Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൊസോവോയിൽ 373...

കൊസോവോയിൽ 373 പദ്ധതികൾ പൂർത്തിയാക്കി ഖത്തർ ചാരിറ്റി

text_fields
bookmark_border
കൊസോവോയിൽ 373 പദ്ധതികൾ പൂർത്തിയാക്കി ഖത്തർ ചാരിറ്റി
cancel

ദോഹ: കൊസോവോയിൽ ഖത്തർ ചാരിറ്റി കഴിഞ്ഞ വർഷം നടപ്പാക്കിയത് 373 പദ്ധതികൾ. സുസ്ഥിര വികസനം, വിദ്യാഭ്യാസം, ജല ശുചീകരണം, ദുരിതാശ്വാസം, വീട് നിർമാണം തുടങ്ങി വിവിധ മേഖലക ളിലാണ് പദ്ധതികൾ പൂർത്തിയായിരിക്കുന്നത്. മിേത്രാവിക്ക നഗരസഭയിൽ മാത്രം 87 പദ്ധതിക ളാണ് നടപ്പാക്കിയത്. ആറ് മില്യൻ റിയാൽ ചെലവിട്ട് നടപ്പിലാക്കിയ പദ്ധതികളിൽ 74 നിത്യവരുമാന പദ്ധതികളും 279 ജല–ശുചീകരണ പദ്ധതികളും ഉൾപ്പെടുന്നു. ബാക്കി വരുന്നവയിൽ ദരിദ്രർക്കുള്ള വീട് നിർമ്മാണം, വിദ്യാഭ്യാസ പദ്ധതികൾ എന്നിവയും ഉൾപ്പെടുന്നു. 30000ലധികം ജനങ്ങൾക്ക് ഖത്തർ ചാരിറ്റിയുടെ വിവിധ പദ്ധതികളിൽ നിന്നായി പ്രയോജനം ലഭിച്ചു. നടപ്പിലാക്കിയ പദ്ധതികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കൊസോവോയിലെ ഖത്തർ ചാരിറ്റി ഓഫീസ് ഡയറക്ടർ മഹ്മൂദ് അബ്ബാസ് ഷാകിർ പറഞ്ഞു.

കൊസോവൻ ജനതയുടെ ആവശ്യ പൂർത്തീകരണത്തിന് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനുള്ള ആസൂത്രണം തുടരുകയാണെന്നും ഷാകിർ കൂട്ടിച്ചേർത്തു. 2018ൽ കൊസോവോയിലെ വിവിധ സർക്കാർ, പ്രാദേശിക അതോറിറ്റികളുമായി 23 കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഖത്തർ ചാരിറ്റിയുമായി സഹകരിക്കുന്ന മുനിസിപ്പാലിറ്റികളുടെ എണ്ണം 30 ശതമാനം വർധിച്ചു. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് സഹായ പദ്ധതികളെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മഹ്മൂദ് ഷാകിർ പറഞ്ഞു. തലസ്ഥാനമായ പ്രിസ്റ്റീനയിൽ ഖത്തർ ചാരിറ്റി മുൻകൈയെടുത്ത് സ്ഥാപിച്ച ഖത്തർ ൈട്രനിങ് സെൻററിൽ നിന്ന് ഇതിനകം 4500 വിദ്യാർഥികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസവും പരിശീലന പരിപാടികളുമാണ് ഖത്തർ ൈട്രനിങ് സെൻററിൽ നൽകുന്നത്.

നിയമാനുസൃതമായി പ്രവർത്തിക്കുന്ന സെൻററിന് വിവിധ അതോറിറ്റികളുെട അനുമതിയും പ്രാദേശിക^അന്തർദേശീയ സംഘടനകളുെട അംഗീകാരവും ലഭിച്ചിട്ടുണ്ട്. പുനരധിവാസ^പരിശീലന മേഖലയിൽ കൊസോവോയിലെ മികച്ച സ്ഥാപനങ്ങളിലൊന്ന് കൂടിയാണിത്. ഇതിന് പുറമേ, 3000ലധികം പേരുടെ സ്പോൺസർഷിപ്പും ഖത്തർ ചാരിറ്റി ഏറ്റെടുത്തിട്ടുണ്ട്. അധികവും അനാഥകളാണ് ഇവർ. ഇവരുടെ ആരോഗ്യം, പഠനം, സാമൂഹിക ആവശ്യങ്ങളാണ് ഖത്തർ ചാരിറ്റി നിറവേറ്റുക. വികസന, ദുരിതാശ്വാസ പദ്ധതികളിൽ കൊസോവയിലെ വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും ഖത്തർ ചാരിറ്റിക്ക് നന്ദി അറിയിച്ചു. കൊസോവോയിലെ വിവിധ പ്രദേശങ്ങളിലെ പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഖത്തർ ചാരിറ്റി പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ടെന്നും പബ്ലിക് അഡ്മിനിസ്േട്രഷൻ മന്ത്രി മാഹിർ യാഗ്സിലർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story