ടെന്നീസ്: ദ്യോകോവിച്ച്, ബാസിലാഷ്വിലി, സെചിനാറ്റോ, വാവ്റിങ്ക ക്വാർട്ടറിൽ
text_fieldsദോഹ: ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വമ്പൻമാർ മുന്നോട്ട്. ടോപ ് സീഡും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ദ്യോകോവിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച ്ചു. വാവ്റിങ്ക, സെചിനാറ്റോ, ബാസിലാഷ്വിലി തുടങ്ങിയ താരങ്ങളും അവസാന എട്ടിൽ ഇടം പിടിച്ച ിട്ടുണ്ട്.
ഖലീഫ രാജ്യാന്തര ടെന്നീസ് സ്ക്വാഷ് കോംപ്ലക്സിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ഹംഗറിയുടെ മാർട്ടൻ ഫ്യുസോവിക്സിനെ പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് ക്വാർട്ടറിലേക്ക് ടിക്കറ്റുറപ്പിച്ചത്. ആദ്യ സെറ്റിൽ പിന്നിട്ട് നിന്ന ശേഷം ഉജ്വലമായ തിരിച്ചു വരവിലൂടെയാണ് സെർബിയൻ താരം വിജയം വരിച്ചത്. സ്കോർ 4–6, 6–4, 6–1. മൂന്നാം സെറ്റിൽ എതിരാളിയെ നിലം തൊടാനനുവദിക്കാതെയാണ് മത്സരം പൂർത്തിയാക്കിയത്. ടൂർണമെൻറിൽ കിരീട സാധ്യത ഏറ്റവും കൂടുതൽ കൽപിക്കപ്പെടുന്ന താരം കൂടിയാണ് 31കാരനായ ദ്യോകോവിച്ച്.
ആേന്ദ്ര റുബ്ലേവിനെ 6–3, 6–4 പോയൻറുകൾക്ക് പരാജയപ്പെടുത്തി നിക്കോളസ് ബാസിലാഷ്വിലിയും നികോളസ് ജാരിയെ 6–4,7–6 സ്കോറിന് പരാജയപ്പെടുത്തി സ്റ്റാൻ വാവ്റിങ്കയും ക്വാർട്ടറിൽ ഇടം നേടിയിട്ടുണ്ട്. ഗ്വിഡോ പെല്ലെ പിൻ മാറിയതിനെ തുടർന്ന് ഇറ്റലിയുടെ മാർകോ സെചിനാറ്റോയും ക്വാർട്ടറുറപ്പിച്ചു. ദുസാൻ ലജോവിച്ച്, റോബർട്ടോ ബാറ്റിസ്റ്റോ അഗുട്ട്, പിയറി ഹ്യൂഗ്്സ് ഹെർബെർട്ട് എന്നിവരും അവസാന എട്ടിൽ സ്ഥാനം നേടി. ഇന്ന് നടക്കുന്ന ക്വാർട്ടറിൽ ദ്യോകോവിച്ച് ബാസിലാഷ്വിലിയെയും വാവ്റിങ്ക, ബാറ്റിസ്റ്റ അഗുട്ടിനെയും നേരിടുമ്പോൾ ലജോവിച്ച് സെചിനാറ്റിയുമായി ഏറ്റുമുട്ടും. വെർഡാസ്കോ–ബെർഡിച്ച് മത്സര വിജയികളായിരിക്കും ഹെർബർട്ടിെൻറ എതിരാളി. ഡബിൾസിൽ ദ്യോകോവിച്ച് സഖ്യം സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ സുംഹൂർ–ലാജോവിച്ച് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് മാർകോ ദ്യോകോവിച്ച്–നൊവാക് ദ്യോകോവിച്ച് സഖ്യം സെമിയിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.