Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ...

ഖത്തർ മെറ്റബോളിക് ഇൻസ്റ്റിറ്റ്യൂട്ട്: ചികിത്സ തേടിയത് 7800ലധികം പേർ

text_fields
bookmark_border
ഖത്തർ മെറ്റബോളിക്  ഇൻസ്റ്റിറ്റ്യൂട്ട്: ചികിത്സ  തേടിയത് 7800ലധികം പേർ
cancel

ദോഹ: 2016ൽ പ്രവർത്തനമാരംഭിച്ചതിന് ശേഷം ഖത്തർ മെറ്റബോളിക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതുവരെ ചികിത്സ തേടിയത് 7800ലധികം പേരെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. 11നും 77നും ഇടയിൽ പ്രായമുള്ള രോഗികളാണ് ഇൻസ്റിറ്റ്യൂട്ടിൽ ചികിത്സക്കായെത്തിയത്. ഇതിൽ തന്നെ 72 ശതമാനം രോഗികളും സ്ത്രീകളായിരുന്നു. പ്രമേഹം, അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവക്കാണ് ഇവർ ചികിത്സ തേടിയെന്നും എച്ച് എം സി വ്യക്തമാക്കി.

ആഴ്ചയിൽ 10 ക്ലിനിക്കുകളുള്ള പ്രീ–പോസ്റ്റ് ഓപറേറ്റീവ് വിഭാഗം, ന്യൂട്രീഷ്യൻ വിഭാഗം, ആഴ്ചയിൽ നാല് ക്ലിനിക്കുകളുള്ള ഫിസിയോതെറാപ്പി, ആഴ്ചയിൽ 15 ക്ലിനിക്കുകളുള്ള വെയ്റ്റ്് കൺേട്രാൾ വിഭാഗം എന്നിങ്ങനെ നാല് സെക്ഷനുകളായാണ് ഖത്തർ മെറ്റബോളിക് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സക്കെത്തിയവരിൽ 49 ശതമാനം രോഗികളും വെയ്റ്റ് കൺേട്രാൾ വിഭാഗവുമായാണ് ബന്ധപ്പെട്ടത്. പ്രമേഹം, അമിതവണ്ണം, മെറ്റബോളിക് തകരാറുകൾ എന്നിവ ബാധിച്ചവർക്ക് മികച്ച പരിരക്ഷ നൽകുകയെന്ന ഉദ്ദേശ്യത്തിലാണ് ക്യു എം ഐ ആരംഭിച്ചിരിക്കുന്നതെന്ന് ചെയർമാൻ പ്രഫ.ഫസർ അബ്ദുൽ ബാദി അബൂ സംറ പറഞ്ഞു. പ്രവർത്തനമാരംഭിച്ചതിന് ശേഷം മെറ്റബോളിക് രോഗങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെയും ശാസ്ത്ര ഗവേഷണങ്ങളുടെയും പ്രധാന കേന്ദ്രമായി സ്ഥാപനം മാറിയെന്നും അബ്ദുൽ ബാദി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story