Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉഭയകക്ഷി സഹകരണത്തിന്...

ഉഭയകക്ഷി സഹകരണത്തിന് പാകിസ്താനും ഖത്തറും

text_fields
bookmark_border
ഉഭയകക്ഷി സഹകരണത്തിന് പാകിസ്താനും ഖത്തറും
cancel

ദോഹ: ഖത്തറിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ മേഖലകളുമായി ബന്ധെപ്പട്ട വിഷയങ്ങൾ ചർച്ച ചെയ്തു. നിക്ഷേപം, ഉൗർജം, ഭക്ഷ്യസുരക്ഷ, ഉഭയകക്ഷി സഹകരണം തുടങ്ങിയവ വിഷയങ്ങളായി. മേഖലാ അന്താരാഷ്ട്ര തലങ്ങളിലെ നിലവിലുള്ള പ്രശ്നങ്ങളിലെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കൂടുതൽ സഹകരണത്തിനും ബന്ധത്തിനും ജനങ്ങളുടെ താൽപര്യസംരക്ഷണത്തിനും പാക്പ്രധാനമന്ത്രിയുടെ സന്ദർശനം ഉൗർജം പകരുമെന്ന് അമീർ പറഞ്ഞു. ഖത്തറുമായി തെൻറ രാജ്യം കൂടുതൽ സഹകരണത്തിന് ആഗ്രഹിക്കുന്നതായും ഖത്തറിൽ തനിക്ക് കിട്ടിയ സന്തോഷകരമായ സ്വീകരണത്തിന് നന്ദി അറിയിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻഖലീഫ ആൽഥാനി, മറ്റ് മന്ത്രിമാർ എന്നിവരും ചർച്ചയിൽ പെങ്കടുത്തു. പാക്ഉന്നതതല സംഘവും ഖാനൊപ്പം ഉണ്ടായിരുന്നു. പാക്പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി അമീർ അമീരി ദിവാനിൽ ഉച്ചവിരുന്നും ഒരുക്കിയിരുന്നു.നേരത്തേ ഇംറാൻ ഖാനുമായി പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ആൽഥാനിയും കൂടിക്കാഴ്ച ന ടത്തിയിരുന്നു.പാക്കിസ്ഥാനുമയുള്ള ബന്ധം ഏറെ പ്രധാന്യത്തോടെയാണ് തങ്ങൾ കാണുന്നതെന്ന് ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ പ്രധാനമന്ത്രി രേഖപ്പെടുത്തി. ചൊവ്വാഴ്ച ഖത്തറിലെത്തിയ പാക്പ്രധാനമന്ത്രിയെയും സംഘത്തെയും വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽമുറൈഖിയുടെ നേതൃത്വത്തിൽ സ്വീ കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story