ശൈത്യകാലം: കൂടുതൽ സുന്ദരിയാകാൻ സീലൈൻ ബീച്ച്
text_fieldsദോഹ: ശൈത്യകാല വിനോദ സഞ്ചാരികളെ വരവേൽക്കാൻ മിസയ്ദിലെ സീലൈന്‍ ബീച്ച് അണിഞ്ഞൊരുങ്ങുന്നു. ‘അല്എന്ന’ പദ്ധതിയുടെ ഭാഗമായി ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം വേഗത്തില്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ അവസാനം വരെ ക്യാമ്പിങ് സംഘങ്ങള്‍ക്കും മറ്റും പുതിയ അനുഭവങ്ങള്‍ നല്‍കാനുള്ള വിധത്തിലാണ് ബീച്ച് ഒരുങ്ങുന്നത്. 60ലക്ഷം സ്ക്വയര്‍ മീറ്ററിലാണ് ബീച്ച് ഉള്ളത്. അഞ്ച് സോണുകളായാണ് ബീച്ചിനെ തരംതിരിക്കാന്‍ പോകുന്നത്. ഒരോ സോണുകളും വിവിധ വിനോദോപാ ധികള്‍ക്ക് സൗകര്യപ്പെടുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. സര്‍ഫിങ്, ഡ്രാഗ് റെയ്സിങ്, ഷോ പ്പിങ്, സാംസ്കാരിക പരിപാടികള്‍ എന്നിവയാണ് പ്രധാനമായും ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അ ല്സീഫ് ബീച്ചില്‍ നിന്നാണ് സോണുകള്‍ക്ക് തുടക്കം കുറിക്കുന്നത്.
ഇവിടെ നീന്തല്‍, സര്‍ഫിങ് ഉള്‍പ്പെടെയുള്ള ജലകായിക വിനോദങ്ങളാണ് ഒരുക്കുന്നത്. 1500 പേരെ ഉള്‍ക്കൊള്ളും. വിവിധ ഷോകളും പലതരം പ്രകടന ങ്ങള് കാണുന്നതിനുള്ള സ്ക്രീനും ഒരുക്കും. 30 ഭക്ഷ്യ, ബിവറേജ് ഔട്ട്ലറ്റുകളും, ബീച്ച് ക്യാബിനുകളും കസേ രകളും വാടകക്ക് ലഭിക്കും. കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും ഒരുക്കുന്നുണ്ട്. രണ്ടാമത്തെ സോണ്‍ ബതാ ബിത് മോട്ടോര്‍ സൈക്കിള്‍ സോണാണ്. സന്ദര്‍ശകര്‍ക്ക് ക്വാഡ് ബൈക്കും എടിവി ബൈക്കും വാടകക്ക് ല ഭിക്കും. മൂന്ന് ലക്ഷം സ്ക്വയര്‍മീറ്റര്‍ ഏരിയയാണ് ബൈക്ക് റൈഡിങ് താല്പര്യക്കാര്ക്കായി സംവിധാനിച്ചിരി ക്കുന്നത്. എട്ട് ബൈക്കിങ് ട്രാക്കുകൾ ഉണ്ടാകും. രണ്ടെണ്ണം ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായാണ് ഒരുക്കുക. മൂന്നാമത്തെ സോണായ മവാതിര്‍ ഡ്രാഗ് റൈസിങ്് കാണികള്‍ക്ക് വേണ്ടിയാണ് നിര്‍മിക്കുന്നത്.
കാണികളു ടെയും ബൈക്ക് റൈഡർമാരുടെയും സുരക്ഷ ഉറപ്പുവരുത്തിയാണ് നിര്‍മാണം.
അവസാനത്തെ സോണിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മേഖലയാണ് അല്മശാബ്. ആധികാരികമായ മ രുഭൂകാഴ്ച്ചകള് വരച്ചുകാട്ടുന്ന സോണാണിത്. ബീച്ചിെൻറ പൈതൃക മേന്മകള് ഇവിടെ പ്രദര്‍ശിപ്പിക്കും. അ വസാനത്തെ സോണായ സൂഖില്‍ വിവിധ ക്യാമ്പിങ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്ന 25 സ്റ്റോറുകള്‍ സ ജ്ജീകരിക്കും. ഗ്രോസറികള്‍, ടെക്നിക്കല്‍ സര്‍വീസ്, മൊബൈല്‍ ഫോണുകൾ, മോട്ടോര്‍ സൈക്കിള്‍ സ്പെ യര്പാട്സ് ഷോപ്പുകള്‍ എന്നിവയാണ് ഇവിടങ്ങളിൽ ഉണ്ടാവുക. പദ്ധതി പൂർത്തിയാകുന്നതോടെ മികച്ച അനുഭവമായിരിക്കും സഞ്ചാരികൾക്ക് ലഭിക്കുകയെന്ന് ‘അല്എന്ന’ പദ്ധതി വക്താവ് ഉമര്‍ അല്‍ജാബിര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.