Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യാപാര മേഖല...

വ്യാപാര മേഖല സാധാരണ നിലയിലായി –സെൻട്രൽ ബാങ്ക് ഗവർണർ

text_fields
bookmark_border
വ്യാപാര മേഖല സാധാരണ നിലയിലായി –സെൻട്രൽ ബാങ്ക് ഗവർണർ
cancel

ദോഹ: ഒന്നര വർഷത്തിനകം തന്നെ ഉപരോധത്തെ പൂർണ്ണമായും ഖത്തർ അതിജീവിച്ചെന്നും ഖത്തറിലെ വ്യാപാര മേഖല സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവന്നുവെന്നും ഖത്തർ സെൻട്രൽ ബാങ്ക്(ക്യു.സി.ബി) ഗവർണർ ശൈഖ് അബ്്ദുല്ല ബിൻ സഈദ് ആൽഥാനി. നിലവിൽ രാജ്യം വൻ വളർച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഒമ്പത്, പത്ത് തിയ്യതികളിൽ ദോഹയിൽ നടക്കുന്ന യൂറോ മണി ഖത്തർ കോൺഫറൻസിന് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധ കാലത്ത് സാമ്പത്തിക മേഖല നൽകിയ സംഭാവന വളരെ വിലപ്പെട്ടതാണ്. സാമ്പത്തിക സേവന മേഖലയിൽ ഒരു തരത്തിലുമുള്ള ഇടപാട് തടസ്സങ്ങളും ഇക്കാലയളവിൽ ഉണ്ടായില്ല എന്നതാണ് യാഥാർഥ്യം.

ഉപരോധത്തിെൻറ തുടക്കകാലത്ത് പോലും ഉപഭോകതാക്കൾക്ക് മികച്ച പിന്തുണയാണ് ബാങ്കിങ് മേഖല നൽകിയത്. വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുടെ നിക്ഷേപങ്ങൾ പുറത്തേക്ക് ഒഴുകിയപ്പോഴും ക്യു.സി.ബിയുടെ നിർദേശത്തിലും സഹായത്തിലും രാജ്യത്തെ ബാങ്കുകൾ കൃത്യമായ ലിക്വിഡിറ്റി മാനേജ്മെൻറിലൂടെ പ്രവർത്തനം സുഗമമാക്കി. ഖത്തറിലെ ബാങ്കുകളുടെ റേറ്റിങ് വർധിക്കുന്നവെന്നതാണ് അടുത്തിടെ അന്താരാഷ്ട്ര റേറ്റിങ് ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്. ഈ വർഷം ആഗോള തലത്തിൽ ഏറ്റവും നല്ല പ്രകടനം നടത്തിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നാണ് ഖത്തർ. നിലവിൽ അമേരിക്ക, യൂറോപ്പ്, എഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഖത്തറിൻമേലുള്ള അവരുടെ സാമ്പത്തിക സുസ്ഥിരതാ വിശ്വാസം വർധിച്ചതാണ് ഇതിെൻ്റ കാരണമെന്നും ശൈഖ് അബ്്ദുല്ല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story