Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗുരുതര അപകടങ്ങൾ...

ഗുരുതര അപകടങ്ങൾ കുറയുന്നു, ഇനിയും കരുതൽ വേണം

text_fields
bookmark_border
ഗുരുതര അപകടങ്ങൾ കുറയുന്നു, ഇനിയും കരുതൽ വേണം
cancel

ദോഹ: രാജ്യത്ത് ഗുരുതര അപകടങ്ങളുെട എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇൗ രംഗത്ത് കൂടുതൽ മുന്നേറാനുണ്ടെന്ന് അധികൃതർ പറയുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷെൻറ കീഴിലുള്ള ഹമദ് ട്രോമാ സെൻററിലെത്തുന്ന ഗുരുതര അപകടങ്ങളുടെ എണ്ണ 31ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2011നും 2017നും ഇടയിലാണിത്. ഗുരുതരമായി പരിക്കേറ്റ് ട്രോമാ സെൻററിലെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. എങ്കിലും ഖത്തറിലെ റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കൂടുതല്‍ പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാകണമെന്ന്്് ട്രോമാ സെൻറര്‍ ഡയറക്ടര്‍ ഡോ. ഹസന്‍ ആൽഥാനി പറയുന്നു. മോട്ടോര്‍ വാഹനാപകടങ്ങളും ഗതാഗത സംബന്ധമായ അപകടങ്ങളുമാണ് ട്രോമാകേസുകളുടെ പ്രധാന കാരണം.

അപകട മരണങ്ങളില്‍ 80 ശതമാനവും അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്കുള്ള വഴിയാണ് സംഭവിക്കുന്നത്. ബോധവത്കരണത്തിലൂടെ മരണനിരക്ക് കുറക്കാനാകും. കാറില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാവരും സുരക്ഷാ ബെല്‍റ്റ് ധരിക്കണം. കുട്ടികളെ ഒരിക്കലും മുന്‍ സീറ്റില്‍ ഇരുത്തരുത്. 12 വയസ്സിനു താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും സേഫ്റ്റി സീറ്റിലായിരിക്കണം ഇരുത്തേണ്ടത്. സ്കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളുമായി യാത്ര ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരുകാരണവശാലും അവര്‍ ബസില്‍ എഴുന്നേറ്റു നില്‍ക്കുന്ന സാഹചര്യമുണ്ടാകരുത്. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍, മോട്ടോര്‍സൈക്കിള്‍ അപകടങ്ങള്‍, കാല്‍നടയാത്രക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരിക്കേറ്റ് നിരവധിപേരാണ് ചികിത്സ തേടി ട്രോമാസെൻററിലെത്തുന്നത്.

എച്ച്എംസിയുടെ ട്രോമാ സംവിധാനത്തിെൻറ പ്രധാനഘടകമാണ് ഹമദ് ട്രോമാസെൻറർ. ട്രോമാരോഗികള്‍ക്ക് സമഗ്രമായ ആരോഗ്യപരിചരണവും സേവനങ്ങളുമാണ് ഉറപ്പാക്കുന്നത്. പ്രീഹോസ്പിറ്റല്‍ പരിചരണം, അടിയന്തരപരിചരണം, പുനരധിവാസ സേവനങ്ങള്‍ എന്നിവയെല്ലാം നൽകുന്നുണ്ട്. ഓരോവര്‍ഷവും റോഡപകടങ്ങളില്‍പ്പെട്ട് ഗുരുതരമായി പരിക്കേല്‍ക്കുന്ന 900വരെ രോഗികളെയാണ് ട്രോമാ സെൻററില്‍ പ്രവേശിപ്പിക്കുന്നത്. അപകടങ്ങളിലും മറ്റും ഗുരുതരമായി പരിക്കേറ്റ് എത്തുന്നവര്‍ക്ക് പരിചരണം ലഭ്യമാക്കുകയെന്നത് മാത്രമല്ല എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തൽ കൂടിയാണ് സെൻററിെൻറ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story