Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒപെകിൽ നിന്നുള്ള പിൻമാറ്റം  യുക്തിപരം –മുൻ പ്രധാനമന്ത്രി
cancel

ദോഹ: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുെട അന്താരാഷ്ട്ര സംഘടന (ഒപെക്) യിൽ നിന്ന് പിൻമാറാനുള്ള രാജ്യത്തിെൻറ തീരുമാനം യുക്തിപരവും അവസരോചിതവുമാണെന്ന് മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്ര ിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി അഭിപ്രായപ്പെട്ടു. ഒപെക് പൂർണമായും നിഷ്ക്രി യമാണ്. ഖത്തറിെൻറ താൽപര്യങ്ങളെ സംഘടന പരിഗണിക്കാറില്ല. വലിയ രാജ്യങ്ങളുടെ താൽപര്യങ്ങൾ സം രക്ഷിക്കുന്നതിലാണ് സംഘടനക്ക് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിെൻറ ദേശീയ താൽപര്യ ങ്ങളെ ഹനിക്കുന്ന തീരുമാനങ്ങൾ പോലും ഒപെകിൽ നിന്ന് ഉണ്ടാകാറുണ്ടെന്നും ശൈഖ് ഹമദ് ബിൻ ജാസിം കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ഖത്തർ മുൻ പ്രധാനമന്ത്രി രാജ്യതീരുമാനം സ്വാഗതം ചെയ്തത്.

ഉൽപാദകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ വലിയ വീഴ്ചയാണ് ഒപെകിെൻറ ഭാഗത്ത് നിന്നുള്ളതെന്ന് ഖത്തറിലെ സാമ്പത്തിക വിദഗ്ധൻ അബ്ദുല്ല അൽഖാതിർ അഭിപ്രായപ്പെട്ടു. ഒപെകിെൻറ തീരുമാനങ്ങൾ സൗദി അടക്കമുള്ള ഉപരോധ രാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ആ ഗോള തലത്തിൽ തന്നെ ഇത്തരം തീരുമാനങ്ങൾ ഈ സംഘടനയുടെ സൽപ്പേര് നഷ്ടപ്പെടുത്തി. ഖത്തറിന് പു റമെ വരും ദിവസങ്ങളിൽ മറ്റ് ചില അംഗ രാജ്യങ്ങളും സംഘടനയിൽ നിന്ന് പുറത്ത് പോകാനുള്ള സാധ്യത കൂ ടുതലാണ്. ഒപെകിൽ നിന്ന് പിൻമാറിയതോടെ ഇനി മുതൽ ഉൽപാദനവും വിതരണവും വിലയും അടക്കമുള്ള കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ ഖത്തറിന് സാധിക്കും. ഇത് ഭാവിയിൽ വലിയ തോതിൽ ഉപകാരപ്പെ ടുമെന്നും അൽഖാതിർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story