ചരിത്രത്തിലേക്ക് ഗോളടിക്കാൻ ഖത്തർ ഇന്നിറങ്ങും
text_fieldsദോഹ: ഏഷ്യൻ കപ്പിൽ അബൂദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഖ ത്തർ ഇന്നിറങ്ങുന്നത് ചരിത്രത്തിലേക്ക് ഗോളടിക്കാൻ കൂടിയായിരിക ്കും. ഖത്തർ സമയം വൈകിട്ട് നാലിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഖത്തർ ദക്ഷിണ കൊറിയക്കെതിരെ പോരിനിറങ്ങും. ജയിക്കാനായാൽ ഏഷ്യൻ കപ്പിെൻറ സെമിയിൽ ആദ്യമായി പ്രവേശിക്കും. പൂർവ കണക്കുകളിൽ സാധ്യത കൊറിയക്കാണെങ്കിലും ഖത്തറിനെ തള്ളിക്കളയാൻ അവർ ഒരുക്കമല്ല. ലോകകപ്പിൽ ജർമനിയെ മുട്ടുകുത്തിച്ച പാരമ്പര്യവുമായാണ് എത്തുന്നതെങ്കിലും പ്രീ ക്വാർട്ടറിൽ ഭാഗ്യത്തിെൻറ കൂടി അകമ്പടിയോടെയാണ് കൊറിയ ജയിച്ച് കയറിയത്. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതിൽ കൊറിയൻ കോച്ചും ക്യാപ്റ്റനും രോഷം കൊണ്ടിട്ടുമുണ്ട്.
ഖത്തർ ക്യാമ്പ് ശാന്തമാണ്. ആത്മവിശ്വാസവും ഒത്തിണക്കവുമാണ് കരുത്ത്. ഇറാഖിനെതിരെ അത് പ്രകടമായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും പാസിംഗിലും ഖത്തർ തന്നെയായിരുന്നു മുന്നിൽ. മുഅസ് അലിയെയും അക്രം അഫീഫിനെയും തടയിടാനായാലും ബസാം റാവിയും അബ്ദുൽ കരീം ഹസനും മുന്നേറ്റത്തിലുണ്ടെന്നത് തെല്ല് ആശ്വാസമൊന്നുമല്ല നൽകുന്നത്. ഇരു ടീമുകളും ഒമ്പത് ത വണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണ ദക്ഷിണ കൊറിയക്കൊപ്പമായിരുന്നു വിജയം. രണ്ട് ജയം ഖത്തർ സ്വന്തമാക്കിയപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയായി. ഇറാഖിനെ കീഴടക്കിയാണ് ഖത്തറെത്തുന്നത്. ബഹ്റൈനെതിരെ അധികസമയത്ത് നേടിയ ഗോളിലാണ് ദക്ഷിണ കൊറിയ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.