Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒന്ന്, രണ്ട്,...

ഒന്ന്, രണ്ട്, മൂന്ന്, നാല്... യുഎഇ വല നിറഞ്ഞു

text_fields
bookmark_border
ഒന്ന്, രണ്ട്, മൂന്ന്, നാല്... യുഎഇ വല നിറഞ്ഞു
cancel

ദോഹ: അബൂദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഏഷ്യൻകപ്പ് രണ്ടാം സെമി ഫൈനലിൽ അവസാന വിസിലുയരുമ്പോൾ ബാക്കിയായത് ഖത്തറിെൻറ ചിരി. എണ്ണം പറഞ്ഞ നാല് ഗോളുകളുടെ അകമ്പടിയോടെ ആധികാരികമായി തന്നെ കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയ ഖത്തറിനും കിരീടത്തിനുമിടയിൽ ഇനി ഒരു മത്സരം മാത്രം. വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സാമൂറായിസ് എന്ന പേരിലറിയപ്പെടുന്ന ജപ്പാനാണ് ഖത്തറിെൻറ എതിരാളികൾ. സെമിഫൈനലിന് കിക്കോഫ് വിസിലുയർന്നപ്പോൾ വളരെ ശ്രദ്ധയോടെയാണ് ഖത്തർ ടീം പന്തു തട്ടിയത്. കഴിഞ്ഞ കളിയിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഖത്തർ ഇറങ്ങിയത്. സസ്പെൻഷൻ കാരണം പുറത്തായ ബസാം റാവിക്ക് പകരം അബ്ദുൽ കരീം ഹസനും കഴിഞ്ഞ കളിയിലെ താരമായ അബ്ദുൽ അസീസ് ഹാതിമിന് പകരം ഒമർ മാഡിബോയും ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തി. 4–2–3–1 എന്ന ശൈലിയിലാണ് പരിശീലകൻ സാഞ്ചസ് അന്നാബികളെ വിന്യസിച്ചത്. പ്രതിരോധനിരക്ക് ബുഅലാം ഖൗഖി നേതൃത്വം നൽകിയപ്പോൾ അ ബ്ദുൽ കരീം ഹസനും സൽമാനും റോറോയും മികച്ച പിന്തുണ നൽകി.

ഇരുടീമുകളും വളരെ പതുക്കെയാണ് തുടങ്ങിയതെങ്കിലും ആദ്യ 15ന് മിനുട്ടിന് ശേഷം ഖത്തർ പന്തിന് മേലുള്ള നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. സാഹചര്യങ്ങളെല്ലാം പ്രതികൂലമായിരുന്നിട്ടും ലവലേശം സമ്മർദ്ദം പുറത്തുകാണിക്കാതെയാണ് ഖത്തർ പന്തുതട്ടിയത്. എന്നാൽ ഖത്തറുമായുള്ള അഭിമാന പോരാട്ടമെന്ന നിലയിൽ വലിയ സമ്മർദ്ദത്തോടെയാണ് യു എ ഇ പന്തു തട്ടിയത്. 14ാം മിനുട്ടിൽ സലീം അൽ ഹാജിരിയുടെ കിടിലൻ ഷോട്ട് ഗോൾകീപ്പർ ഖാലിദ് ഈസ വിദഗ്ധമായി തടഞ്ഞിട്ടു. 16ാം മിനുട്ടിൽ യു എ ഇയെ ഞെട്ടിച്ച് ഖത്തർ ആദ്യ വെടി പൊട്ടിച്ചു. പ്രതിരോധഭടൻ ബൂഅലാം ഖൗഖിയാണ് ഖത്തറിന് ആദ്യ േബ്രക്ക് ത്രൂ നൽകിയത്. പിന്നിൽ നിന്നും പന്തുമായി കുതിച്ച ഖൗഖിയുടെ 18 വാര അകലെ നിന്നുള്ള ഷോട്ട് അശ്രദ്ധയോടെ നിൽക്കുകയായിരുന്ന ഇമറാത്തി ഗോളി ഖാലിദ് ഈസയുടെ കയ്യിലുരസി പോസ്റ്റിലേക്ക് (1–0).ആദ്യഗോളിെൻറ ഞെട്ടലിൽ നിന്നുമുണർന്ന യു എ ഇ, ഇസ്മാഈൽ അൽ ഹമ്മാദിയിലൂടെയും സൂപ്പർ താരം അലി മബ്ഖൂതിലൂടെയും തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റിന് കീഴിൽ അസാമാന്യ മികവോടെ ഞെഞ്ചുവി രിച്ച് നിന്ന ഗോൾ കാവൽക്കാരൻ സഅദ് അൽ ശീബ് വിലങ്ങുതടിയായി. മബ്ഖൂതിെൻറ ഗോളെന്നുറച്ച ഷോട്ട് അതിവിദഗ്ധമായാണ് ശീബ് തട്ടിയകറ്റിയത്.

