Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

കുന്തിരിക്കമുത്തുകളുടെ സൗന്ദര്യം

text_fields
bookmark_border
കുന്തിരിക്കമുത്തുകളുടെ സൗന്ദര്യം
cancel

ദോഹ: കുന്തിരിക്കമുത്തുകളുടെ സൗന്ദര്യം കാണണോ? കതാറയിലേക്ക് വരൂ. ഇൗ മുത്തുകൾ ഉപയോഗിച്ചുള്ള വി വിധ തരം ഉത്പന്നങ്ങളുടെ വേറിട്ട പ്രദര്‍ശനമാണ് ‘കഹ്റമാന്‍ ആംബര്‍ എക്സിബിഷന്‍’ എന്ന പ േരിൽ കതാറയിൽ തുടങ്ങിയത്. ഖത്തറില്‍ ഇതാദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം. ഉദ്ഘാടനത്തിനുശേഷം പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആൽഥാനി പ്രദര്‍ശനം വീക്ഷിച്ചു. വിവിധ സ്റ്റാളുകൾ അദ്ദേഹം സന്ദര്‍ശിച്ചു. കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തിയാണ് മൂന്നുദിവസത്തെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ബില്‍ഡിങ് നമ്പര്‍ 12ല്‍ തുടരുന്ന പ്രദര്‍ശനം നാളെ സമാപിക്കും. ഇന്ന് ഉച്ചക്ക് മൂന്നു മുതല്‍ രാത്രി പത്തുവരെയും നാളെ രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയുമായിരിക്കും സന്ദര്‍ശകര്‍ക്ക് പ്രവേശനം.

ഖത്തറിനു പുറമേ കുവൈത്ത്, തുര്‍ക്കി, പോളണ്ട്, ലബനാന്‍, റഷ്യ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മുത്തു നിര്‍മാതാക്കളും വ്യാപാരികളും പങ്കെടുക്കുന്നുണ്ട്. മുത്തുകളുടെ നിര്‍മാണം, നിറം നല്‍കല്‍, തുടങ്ങിയ വിഷയങ്ങളില്‍ ശില്‍പശാലകളും ഉണ്ട്. കുന്തിരിക്ക മുത്തുകള്‍ കൊണ്ട് നിര്‍മിച്ച ബ്രേസ് ലെറ്റുകള്‍, ആഭരണങ്ങള്‍, ആൻറ്വിക് ഉത്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 400 റിയാൽ മുതല്‍ ദശലക്ഷക്കണക്കിന് റിയാല്‍ വരെയാണ് ഇവയുടെ വില. 80 സ്റ്റാളുകളാണുള്ളത്. രാജ്യാന്തര ആംബര്‍ അസോസിയേഷെൻറ സ്റ്റാളും ഉണ്ട്. വ്യാപാരികള്‍, ശേഖരിക്കുന്നവര്‍, നിര്‍മാതാക്കള്‍, ആംബര്‍ ഉത്പാദകര്‍ എന്നിവരുടെ കൂട്ടായ്മയാണ് അസോസിയേഷന്‍. 33 രാജ്യങ്ങളില്‍ നിന്നായി 360 അംഗങ്ങളുണ്ട്. കതാറ പരിസരത്ത് സ്ഥിരം കഹ്റമന്‍ സെൻറര്‍ സ്ഥാപിക്കാൻ കതാറക്ക് പദ്ധതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story