Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅന്നം നൽകുന്ന...

അന്നം നൽകുന്ന ഖത്തറിന് പ്രവാസി സമൂഹത്തിെൻറ സ്നേഹം

text_fields
bookmark_border
അന്നം നൽകുന്ന ഖത്തറിന് പ്രവാസി സമൂഹത്തിെൻറ സ്നേഹം
cancel

ദോഹ: അന്നം നൽകുന്ന നാടിനായി പ്രവാസി സമൂഹത്തിെൻറ െഎക്യദാർഢ്യം. ഏഷ്യൻ ടൗണിലും ആസ്പയർ പാർക്കിലു മായി നടന്ന വിവിധ പരിപാടികളിൽ നൂറുകണക്കിനാളുകളാണ് ഖത്തറിെൻറ ദേശീയദിനാഘോഷം ഗംഭീരമാക്കിയത്. കുഞ്ഞുങ്ങൾ മുതൽ പ്രായമാവർ വരെയും വിവിധ പ്രവാസി സമൂഹങ്ങളിലെ വ്യാപാര പ്രമുഖരും നയതന്ത്രപ്രതിനിധികളും ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്നവരും ഖത്തറിനോടുള്ള ഐക്യദാർഢ്യവും സ്നേഹവും പ്രകടിപ്പിക്കുന്നതിെൻറ ഭാഗമായി ആസ്പെയർ പാർക്കിലെ ഫ്രണ്ട്ഷിപ്പ് പരേഡിൽ പങ്കെടുത്തു. സംസ്കാരങ്ങളുടെ വൈവിധ്യങ്ങൾ നിറഞ്ഞൊഴുകിയ ഫ്രണ്ട്ഷിപ്പ് പരേഡിൽ ഓരോ രാജ്യവും തങ്ങളുടെ പ്രത്യേക സ്റ്റാളുകൾ നിർമിച്ചിരുന്നു.

ഖത്തറിെൻറ വളർച്ചക്കും പുരോഗതിക്കും തങ്ങളുടെ സംഭാവനകളെ ഉയർത്തിക്കാട്ടിയും അന്നം നൽകുന്ന രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കുന്നതായിരുന്നു ഫ്രണ്ട്ഷിപ്പ് പരേഡ്. നയതന്ത്ര, സൗഹൃദ ബന്ധത്തിെൻറ ഉൗഷ്മളതയും ആഴവും പരേഡിൽ പ്രകടമായിരുന്നു. രാജ്യത്തെ പ്രവാസി സമൂഹത്തിലെ 40ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറുക്കണക്കിനാളുകളാണ് ഫ്രണ്ട്ഷിപ്പ് പരേഡിൽ പങ്കെടുത്തത്. മാതൃരാജ്യത്തിെൻറയും ഖത്തറിെൻറയും പതാകകൾ ഒരുമിച്ച് കെട്ടി, ഖത്തറിന് പിന്തുണയെന്ന് ആർത്ത് വിളിച്ചാണ് പരേഡ് നീങ്ങിയത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും ആസ്പെയർ പരേഡിൽ പങ്കെടുത്തത്. വിദേശകാര്യമന്ത്രാലയം േപ്രാട്ടോകോൾ വകുപ്പ്, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ, അംഗീകൃത ഓഫീസുകൾ എന്നിവയുമായി സഹകരിച്ച് ഖത്തർ ദേശീയദിനാഘോഷ സംഘാടക സമിതിയാണ് ഫ്രണ്ട്ഷിപ്പ് പരേഡ് സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story