Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉപരോധം...

ഉപരോധം തീർക്കാൻ സമയമായി, പ്രതിസന്ധി ആർക്കും ഗുണകരമല്ല

text_fields
bookmark_border
ഉപരോധം തീർക്കാൻ സമയമായി,  പ്രതിസന്ധി ആർക്കും ഗുണകരമല്ല
cancel

ദോഹ: ഖത്തർ–യു.എസ് രണ്ടാമത് നയതന്ത്രസംവാദം ദോഹയിൽ നടന്നു. യു.എസ്. സ്റ്റേറ്റ് സ െക്രട്ടറി മൈക്ക് പോംപിയോയും ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമാ യ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമാണ് നേതൃത്വം നൽകിയത്.
നേരത്തേ ഹമ ദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മൈക്പോംപിയോയെ ഖത്തർ വിദേശകാര്യമന്ത് രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദി, യു.എസ്. എംബസി ചാർജ് ഡി അഫയ േഴ്സ് വില്ല്യം ഗ്രാൻറ് എന്നിവർ സ്വീകരിച്ചു.
ഖത്തറിനെതിരെ സൗദി നേതൃത്വത്തിലുള്ള രാജ്യങ്ങൾ തുടരുന്ന ഉപരോധം ഗൾഫ്മേഖലയിലെ ആർക്കും ഗുണം ചെയ്യില്ലെന്ന് മൈക്ക് പോ ംപിയോ പറഞ്ഞു. ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് പ്രതിസന്ധി 19 മാസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഖത്തറിനെതിരെ സൗദി അറേബ്യ, ഇൗജിപ്ത്, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധം രാജ്യങ്ങൾ തമ്മിൽ വിള്ളൽ തീർത്തിരിക്കുകയാണ്. ഉപരോധത്തിനെതിരെ പോംപിയോ വിമർശനം ഉന്നയിച്ചു. ഉപരോധം ആർക്കും ഗുണം ചെയ്യില്ല. ഗൾഫ്രാജ്യങ്ങളുെട ശത്രുക്കൾക്കും എതിരാളികൾക്കും മാത്രമേ അത് ഗുണകരമാകൂ. ഉപരോധം മേഖലയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. നമ്മൾ എല്ലാവരും ഒന്നിച്ചുനിൽക്കുേമ്പാഴാണ് ശക്തരാകുന്നത്. ഒന്നിച്ചുനിന്ന് പണിയെടുക്കുേമ്പാഴാണ് ശക്തിയുണ്ടാവുക. തർക്കങ്ങൾ കുറച്ചുമാത്രമേ ഉള്ളൂ. പൊതുവായ വെല്ലുവിളികൾ ഉള്ള സമയത്ത് തർക്കങ്ങളിലേർപ്പെടുന്നത് നന്നെല്ലന്നും പോംപിയോ പറഞ്ഞു. സാമ്പത്തികം, വാണിജ്യം, സാംസ്കാരികം, വിദ്യാഭ്യാസം, രാഷ്ട്രീയം, പ്രതിരോധം, കായികം തുടങ്ങി ഏഴ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സംവാദമെന്ന് വിദേശകാര്യമന്ത്രി  ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.

പ്രതിസന്ധികളിൽ ചർച്ചയും നയതന്ത്രവുമാണ് ഏറ്റവും മികച്ച പരിഹാരമാർഗം. അന്താരാഷ്ട്ര തലത്തിൽ തന്നെ വിവിധ പ്രതിസന്ധികളിൽ ഖത്തറിെൻറ മധ്യസ്ഥം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ദർഫുറുമായി ബന്ധപ്പെട്ട ദോഹ സമാധാന കരാർ ഇതിലൊന്നാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. മിഡിൽഇൗസ്റ്റ് യാത്രയുടെ ഭാഗമായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം ദോഹയിലും എത്തിയത്. അബൂദബിയിൽ കിരീടവകാശി മുഹമ്മദ് ബിൻ സായിദുമായി ചർച്ച നടത്തിയതിന് ശേഷമാണ് േപാംപിേയാ ഖത്തറിൽ എത്തുന്നത്. ദോഹ സദർശനത്തിന് ശേഷം പോംപിയോ സൗദിഅറേബ്യ സന്ദർശനത്തിന് പുറപ്പെട്ടു. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചർച്ച ഏറെ പ്രാധാന്യത്തോടെയാണ് എല്ലാവരും കാണുന്നത്.

ഖശോകി വധം: ശരിയായ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷ
ദോഹയിൽ നടത്തിയ വാർത്താസമ്മേളനത്തിലും പോംപിയോ, മാധ്യമപ്രവർത്തകൻ ഖശോകിയുടെ കൊലപാതകം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി. ഖശോകിയുടെ കൊലപാതകം ഒരു തരത്തിലും ന്യായീകരിക്കപ്പെടാത്തതാണ്. അയൽരാജ്യത്ത് നിന്ന് ഇക്കാര്യത്തിൽ ശരിയായ ഉത്തരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം, സാംസ്കാരികം, പ്രതിരോധ മേഖലകളിൽ കരാർ
ഞായറാഴ്ച ഖത്തറിലെത്തിയ പോംപിയോ ഖത്തരി ഉദ്യോഗസ്ഥരുമായി കരാറുകളിൽ ഒപ്പുവെച്ചു. വിദ്യാ ഭ്യാസം, സാംസ്കാരികം, പ്രതിരോധം എന്നീ മേഖലകളിൽ മൂന്ന് കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. അൽ ഉദൈദിലെ യു.എസ്. സൈനിക താവളത്തിന് എല്ലാവിധ സഹായങ്ങളും നൽകുന്നതിൽ പോംപിയോ ഖത്തറിന് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമായതാണെന്നും അതിപ്രധാനമാണെന്നും കൂടുതൽ വളർച്ചയിലേക്ക് നീങ്ങുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി അന്താരാഷ്ട്ര മേഖലാ പ്രശ്നങ്ങൾ നേരിടുന്നതിൽ അമേരിക്ക ഖത്തറിെൻറ ചങ്ങാതിയാണെന്ന് ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം മൂലം ഖത്തറിന് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടാൻകഴിഞ്ഞെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

ലക്ഷ്യം ഗൾഫ്പ്രതിസന്ധി പരിഹാരം
ഗൾഫ്പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമയാണ് പോംപിയോ മിഡിൽഇൗസ്റ്റിലെ രാജ്യങ്ങൾ സന്ദർശിക്കുന്നതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച കെയ്റോയിൽ നടന്ന ചടങ്ങിലും പോംപിയോ ഗൾഫ്പ്രതിസന്ധി അവസാനിപ്പിക്കേണ്ടതിെൻറ പ്രാധാന്യം പറഞ്ഞിരുന്നു. മുമ്പത്തെ ശത്രുത അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. മേഖലയുടെ മൊത്തം താൽപര്യത്തിന് വേണ്ടത് അതാണ്. ട്രംപ് ഭരണകൂടത്തിെൻറ മേഖലയിലെ നീക്കത്തിനും ഉപരോധം അവസാനിക്കേണ്ടത് അത്യാവശ്യമാണ്. ഇറാനെതിരെയുള്ള സഖ്യം മേഖലയിൽ രൂപപ്പെടുത്തേണ്ടത് അതിപ്രാധാന്യത്തോടെയാണ് യു.എസ് കാണുന്നതെന്നും അന്താരാഷ്ട്രമാധ്യങ്ങൾ വിലയിരുത്തുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story