Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗറാഫയിൽ വുഖൂദിെൻറ...

ഗറാഫയിൽ വുഖൂദിെൻറ പുതിയ പെേട്രാൾ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ഗറാഫയിൽ വുഖൂദിെൻറ പുതിയ  പെേട്രാൾ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു
cancel

ദോഹ: വുഖൂദിെൻറ (ഖത്തർ ഫ്യൂവൽ കമ്പനി) 76ാമത് പെേട്രാൾ സ്റ്റേഷൻ അൽ ഗറാഫയിൽ പ്രവർത്തനമാരംഭിച്ചു. ഇതോടൊപ്പം തന്നെ ബു ഫിസീല പെേട്രാൾ സ്റ്റേഷന് സമീപത്തായി മൊബൈൽ ഡീസൽ സ്റ്റേഷൻ ആരംഭിച്ചതായും വുഖൂദ് വാർത്തക്കുറിപ്പിൽ അറിയിച്ചു. അൽ ഗറാഫ–2ൽ മുൻ നിശ്ചയിച്ച പ്രകാരം പുതിയ പെേട്രാൾ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും പെേട്രാളിയം ഉൽപന്നങ്ങളുടെ ആവശ്യം വർധിച്ച സാഹചര്യത്തിൽ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതി വുഖൂദിനുണ്ടെന്നും സി ഇ ഒ എൻജി. സഅദ് അൽ മുഹന്നദി പറഞ്ഞു. രാജ്യത്തുടനീളം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അൽ മുഹന്നദി കൂട്ടിച്ചേർത്തു.

പെേട്രാളിയം ഉൽപന്നങ്ങൾക്കായുള്ള ആവശ്യങ്ങൾ വർധിച്ച സാഹചര്യത്തിൽ പുതിയ പെേട്രാൾ സ്റ്റേഷനുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 15000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഗറാഫ പെേട്രാൾ സ്റ്റേഷനിൽ നാല് വരികളിലായി 12 ഡിസ്പെൻസറുകളാണ് സ്ഥാപിച്ചത്. അൽ ഗറാഫയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെേട്രാൾ സ്റ്റേഷനിൽ സിദ്റ കൺവീനിയൻസ് സ്റ്റോർ, മാനുവൽ കാർ വാഷ്, ഓയിൽ ചെയ്ഞ്ച്, ടയർ റിപ്പയർ, എൽ പി ജി സിലിണ്ടർ വിൽപന എന്നീ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ 21 പെേട്രാൾ സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഇതിലധികവും ഈ വർഷം തന്നെ തുറന്നു പ്രവർത്തിക്കുമെന്നും എൻജി. സഅദ് അൽ മുഹന്നദി പറഞ്ഞു. ഒമ്പത് പെേട്രാൾ സ്റ്റേഷനുകൾ ബിഡിംഗ് ഘട്ടത്തിലാണെന്നും 14 സ്റ്റേഷനുകളുടെ രൂപരേഖ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story