Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ ടി വി വാഹനം;...

എ ടി വി വാഹനം; വേണം ജാഗ്രത

text_fields
bookmark_border
എ ടി വി വാഹനം; വേണം ജാഗ്രത
cancel

ദോഹ: ശൈത്യകാല ക്യാമ്പിംഗ് സീസണുമായി ബന്ധപ്പെട്ട് എ ടി വി (ഓൾ ടെറൈൻ വെഹിക്കിൾ) വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പ്രത്യേകിച്ചും കുട്ടികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹമദ് േട്രാമാ സെൻറിെൻറ ഹമദ് ഇഞ്ചുറി പ്രിവൻഷൻ േപ്രാഗ്രാം മുന്നറിയിപ്പ് നൽകി. 2010 മുതൽ വർഷം തോറും എ ടി വി അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എച്ച് എം സിയുടെ മുന്നറിയിപ്പ്. 2010 മുതൽ 2017 വരെ ഖത്തർ േട്രാമ രജിസ്ട്രിയിൽ വർഷം തോറും 25 ശതമാനം വർധനവിലാണ് എ ടി വി അപകടങ്ങൾ വരുന്നത്.

എ ടി വി അപകടങ്ങളിൽ പെടുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തിൽ പെടുന്ന സ്ത്രീകളുടെ എണ്ണത്തിലും 34 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹമദ് ഇഞ്ചുറി പ്രിവൻഷൻ േപ്രാഗ്രാം അറിയിച്ചു. സുരക്ഷിതമല്ലാത്ത എ ടി വി ഉപയോഗത്തിൽ എച്ച് ഐ പി പി ശക്തമായ മുന്നറിപ്പും നൽകിയിട്ടുണ്ട്. വർഷം തോറും 75ഓളം എ ടി വി അപകടവുമായി ബന്ധപ്പെട്ട പരിക്കുകളാണ് എമർജൻസി വകുപ്പുകളിൽ എത്തുന്നത്. തല, നെഞ്ച്, അടിവയറ് തുടങ്ങിയ ഭാഗങ്ങളിലാണ് പരിക്കുകളേറെയും സംഭവിക്കുന്നതെന്നും േപ്രാഗ്രാം ഡയറക്ടർ ഡോ. റഫേൽ കൺസുൻജി പറഞ്ഞു. വക്റ ആശുപത്രിയിൽ ഓരോ വർഷവും നാൽപതോളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

കൈ, തല, നെഞ്ച്, കാലുകൾ, പുറം എന്നിവക്കാണ് പരിക്കുകളധികവും പറ്റുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. തീർത്തും സുരക്ഷിതമല്ലാതെ എ ടി വി ഉപയോഗിക്കരുത്. ബൂട്ട്സ്, ഗ്ലൗസ്, ഗോഗ്ൾ, പ്രത്യേക വസ്ത്രങ്ങൾ, ഹെൽമറ്റ് തുടങ്ങിയ നിർബന്ധമായും ഉപയോഗിക്കണമെന്നും ഡോ. കൺസുൻജി നിർദേശിക്കുന്നു. എ.ടി.വി ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കുന്നുള്ളൂ. ൈഡ്രവർക്ക് വാഹനത്തിെൻറ സന്തുലിതത്വം നിലനിർത്തുന്നതിന് ഇത് അനിവാര്യമാണെന്നും പരിശീലനം സിദ്ധിച്ച ആളുകൾ മാത്രമേ ഓടിക്കാൻ പാടുള്ളൂവെന്നും ഹെൽമറ്റ് പോലുള്ള മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story