Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോഴി...

കോഴി വളർത്തൽ സജീവം, വേണം കൂടുതൽ പിന്തുണ

text_fields
bookmark_border
കോഴി വളർത്തൽ സജീവം,  വേണം കൂടുതൽ പിന്തുണ
cancel

ദോഹ: രാജ്യത്തെ കോഴി വളർത്തൽ കേന്ദ്രങ്ങൾക്ക് അധികൃതരുടെ ഭാഗത്ത ് നിന്ന് മികച്ച പിന്തുണ ആവശ്യ മാണെന്ന് കോഴി കർഷകർ. കൃഷിയിലേക്ക് നിരവധി ആളുകൾ പ്രവേശിക്കുന്ന സാഹചര്യത്തിൽ കൃത്യമായ നി ർദേശവും ആവശ്യമായ സൗകര്യങ്ങളും സർക്കാർ ചെയ്ത് കൊടുക്കണമെന്ന് ഇൗ മേഖലയിലേക്ക് പുതുതായി പ്രവേശിച്ചവർ ആവശ്യപ്പെട്ടു. അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന് ശേഷം രാജ്യത്ത് ആവശ്യമായ കോഴി, മുട്ട, പാൽ തുടങ്ങിയ അവശ്യ സാധനങ്ങൾ ഇവിടെ തന്നെ ഉദ്പാദിപ്പിക്കാനുള്ള പദ്ധതികളാണ് ആസൂ ത്രണം ചെയ്തിട്ടുള്ളത്. കോഴി കർഷകർ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രതിസന്ധി കോഴിത്തീറ്റയുടെ ദൗർ ലഭ്യമാണ്. കോഴിത്തീറ്റയുടെ ധാന്യങ്ങൾ ഖത്തറിൽ ഉൽപാദിപ്പിക്കാത്തത് കൊണ്ട് പൂർണമായും ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണെന്ന് പ്രമുഖ വ്യവസായിയായ അഹ്മദ് ഖലഫ് പറയുന്നു. ഇറക്കുമതി ചെയ്ത ധാ ന്യങ്ങൾ ഭക്ഷണമാക്കുകയാണ് നിലവിൽ െചയ്യുന്നത്. കോഴിത്തീറ്റ പൂർണമായി ഉൽപാദിപ്പിക്കുന്നത് വരെ പക്ഷിമൃഗാദികളെ വളർത്തുന്നത് പൂർണമായി സുരക്ഷിതമാണെന്ന് പറയാനാകില്ല.

കോഴികർഷകർക്ക് മിതമായ നിരക്കിൽ തീറ്റ ലഭിക്കുമെന്ന് ഉറപ്പ് വരുത്താൻകഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോഷക മൂല്യങ്ങളട ങ്ങിയ മികച്ച കാലിത്തീറ്റ ഉൽപാദനം അടിയന്തരമായി തുടങ്ങേണ്ടതുണ്ട്. ആഭ്യന്തരമായി ഇത്തരമൊരു കന്നു കാലി പക്ഷി തീറ്റ നിർമാണശാല തുടങ്ങുകയാണ് വേണ്ടതെന്ന് അഹ്മദ് ഖലഫ് അഭിപ്രായപ്പെട്ടു. രാജ്യത്തെ ആയിരക്കണക്കിന് ഫാമുകളിൽ കോഴികൃഷി ആരംഭിക്കാൻ സന്നദ്ധമാണ്. എന്നാൽ പത്ത് കിലോ മീറ്ററിനുള്ളിൽ ഒരു ഫാം എന്ന നിബന്ധനയെങ്കിലും പാലിച്ചെങ്കിൽ മാത്രമേ ഒരു ഫാമിൽ നിന്ന് മറ്റൊരു ഫാമിലേക്ക് രോഗം പ കരുന്നത് തടയാനാകൂ. ഉപരോധം ആരംഭിച്ചതിന് ശേഷം നിരവധി കർഷകരാണ് ഇൗ മേഖലയിലേക്ക് പ്രവേ ശിച്ചിരിക്കുന്നത്. മികച്ച പരിശീലനവും പിന്തുണയും ലഭിച്ചാൽ കോഴി, മുട്ട എന്നിവ വളരെ വേഗം തന്നെ കയറ്റി അയക്കാൻ കഴിയുന്ന നിലയിലേക്ക് രാജ്യത്തിന് വളരാൻ സാധിക്കുമെന്ന് പ്രമുഖ വ്യാപാരി ജാബിർ അൽമറി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story