Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎക്സിറ്റ് പെർമിറ്റ്...

എക്സിറ്റ് പെർമിറ്റ് ഒഴിവാക്കലിന് വൻ സ്വീകാര്യത

text_fields
bookmark_border
എക്സിറ്റ് പെർമിറ്റ്  ഒഴിവാക്കലിന് വൻ സ്വീകാര്യത
cancel

ദോഹ: എക്സിറ്റ് പെർമിറ്റ് സംവിധാനം എടുത്തുകളഞ്ഞ ഖത്തറിെൻറ നടപടിക്ക് വ്യാപക പ്രശംസ. ആഭ്യന്തരമന്ത്രാലയം തങ്ങളുടെ വെബ്സൈറ്റിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും നടത്തിയ സർവേയിൽ പെങ്കടുത്ത 88 ശതമാനം ആളുകളും എക്സിറ്റ് പെർമിറ്റ് എടുത്തുകളഞ്ഞ നടപടി തൊഴിലാളികൾക്ക് ഏെറ ആശ്വാസകരമാണെന്നും ഖത്തറിെൻറ നടപടികൾ തൊഴിലാളി സൗഹൃദപരമാണെന്നും വിലയിരുത്തി. രാജ്യത്തെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കാൻ ഭരണകൂടം എന്നും പ്രതിഞ്ജാബദ്ധമാണെന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും സർവേയിൽ പെങ്കടുത്തവർ പറയുന്നു.

‘എക്സിറ്റ് പെർമിറ്റ് എടുത്തുകളഞ്ഞ നടപടി തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സഹായകരമാകുമെന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ’ എന്ന ചോദ്യമാണ് സർവേയിൽ ഉന്നയിച്ചത്. പെങ്കടുത്ത 1,357 പേരിൽ 1,194 (88%)ഉം ഇക്കാര്യം സമ്മതിച്ചു. എന്നാൽ 128 പേർ അതായത് ഒമ്പത് ശതമാനം പേർ എതിരഭിപ്രായമാണ് പ്രകടിപ്പിച്ചത്. 35 പേർ അതായത് മൂന്നുശതമാനം പേർ ഇതിനെകുറിച്ച് അറിയില്ലെന്നാണ് മറുപടി നൽകിയത്. നവംബർ ആറിന് തുടങ്ങിയ സർവേ ഡിസംബർ 31ന് അവസാനിക്കും. ശനിയാഴ്ചത്തെ കണക്കുപ്രകാരമാണ് 88 ശതമാനം പേർ സർക്കാർ നടപടിയെ അനുകൂലിച്ചത്. ഒക്ടോബർ 28നാണ് രാജ്യത്ത് എക്സിറ്റ് പെർമിറ്റ് ഒഴിവാക്കിയത്. വിവിധ തൊഴില്‍ തസ്തികളിലുള്ളവര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി അടുത്തിടെ അംഗീകാരം നല്‍കിയത് ഏറെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.

ഇതുപ്രകാരം ലേബര്‍ കോഡിെൻറ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യത്തിന് പുറത്തേക്കു പോകാനാകും. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് വേണ്ടതില്ല. ഖത്തര്‍ തൊഴില്‍നിയമത്തിലെ ഏറ്റവും വിവാദമായ ഭാഗമാണ് പുതിയ നിയമത്തിലൂടെ പരിഷ്കരിച്ചിരിക്കുന്നത്. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണിത്. നിയമത്തിലെ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിന് പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍ നിന്നും എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. തെൻറ സ്ഥാപനത്തിലെ മൊത്തം ജീവനക്കാരിെല അഞ്ച് ശതമാനം പേർക്ക് രാജ്യം വിടാൻ തെൻറ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ഭരണനിര്‍വഹണ തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കാം. എന്നാൽ ഇത് കമ്പനിയുടെ ആകെ തൊഴില്‍ശക്തിയുടെ അഞ്ചുശതമാനത്തില്‍ കൂടാന്‍ പാടില്ല.

ഇത്തരത്തിൽ രാജ്യത്ത് നിന്ന് പോകുന്നതിന് അനുമതി ആവശ്യമുള്ളവർ ആരൊക്കെയാെണന്ന് ഒാൺലൈൻ വഴി അറിയുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/exitservices/exitpermitenquiry എന്ന ലിങ്കിൽ പ്രവേശിച്ചാൽ മതിയാകും. വെബ്സൈറ്റിൽ ഖത്തർ െഎഡൻറിറ്റി നമ്പർ നൽകിയാൽ എക്സിറ്റ് ആവശ്യമുണ്ടോ എന്ന് അറിയാൻ സാധിക്കും. എക്സിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ പട്ടികകൾ കമ്പനികൾ അധികൃതർ കൈമാറിയിരുന്നു. തുടർന്നാണ് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് നവീകരിച്ച് എക്സിറ്റ് ആവശ്യമുണ്ടോ എന്ന് മനസ്സിലാക്കാൻ സൗകര്യം ഏർപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story