വിദ്യാർഥികൾക്ക് നീതിനിഷേധം: യു.എൻ അന്വേഷിക്കുന്നു
text_fieldsദോഹ: ഉപരോധരാജ്യങ്ങളിലുള്ള ഖത്തരികളായ വിദ്യാർഥികൾക്ക് അവകാശങ്ങൾ നിഷേധിക്കുന്ന സംഭവത്തിൽ യു.എൻ. അന്വേഷണം നടത്തുന്നുണ്ടെന്ന് യു.എന്നിലെ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള പ്രത്യേക വകുപ്പ് പ ്രതിനിധി ഡോ. കൗബോ ബോലി ബറി അഭിപ്രായപ്പെട്ടു. പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന സമീപ നം ഗുരുതരമായ നീതി നിഷേധമാണ്. ഖത്തരി വിദ്യാർത്ഥികൾ നേരിടുന്ന നീതി നിഷേധത്തെ സംബന്ധിച്ച് പഠിക്കുന്നതിന് നേരിട്ട് ഖത്തറിലെത്തി വിദ്യാർത്ഥികളുമായി സംസാരിച്ചതായി അവർ വ്യക്തമാക്കി. ഗുരുതരമായ നീതിനിഷേധമാണ് ഉപരോധരാജ്യങ്ങൾ ഖത്തരീവിദ്യാർത്ഥികളോട് ചെയ്യുന്നത്. ഖത്തർ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നത്. െഎക്യരാഷ്ട്ര സഭയിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയാണ് ഡോ. കൗബോ ബോലി ബറിക്ക്. അംഗ രാജ്യങ്ങളിലെ മനുഷ്യാവകാശ ലഘനങ്ങളെ സംബന്ധിച്ചുള്ള സുപ്രധാന ചർച്ചകൾ ഇൗ സമിതിയിലും നടക്കുന്നുണ്ട്. വിദ്യാഭ്യാസ നിഷേധം മനുഷ്യാവകാശ ലംഘനത്തിൽ പെടുന്ന കാര്യമാണ്.
അതിനാൽ തന്നെ ഇക്കാര്യത്തിലുണ്ടാകുന്ന ഏത് നീതിനിഷേധവും ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി കാണുമെന്നും അവർ പറഞ്ഞു.
ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നുണ്ടായ മനുഷ്യാവകാശലംഘനങ്ങൾെക്കതിരെ യു.എന്നിെൻറ പരമോന്നത കോടതിയിൽ ഖത്തർ നൽകിയ കേസിനെ തുടർന്നാണ് ഇൗ നടപടികൾ. കേസിൽ ഖത്തറിന് അനുകൂലമായ ഇടക്കാല ഉത്തരവ് നേരത്തേ കിട്ടിയിരുന്നു. കഴിഞ്ഞ ജൂണിലാണ് യു.എന്നിെൻറ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഖത്തർ യു.എ.ഇക്കെതിെര പരാതി നൽകിയത്. അവിടെ കഴിയുന്ന തങ്ങളുടെ പൗരൻമാർ കടുത്ത മനുഷ്യാവകാശലംഘനങ്ങൾക്ക് ഇരയാകുന്നുവെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യെപ്പട്ടാണ് ഖത്തർ പരാതി നൽകിയത്.
യു.എ.ഇയിൽ ഉള്ള ഖത്തരി കുടുംബങ്ങൾക്ക് പരസ്പരം കാണാനും കുടുംബബന്ധം പൂർവസ്ഥിതിയിലാക്കാനുമുള്ള അവസരം ഒരുക്കണമെന്നും ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് കോടതി ജഡ്ജി ഇടക്കാല ഉത്തരവിൽ പറയുന്നത്.
ഉപരോധം ഏർപ്പെടുത്തിയ ബഹ്റൈൻ, യു.എ.ഇ, സൗദി രാജ്യങ്ങളിൽ ഖത്തറിലുള്ളവർക്ക് നിരവധി കുടുംബബന്ധങ്ങളുണ്ട്. കരയും കടലും വ്യോമപാതയും അടച്ചുള്ള ഉപരോധമായതിനാൽ ഇത്തരക്കാർക്ക് പരസ്പരം കാണാനും സന്ദർശനം നടത്താനോ ഉള്ള അനുമതി ഉണ്ടായിരുന്നില്ല. യു.എ.ഇയിൽ നിരവധി ഖത്തരികളാണ് താമസിക്കുന്നത്. ഖത്തരി വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും കോടതി ജഡ്ജി ഉത്തരവിട്ടിരുന്നു. ഖത്തരികളായ വിദ്യാർഥികളുടെ പഠനം തുടരാൻ ആവശ്യമായ നടപടികൾ യു.എ.ഇ സ്വീകരിക്കണം. യു.എ.ഇയിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് എല്ലാ പഠനസഹായങ്ങളും ആ രാജ്യം നൽകണം. പഠനം പൂർത്തിയാക്കുന്നവർക്ക് തടസങ്ങൾ ഇല്ലാതെ രേഖകളും സർട്ടിഫിക്കറ്റുകളും നൽകുകയും വേണം. യു.എ.ഇയിലെ നിയമസംവിധാനങ്ങൾ മറ്റാരെയും പോലെ ഖത്തരികൾക്കും ലഭ്യമാക്കണം. നീതിന്യായ അവകാശങ്ങൾ എല്ലാവർക്കും കിട്ടണമെന്നും കോടതി ജഡ്ജി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.