസ്കാരം നൽകി.ഒാൺലൈനിലെ പുതിയ സംരംഭമായ ‘അപ്പ്ലാബ്’ ഒന്നാം സ്ഥാനം നേടി. ‘ബ്ലു ലിനക്സ്’ എന്ന െഎ.ടി ബിസിനസ് സൊലൂഷൻ സ്ഥാപനമാണ് രണ്ടാം സ്ഥാനം നേടിയത്. ഒന്നാം സമ്മാനമായി 200,000 റിയാലും രണ്ടാം സമ്മാനമായി 25,000 റിയാലും നൽകി. സർട്ടിഫിക്കറ്റും ഉണ്ട്. ഇൗ രണ്ട് സ്ഥാപനങ്ങളും കാലാവസ്ഥയുടെ വിവിധ കാര്യങ്ങൾക്ക് സഹായകരമാകുന്ന ‘വെതർ ആപ്പുകൾ’ വിജയകരമായി വികസിപ്പിച്ചിട്ടുണ്ട്.
അറബി ഭാഷ, വിശുദ്ധ ഖുർആൻ, ആരോഗ്യം, ആശയവിനിമയം, ഇ കൊമേഴ്സ്, ബിസിനസ്, സോഷ്യൽ മീഡിയ, മറ്റ് പൊതുസേവനങ്ങൾ എന്നിവ സംബന്ധിച്ചുള്ള നൂതന അറിവുകളാണ് ‘ഇന്നൊവേറ്റീവ് ടെക്നോളജി സൊലൂഷൻസ്’ പങ്കുവെക്കുന്നത്. ഇൻക്യുബേഷൻ സെൻററിലെ വിദ്യാർഥികളാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. പുതുസംരംഭങ്ങളുടെ വികസനവുമായി ബന്ധെപ്പട്ട് 2018ൽ വിവിധ പദ്ധതികളാണ് നടത്തിയതെന്ന് ഡി.െഎ.സി ആക്ടിങ് ഡയറക്ടർ ദുഹ അൽ ബുഹന്ദി പറഞ്ഞു. ഖത്തർ സയൻസ് ആൻറ് ടെക്നോളജി പാർക്ക്, ഖത്തർ ഡെവലപ്മെൻറ് ബാങ്ക്, സാേങ്കതിക രംഗത്തെ വിവിധ സ്ഥാപനങ്ങൾ എന്നിവ 2018ൽ 4.7 മില്ല്യൻ റിയാലാണ് ഇൗ രംഗത്ത് കൈകാര്യം െചയ്തത്. നിലവിൽ 58 പുതുസംരംഭങ്ങളാണ് ഡി.െഎ.സിയിലുള്ളത്. വിവിധ കമ്പനികൾക്കും പുതുസംരംഭകർക്കുമായി 2018ൽ ഡി.െഎ.സി 16 പരിശീലന കോഴ്സുകൾ നൽകിയിട്ടുണ്ട്. ബിസിനസ് കോഴ്സുകളും സാേങ്കതിക ക്ലാസുകളും ഇതിൽ ഉൾെപ്പടും. 1162 കമ്പനികൾക്ക് ഇത് ഉപകാരെപ്പട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.