Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവണ്ടിച്ചെക്ക്...

വണ്ടിച്ചെക്ക് നൽകൽ: തട്ടിപ്പിനിരയാകുന്നവർ കൂടുന്നു

text_fields
bookmark_border
വണ്ടിച്ചെക്ക് നൽകൽ: തട്ടിപ്പിനിരയാകുന്നവർ കൂടുന്നു
cancel

ദോഹ: അക്കൗണ്ടിൽ പണമില്ലാതെ വണ്ടി ചെക്കുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് രാജ്യത്തെ നിയമഞ്ജർ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ആളുകളെ കബളി പ്പിക്കുന്നത് ഗുരുതരമായ തെറ്റായി കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. ‘അൽശർഖ്’ നടത്തിയ ചർച്ചാ സദസ്സി ലാണ് രാജ്യത്തെ നിയമഞ്ജർ ഇക്കാര്യം ആവശ്യപ്പെട്ടത്. പണമില്ലാഞ്ഞിട്ടും ചെക്ക് നൽകി കബളിപ്പിക്കുന്നവ രുടെ പട്ടിക തയ്യാറാക്കി പുറത്തുവിടണം. എങ്കിൽ മാത്രമേ മറ്റുള്ളവർക്ക് മുൻകരുതൽ സ്വീകരിക്കാൻ സാധി ക്കുകകയുള്ളൂ. കമ്പനികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞാൽ മേലിൽ ചതിയിൽ പെടാതിരിക്കാൻ സഹാ യകമാകും.

ഇത്തരം ചെക്ക് കേസുകളുടെ ആധിക്യം കാരണം രാജ്യത്തെ വ്യാപാര വാണിജ്യ സംവിധാനങ്ങ ൾക്ക് വരെ കോട്ടം തട്ടുന്നതായി ചർച്ചയിൽ സംബന്ധിച്ച അഭിഭാഷകർ ചൂണ്ടിക്കാട്ടി. മുൻപരിചയവും കാര്യ ശേഷിയുമില്ലാതെ വ്യാപാര മേഖലയിലേക്ക് വരികയും ഒരു നിയന്ത്രണവുമില്ലാതെ ചെക്കുകൾ ഒപ്പിട്ട് നൽകു കയും ചെയ്യുന്ന നിരവധി ആളുകളണ്ട്. ഇവർ പിന്നീട് ചെക്ക് കേസുകളിൽ കുടുങ്ങി ദുരിതം അനുഭവിക്കുക യാണ് പതിവ്്. പോലീസ് സ്റ്റേഷനുകൾക്ക് ചെക്ക് സംബന്ധിയായ തർക്കങ്ങളിൽ നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകണം. നൽകിയ ചെക്കിന് സമാനമായ തുക നൽകുന്നത് വരെ തടവ്, പിഴ, യാത്ര തടയൽ തു ടങ്ങിയ ശിക്ഷാ നടപടികൾ അടിയന്തര സ്വഭാവത്തിൽ നടപ്പിലാക്കാൻ പോലീസിന് അനുമതി നൽകണമെന്ന് നിയമജ്ഞർ ആവശ്യപ്പെട്ടു. കോടതികൾ വഴി തീർപ്പിലെത്താൻ വർഷങ്ങൾ എടുക്കുമെന്ന കാര്യം പ്രത്യേകം പ രിഗണിക്കണം.

നിലവിൽ ഇത്തരം നിരവധി കേസുകൾ കോടതികളിൽ കെട്ടി കിടക്കുകയാണെന്നും അഭിഭാഷ കർ വ്യക്തമാക്കി. ചെക്ക് കേസുകളിൽ കർശനമായ നടപടികൾ സ്വീകരിച്ചെങ്കിൽ മാത്രമേ കുറ്റം ആവർത്തി ക്കാതിരിക്കൂവെന്ന് പ്രമുഖ അഭിഭാഷകൻ അഹ്മദ് അൽബർദീനി അഭിപ്രായപ്പെട്ടു. ഇത്തരക്കാരുടെ പട്ടിക സെ ൻട്രൽ ബാങ്ക് പുറത്ത് വിടണം. മറ്റുള്ളവർ ഇത്തരക്കാരുടെ വഞ്ചനയിൽ പെടാതിരിക്കാനുള്ള മുൻകരുതലാ ണിതെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കുകൾ വ്യാപാരികൾക്കും വ്യക്തികൾക്കും കൃത്യമായ നിയമം പാലി ക്കാതെ ചെക്ക് ബുക്ക് നൽകുന്നത് കുറക്കുകയാണ് നിയമ ലംഘനം ഒഴിവാക്കാൻ ചെയ്യേണ്ടതെന്ന് പ്രമുഖ അ ഭിഭാഷകൻ അബ്ദുൽ കരീം അൽഇബ്രാഹീം അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാരടക്കം ചെക്ക് കേസുകളിൽ കുടുങ്ങുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ‘അൽശർഖ്’ച ർച്ച സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story