സിഗരറ്റ്, സോഫ്റ്റ് ഡ്രിങ്ക് ഉത്പന്നങ്ങളുടെ നികുതി ഉടൻ വർധിപ്പിക്കും
text_fieldsദോഹ: സിഗരറ്റ്, സോഫ്റ്റ് ഡ്രിങ്ക് ഉത്പന്നങ്ങൾ എന്നിവയുടെ നികുതി ഉടൻ വർധിപ്പിക്കുമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി അറിയിച്ചു. അനാരോഗ്യകരമായ ശീലങ്ങളെ നിരുൽസാഹപ്പെടുത്തുകയും കുറച്ചുകൊണ്ടുവരികയും ചെയ്യുക എന്ന ന യത്തിെൻറ ഭാഗമായാണിത്. ഇതിെൻറ ഭാഗമായാണ് ഖത്തറിൽ ഇലേക്ട്രാണിക് സിഗരറ്റുകൾ നിരോധിച്ചത്. എന്നാൽ ചിലർ അയൽ രാജ്യങ്ങളിൽ നിന്നും ഇവ കൊണ്ടുവന്ന് ഉപയോഗിക്കുന്നത് മന്ത്രാലയത്തിെൻറ ശ്രദ്ധ യിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രാലയം നടത്തിയ തീവ്രശ്രമങ്ങളുടെ ഫലമായി രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറ വുണ്ടായി. 13നും 15നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ 12.1 പേർ ഖത്തറിൽ പുകവലിക്കുന്നതായാണ് പു തിയ കണക്കുകൾ. യുവാക്കൾക്കിടയിലെ പുകവലി ശീലം 2004ൽ 20 ശതമാനവും 2007ൽ 17.9 ശതമാനവും 2013ൽ 15 ശതമാനവുമായി കുറഞ്ഞു. ഖത്തറിലെ പുകവലി കുറച്ചുകൊണ്ടുവരാൻ തങ്ങൾ വലിയ ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് ഡോ. ശൈഖ് മൂഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ജനസംഖ്യയിൽ 90 ശതമാനവും പുകവലിക്കാത്തവരാകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. യുവാക്കളുടെ പുകവലി ശീലം കുറച്ചുകൊ ണ്ടുവരാൻ നിരവധി പദ്ധതികളാണ് ആരോഗ്യ മന്ത്രാലയം നടപ്പിലാക്കി വരുന്നത്.
നിരവധി യുവാക്കൾ മന്ത്രാല യത്തിെൻറ ബോധവത്കരണ പരിപാടികളിൽ ആകൃഷ്ടരായി പുകവലി ഉപേക്ഷിച്ചു വരുകയാണെന്നും അ ദ്ദേഹം വിശദീകരിച്ചു. കൗമാര പ്രായക്കാർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ല എന്ന നിയമം ശകതമായി നടപ്പിലാക്കി വ രുകയാണ്. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ചികിൽസാ കേന്ദ്രങ്ങളുടെ പ്രവർത്തന ങ്ങൾ സജീവമായി മുന്നോട്ട് പോകുന്നു. ധാരാളം യുവാക്കൾ ഇവിടെ ചികിൽസ തേടിയെത്തുന്നുണ്ട്. പുതിയ ആഗോള യുവ പുകയില സർവേ(ജിവൈടിഎസ്) പ്രകാരം ഖത്തറിലെ യുവാക്കളുടെ ഇടയിൽ പുകവലി നല്ല രീതിയിൽ കുറയുന്നതായി തെളിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.