‘ഉപരോധം സ്വദേശി^വിദേശി ബന്ധം കൂടുതൽ ശക്തമാക്കി’
text_fieldsദോഹ: ഖത്തറിനുമേലുള്ള ഉപരോധം സ്വദേശികളുടെയും വിദേശികളുടെയും പരസ്പര ബന്ധം ശക്തിപ്പെടുത്തിയെന്ന് ദോഹ അന്താരാഷ്ട്ര മത സംവാദ കേന്ദ്രം ഡയറക്ടർ ഡോ.ഇബ്രഹീം അന്നുഐമി പ്രസ്താവിച്ചു. രാജ്യം നേരിട്ട പ്രതിസന്ധി ഘട്ടത്തിൽ സ്വദേശികളും വിദേശികളും ഒരുമിച്ച് നിന്നാണ് അതിനെ നേരിട്ടത്. അന്താരാഷ്ട്ര സഹിഷ്ണുത ദിനത്തോടനുബന്ധിച്ചാണ് ഡിഐ.സി.ഐ.ഡി സെമിനാർ നടത്തിയത്. ‘ഖത്തർ: സ്വദേശികളും വിദേശികളും ഒരേ മനസ്സോടെ നേരിട്ട ഉപരോധം’ എന്ന തലക്കെട്ടിലായിരുന്നു സെമിനാർ.
ഉപരോധത്തിെൻറ കണക്കെടുപ്പ് നടത്തുമ്പോൾ ഏറെ പ്രതീക്ഷ നൽകുന്ന രീതിയിലാണ് കാര്യങ്ങൾ. നേരത്തെ ഉപരോധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന നൂറിലധികം ഉൽപ്പന്നങ്ങൾ ഇപ്പോൾ ഖത്തർ സ്വയം ഉത്പാദിപ്പിക്കുകയാണ്. പാലുൽപ്പന്നങ്ങളിൽ ഇതിനകം സ്വയം പര്യാപ്തത കൈവരിക്കാൻ സാധിച്ചു. ഉപരോധം തുടങ്ങിയതിന് ശേഷമുള്ള ആദ്യ പാദത്തിൽ 4713 പുതിയ കമ്പനികളാണ് രാജ്യത്ത് പുതുതായി പ്രവർത്തനം ആരംഭിച്ചത്. ഖത്തർ ചർച്ച് കൗൺസിൽ പ്രസിഡൻറ് ഫാദർ മാക്റിയാസ്, ഡോ. ഇവാൻറീസ് (ഖത്തർ യൂനിവേഴ്സിറ്റി), യൂസുഫ് അൽകുവാരി (ഖത്തർ ഹജ്ജ്–ഉംറ ഗ്രൂപ്പ് വക്താവ്) ഡോ.മാജിദ് അൽഅൻസാരി, സാലിം അൽ മന്നാഇ, ഡോ.ഖാലിദ് അൽശമ്മരി, ബ്രിഗേഡിയർ അബ്ദുല്ല സഖർ അൽമുഹന്നദി (മനുഷ്യാവകാശ വകുപ്പ് തലവൻ) എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.