38ാം മിനുട്ടിൽ യു എ ഇക്ക് കൂനിന്മേൽ കുരുവായി രണ്ടാം ഗോളും വന്നു. ഇത്തവണ അൽ മുഅസ് അലിയാണ് ലക്ഷ്യം കണ്ടത് (2–0). ഇതോടെ ഒരു ഏഷ്യൻ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇറാെൻറ എക്കാലെത്തേയും മികച്ച സ്ൈട്രക്കറായ അലിദായിയുടെ റെക്കോർഡിനൊപ്പമെത്താൻ മുഅസ് അലിക്കായി. 1996ലെ  ഏഷ്യൻ കപ്പിലാണ് ദായി എട്ട് ഗോൾ നേടി ടോപ് സ്കോററായത്. ഇത്തവണയും അൽ മുഅസ് അലിക്ക് ഗോളിലേക്ക് ചരട് വലിച്ചത് അക്രം അഫീഫ് എന്ന നിശബ്ദ പോരാളിയാണ്. ഏഷ്യൻ കപ്പിൽ ഇതുവരെ ഗോൾ സ്കോർ ചെയ്തിട്ടില്ലെങ്കിലും ആറ് ഗോളുകൾക്ക് വഴിയൊരുക്കിയെന്ന റെക്കോർഡ് അക്രം അഫീഫിനായി. ഒ ന്നര ഡസനിലധികം ഗോളവസരങ്ങളാണ് അഫീഫ് ആറ് മത്സരങ്ങളിലായി കാലിൽ കാച്ചിയെടുത്തത്. ഇതിനി ടയിൽ ഇമറാത്തി കാണികൾ ഖത്തർ ടീമിനെതിരെ കുപ്പികളും ചെരുപ്പുകളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് പ്രകോപനമുണ്ടാക്കാനും ശ്രമിച്ചു.

കോർണർ കിക്കെടുക്കാൻ നിന്ന അക്രം അഫീഫ് തലനാരിഴക്കാണ് കുപ്പിയേറിൽ നിന്നും രക്ഷപ്പെട്ടത്. ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ട് ഗോളിെൻറ ലീഡുമായി ഖത്തർ മുന്നിൽ. ആർപ്പുവിളികളുമായി തുടങ്ങിയ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയം നിശബ്ദം. ഖത്തറിനുള്ള പിന്തുണ കുറക്കുകയെന്ന ലക്ഷ്യത്തോടെ ഇമാറാത്തികൾക്കാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് മുൻഗണന നൽകിയതെങ്കിലും ചില സ്ഥലങ്ങളിൽ ഖത്തർ പതാകയേന്തി ഒമാനികളെ കണ്ടതൊഴിച്ചാൽ ഖത്തറിനുള്ള പിന്തുണ വട്ടപ്പൂജ്യമായിരുന്നു. രണ്ടാം പകുതിയിൽ അഹ്മദ് ഖലീൽ, ഇസ്മാഈൽ മതാർ എന്നീ താരങ്ങളെ കളത്തിലിറക്കിയാണ് യു എ ഇ  ആരംഭിച്ചത്. രണ്ട് ഗോളിെൻറ ആഘാതത്തിൽ മറുപടി ഗോളിനായി ശ്രമിച്ച യു എ ഇ ലക്ഷ്യത്തിന് അടുത്തെത്തിയെങ്കിലും സഅദ് അൽ ശീബ് വീണ്ടും തടസ്സമായി. മബ്ഖൂതിെൻറ ഗോളെന്നുറച്ച ലോങ് റേഞ്ച് ഷോട്ട്, പ റന്നുയർന്ന് തയട്ടിയകറ്റ് ഒരിക്കൽ കൂടി മികവ് പുറത്തെടുത്തു.

മതാറിെൻറ ക്ലോസ് റേഞ്ചിൽ നിന്നുള്ള മുന്നേറ്റം ഖൗഖിയും തടഞ്ഞിട്ടതോടെ യു എ ഇ വിയർത്തു. മത്സരം അവസാനിക്കാൻ ഒമ്പത് മിനുട്ട് ബാക്കിയുള്ളപ്പോൾ ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസും യു എ ഇ  പോസ്റ്റിലേക്ക് നിറയൊഴിച്ച് ലീഡ് മൂന്നാക്കി ഉയർത്തി. ബന്ദർ മുഹമ്മദിനെ കബളിപ്പിച്ച് മുന്നേറിയ ഹൈദൂസ്, ഗോളി ഈസക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്താണ് വലയിലെത്തിച്ചത്. ഇതോടെ ഇനിയും ഗോൾ വഴങ്ങാതിരിക്കാൻ യു എ ഇ പൂർണമായും പ്രതിരോധത്തിലേക്ക് മടങ്ങി. മൂന്ന് ഗോളോടെ കളിയിൽ പൂർണമായും ആധി പത്യം പുലർത്തിയ ഖത്തർ, യു എ ഇയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ലഭിച്ച അവസര ങ്ങൾ ഗോളായിരുന്നെങ്കിൽ അര ഡസൻ ഗോളിനെങ്കിലും യു എ ഇ പരാജയപ്പെടേണ്ടതായിരുന്നു. ഹാമിദ് ഇസ്മാഈൽ ഖലീഫ കൂടി ലക്ഷ്യം കണ്ടതോടെ യു.എ.ഇ പതനം പൂർണമായി. 91ാം മിനുട്ടിൽ യു എ ഇയുടെ ഇസ്മാഈൽ അഹ്മദ് ചുകപ്പ് കാർഡ് കണ്ടതോടെ പത്ത് പേരുമായാണ് യു എ ഇ മത്സരം അവസാനിപ്പിച്ചത്. ആധികാരികമായ ജയത്തോടെ ഖത്തർ ഫൈനലിലേക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story