‘മിലാഹ’ യൂറോപ്പിലേക്ക് നേരിട്ട് ഷിപ്പിങ് സർവീസ് തുടങ്ങുന്നു
text_fieldsദോഹ: രാജ്യത്തെ പ്രധാന ഷിപ്പിങ് കമ്പനിയായ മിലാഹ, യൂറോപ്പിലേക്ക് ആദ്യമായി നേരിട്ടുള്ള ഷിപ്പിങ് സർവീസ് ത ുടങ്ങുന്നു. മധ്യധരണ്യാഴി(മെഡിറ്ററേനിയൻ)യെയും കരിംകടലിനെയും ബന്ധിപ്പിച്ചാണിത്. മിലാഹയുടെ യൂറോപ്പിലേക്കുള്ള ആദ്യകടന്നുവരവാകും അത്.
മിഡിൽ ഇൗസ്റ്റിലെ ഏറ്റവും വലിയ മെരിടൈം ലോജിസ്റ്റിക്സ് കമ്പനിയാണ് മിലാഹ. ബ്ലാക്ക് സീ എക്സ്പ്രസ് സർവീസ് (ബി.എസ്.എക്സ്) എന്ന പേരിലുള്ള ഷിപ്പിങ് സവീസ് ഗ്രീസ്, തുർക്കി, ജോർജിയ, റഷ്യ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചായിരിക്കും നടത്തുക. 300 ശീതീകരണ കണ്ടയ്നറുകളടക്കം 1,700 കണ്ടയ്നറുകൾ ഉള്ള രണ്ട് കപ്പലുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുകയെന്ന് കമ്പനി അറിയിച്ചു.
പുതിയ സർവീസ് റഷ്യയുമായും തുർക്കിയുമായുള്ള വ്യാപാരം വർധിപ്പിക്കും. കരിങ്കടൽ മേഖലയുമായുള്ള വ്യാപാരവും ഗ്രീസിെൻറ വ്യാപാരവാണിജ്യകാര്യങ്ങളും സാധ്യമാകും. കമ്പനിയുടെ വ്യാപാര മേഖലയിലെ കുതിച്ചുചാട്ടമാണ് പുതിയ സർവീസിലൂടെ ഉണ്ടാകുന്നതെന്ന് മിലാഹ സി.ഇ.ഒ അബ്ദുറഹ്മാൻ ഇസ്സ അൽ മന്നായി പറഞ്ഞു. പുതിയ കേന്ദ്രങ്ങളിേലക്ക് കൂടി സേവനം നൽകാൻ കഴിയുന്നതിൽ വിജയിക്കുകയാണ്. ചരക്കുഗതാഗത രംഗത്തെ സമയനഷ്ടം ഒഴിവാക്കാനും അധ്വാനം കുറക്കാനും ഇതിലൂടെ കഴിയും. മെഡിറ്ററേനിയൻ സീ മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കാനും കരിങ്കടൽ മേഖലയിലെ സേവനം വിപുലീകരിക്കാനും ഇതിലൂടെ കഴിയും. മിഡിൽ ഇൗസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക്^കിഴക്ക് ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 12 തുറമുഖങ്ങളിലേക്ക് നിലവിൽ മിലാഹ നേരിട്ടുള്ള സർവീസുകളും 20 ഇടങ്ങളിലേക്ക് ലൈനർ സർവീസുകളും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.