താലിബാൻ–അമേരിക്ക ചർച്ച അവസാനിച്ചു
text_fieldsദോഹ: താലിബാനും അമേരിക്കയും തമ്മിൽ നടന്ന ആറുദിവസത്തെ സമാധാനചർച്ച ദോഹയിൽ അവസ ാനിച്ചു. അഫ്ഗാൻ അനുരജ്ഞന ദൗത്യത്തിെൻറ യു.എസ് പ്രത്യേക പ്രതിനിധി സൽമേയ് ഖലി ൽസാദ്, താലിബാൻ പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ എന്നിവരാണ് ദോഹയിൽ ചർച്ച നടത്തിയത്. അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കൽ, അനുരജ്ഞനം ഉണ്ടാക്കൽ തുടങ്ങിയവ സംബന്ധിച്ച വിവിധ കാര്യങ്ങൾ ചർച്ചയിൽ വിഷയമായി. സുപ്രധാനമായ വിവിധ കാര്യങ്ങൾ ഇരുവിഭാഗവും ചർച്ചചെയ്തതായി വിേദശകാര്യമന്ത്രിയുടെ ഭീകരവിരുദ്ധ–സംഘർഷമേഖലകളിലെ സംഘർഷങ്ങൾ ലഘൂകരിക്കൽ ദൗത്യത്തിനുള്ള പ്രത്യേക ദൂതൻ ഡോ. മുത്ലാഖ് ബിൻ മജിദ് അൽ ഖഹ്താനി പറഞ്ഞു. ഏറ്റവും നല്ല അർഥത്തിലുള്ള ചർച്ചയാണ് നടന്നത്.
അടുത്ത മാസം വീണ്ടും ദോഹയിൽ ചർച്ച നടത്താൻ ഇരുകൂട്ടരും തീരുമാനിച്ചിട്ടുണ്ട്. കൂടിയാലോചനകൾക്ക് വേണ്ട സമയപരിധി സംബന്ധിച്ച് ചർച്ചയിൽ വിഷയമായി. ൈസനിക പിൻമാറ്റം, അഫ്ഗാനിലെ സ്ഥായിയായ സമാധാനം എന്നിവ സംബന്ധിച്ച് തുടർചർച്ചകളും ഉണ്ടാകുമെന്ന് അൽ ഖഹ്താനി പറഞ്ഞു. അഫ്ഗാനിൽ സമാധാനവും പുരോഗതിയും സ്ഥാപിക്കാനായി ഖത്തർ നടത്തുന്ന വിവിധ ശ്രമങ്ങൾക്ക് എല്ലാവരുടെയും പിന്തുണ വേണമെന്ന് അൽ ഖഹ്താനി ആവശ്യപ്പെട്ടു. സമാധാനശ്രമങ്ങൾ ഒരുമിപ്പിക്കാനും ശക് തിപ്പെടുത്താനുമാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നീക്കത്തിൽ നിന്ന് പിൻമാറണമെന്നും മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും എല്ലാ കക്ഷികളോടും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.