Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനമ്മുടെ ദോഹ,...

നമ്മുടെ ദോഹ, പ്രിയപ്പെട്ട ഇടം

text_fields
bookmark_border
നമ്മുടെ ദോഹ, പ്രിയപ്പെട്ട ഇടം
cancel

ദോഹ: 2019ൽ നിർബന്ധമായും സന്ദർശിക്കേണ്ട ലോകെത്ത മികച്ച സ്ഥലങ്ങളുെട പട്ടികയിൽ ദ ോഹയും. ‘ന്യൂയോർക്ക് ടൈംസ്’ പത്രം തയാറാക്കിയ ‘2019ൽ സന്ദർശിക്കേണ്ട 52 സ്ഥലങ്ങൾ’ പട്ട ികയിലാണ് ദോഹയും ഇടം പിടിച്ചത്. ലോകവിനോദസഞ്ചാരികൾ ഏറെ ആശ്രയിക്കുന്നതാണ് അ മേരിക്കൻ ദിനപത്രത്തിെൻറ ഇൗ പട്ടിക. ദോഹയിലെ പ്രധാനെപ്പട്ട കെട്ടിടങ്ങളുെടയും മറ്റും ഫോേട്ടാകളും ഡിസൈനുകളും ഉൾ െപ്പടുത്തിയിട്ടുമുണ്ട്. 2022ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് ഖത്തർ എന്ന് പറഞ്ഞാണ് പത്രം ദോഹയുടെ സൗന്ദര്യം പറയുന്നത്. തലസ്ഥാനമായ ദോഹയിൽ അന്താരാഷ്ട്ര തലത്തിൽതന്നെ പ്രശസ്തമായ രൂപരേഖപ്രകാരം നിർമിച്ച നിരവധി മനോഹരമായ കെട്ടിടങ്ങളും സ്ഥാപനങ്ങളുമുണ്ട്. ഖത്തർ നാഷനൽ ലൈബ്രറി സംബന്ധിച്ച് പ്രത്യേക പരാമർശവുമുണ്ട്.

ലോകപ്രശസ്തനായ റെം കൂൽഹസും അേ ദ്ദഹത്തിെൻറ ‘ഒമ’ എന്ന സ്ഥാപനവും തയാറാക്കിയ രൂപരേഖയിൽ നിർമിച്ച ലൈബ്രറി 2018ലാണ് തുറന്നത്. 2019ൽ ഉദ്ഘാടനം ചെയ്യുന്ന നാഷനൽ മ്യൂസിയം കെട്ടിടത്തിെൻറ പ്രത്യേകയും പത്രം വിവരിക്കുന്നുണ്ട്. ജിയാൻ നൗവൽ രൂപകൽപന ചെയ്ത മ്യൂസിയത്തിെൻറ സർക്കിൾ മാതൃയിലുള്ള മേൽക്കൂരയും മറ്റും ഏറെ ആകർഷകമാണെന്നും പത്രം വിലയിരുത്തുന്നു. ലോകത്തെ 52 സ്ഥലങ്ങളുെട പട്ടികയിൽ ആദ്യത്തേത് പോർേട്ടാ റികോ ആണ്. ഇന്ത്യയിലെ കർണാടകയിലെ ഹംപി ആണ് രണ്ടാം സ്ഥത്തെ്. കാലിഫോർണിയയിലെ സന്ത ബാർബറ ആണ് മൂന്നാമത്. ദോഹക്ക് പട്ടികയിൽ 37ാം സ്ഥാനമാണുള്ളത്. ലോസ് ഏഞ്ചൽസ്, പെർത്ത്, ഹോങ്കോംഗ് തുടങ്ങിയ സ്ഥലങ്ങൾക്ക് മുന്നിലാണ് ദോഹ. ലോകകപ്പിനൊരുങ്ങുന്ന സ്റ്റേഡിയങ്ങളുടെ പ്രത്യേകതയും രൂപരേഖയുടെ പ്രത്യേകതയും പത്രം വിവരിക്കുന്നുണ്ട്.

പുതിയ രൂപരേഖയും നിർമാണ രീതിയും ദോഹ സ്കൈലൈനിന് പുത്തൻ ഭംഗിയാണ് നൽകുന്നത്. ദോഹ ടവർ, ഇസ്ലാമിക് ആർട് മ്യൂസിയം എന്നിവയാണ് നിർമാണ ചാരുതയും വിശദീകരിക്കുന്നുണ്ട്. വൻകുതിപ്പിലേക്ക് നീങ്ങുന്ന ഖത്തറിെൻറ വിനാദസഞ്ചാര മേഖലക്ക് ന്യൂയോർക്ക് ടൈംസിെൻറ പുതിയ പട്ടിക പുത്തൻ ഉണർവ് നൽകും. 2018ലെ യൂറോമോണിറ്ററിെൻറ ലോകെത്ത മികച്ച നൂറുസ്ഥലങ്ങളുെട പട്ടികയിലും ദോഹ നേരത്തേ സ്ഥാനം പിടിച്ചിരുന്നു. സഞ്ചാരികൾക്ക് എളുപ്പത്തിൽ രാജ്യത്തേക്ക് വരാനായി നിരവധി നടപടികളാണ് ഖത്തർ സ്വീകരിച്ചിരിക്കുന്നത്. ഇതിെൻറ ഫലമായി കഴിഞ്ഞ വർഷം മിഡിൽഇൗസ്റ്റിൽ ഏറ്റവും സുഗമമായ പ്രവേശനം സാധ്യമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാമതെത്തിയിരുന്നു. യു.എൻ.ഡബ്ല്യു.ടി.ഒ തയാറാക്കിയ പട്ടികയിൽ ലോകത്തെ എട്ടാമത് രാജ്യവും ഖത്തർ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story