ഖത്തർ 'ഓൺ': പ്രതീക്ഷയോടെ സൗദി, ഒമാൻ, യു.എ.ഇ പ്രവാസികൾ; വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
text_fieldsദോഹ: കോവിഡ് കാരണം നാട്ടിൽ കുടുങ്ങി കിടക്കുന്ന ഗൾഫ് രാജ്യങ്ങളിലെ പ്രവാസ സമൂഹത്തിന് ആശ്വാസമായി ഖത്തറിെൻറ ഓൺ അറൈവൽ യാത്ര പാക്കേജുകൾ. ജൂലൈ 12ന് പുതിയ യാത്ര നയം പ്രാബല്യത്തിൽ വന്നതിനു പിറകെയാണ് ഓൺ അറൈവൽ വിസ നടപടികളും ഖത്തർ പുനരാരംഭിച്ചത്.
വ്യാഴാഴ്ച ഈ വഴിയുള്ള ആദ്യ യാത്രസംഘങ്ങൾ എത്തിയതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള പ്രവാസികളും ഖത്തർ വഴി യാത്രക്കായി ഒരുങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് അന്വേഷണങ്ങളാണ് ദിവസവും തേടിയെത്തുന്നതെന്ന് ട്രാവൽ- ടൂറിസം മേഖലയിൽനിന്നുള്ളവർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഇന്ത്യയിൽനിന്ന് നേരിട്ട് യാത്രവിലക്കുള്ള സൗദി, ഒമാൻ, യു.എ.ഇ, കാനഡ രാജ്യങ്ങളിലേക്കുള്ളവർക്കായി ട്രാവൽസുകൾ പ്രത്യേക ഓൺ അറൈവൽ പാക്കേജുകളും ഏർപ്പെടുത്തി.
ഇന്ത്യ, യു.എ.ഇ, ഇത്യോപ്യ, ബംഗ്ലാദേശ്, ചൈന, ഉൾപ്പെടെ 13 രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള യാത്രക്ക് സൗദി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ബഹ്റൈൻ, ഖത്തർ, ഒമാൻ രാജ്യങ്ങൾ സൗദിയുടെ ഗ്രീൻ ലിസ്റ്റിലാണുള്ളത്. നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ സന്ദർശിക്കുന്ന ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിലെ പൗരന്മാർക്കും 14 ദിവസത്തിനു ശേഷം മാത്രമാണ് സൗദിയിലേക്ക് പ്രവേശന അനുമതിയുള്ളൂ.
നേരത്തെ ഗ്രീൻ ലിസ്റ്റിലായിരുന്ന ഇത്യോപ്യ, നേപ്പാൾ, മാലിദ്വീപ് വഴി ഇന്ത്യക്കാർ സൗദിയിലെത്തിയെങ്കിലും പിന്നീട് ഇവർക്കും യാത്രവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. നിലവിൽ അർമീനിയ, സെർബിയ വഴിയാണ് സൗദിയിലേക്കുള്ള ഇന്ത്യക്കാരായ പ്രവാസികൾ മടങ്ങുന്നത്. 2.30 ലക്ഷം മുതൽ 2.50 ലക്ഷം വരെയാണ് ഈ യാത്രക്ക് െചലവ്. ഖത്തർ ഓൺ അറൈവൽ സംവിധാനം നടപ്പാവുന്നതോെട ട്രാവൽ ഏജൻസി പാക്കേജ് വഴി വരുന്നവർക്ക് ഒന്നേകാൽ ലക്ഷം വരെയും സ്വന്തം നിലയിൽ ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും എടുത്ത് വരുന്നവർക്ക് ഒരു ലക്ഷത്തിനും താഴെയും മാത്രമാണ് െചലവ് വരുന്നത്.
അംഗീകൃത കോവിഡ് വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് നിബന്ധനകൾക്കു വിധേയമായി രാജ്യത്ത് പ്രവേശിക്കാമെന്നാണ് ഖത്തറിെൻറ ചട്ടം. ഇതു പ്രകാരം, 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി ഇഹ്തിറാസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത്, അനുമതി പത്രം സ്വന്തമാക്കിയാൽ രാജ്യത്ത് പ്രവേശിക്കാം.
ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
പുതിയ യാത്ര നയപ്രകാരം വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറൻറീൻ ഒഴിവാക്കുകയും കുടുബ സന്ദർശക വിസ, വിനോദ സഞ്ചാര വിസ എന്നിവ അനുവദിച്ചു തുടങ്ങുകയും ചെയ്തതോടെ ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കഴിഞ്ഞ 10 ദിവസത്തിനിടയിൽ വലിയ തോതിലാണ് വർധിച്ചത്.
വരും ദിവസങ്ങളിൽ ഓൺ അറൈവൽ യാത്രക്കാർ കൂടി സജീവമാകുന്നതോടെ ടിക്കറ്റ് വില വീണ്ടും കുതിച്ചുയരുമെന്ന് ട്രാവൽ ടൂറിസം വിദഗ്ധർ പറയുന്നു. 'ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയിൽനിന്നുള്ള പ്രവാസ സമൂഹം ഖത്തറിലെ ഓൺ അറൈവൽ പുനരാരംഭിച്ച നടപടിയെ കാത്തിരിക്കുന്നതെന്ന് അക്ബർ ട്രാവത്സ് ദോഹ റീജനൽ മാനേജർ അൻഷദ് ഇബ്രാഹിം 'ഗൾഫ് മാധ്യമ'േത്താട് പറഞ്ഞു.
'ദിവസവും ഇതുസംബന്ധിച്ച് നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. അക്ബർ ട്രാവത്സിെൻറ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് തന്നെ അവതരിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ഖത്തറിലെത്തും. സൗദി, ഒമാൻ, കാനഡ എന്നിവിടങ്ങളിലേക്ക് മടങ്ങാനുള്ള യാത്രക്കാർ ഖത്തറിലേക്ക് ഓൺ അറൈവലിനായി ബുക്കിങ് നടത്തുന്നുണ്ട്.
കേരളത്തിന് പുറത്തുനിന്നും വ്യാപകമായി അന്വേഷണം നടക്കുന്നു. ദോഹയിലേക്കുള്ള വിമാനടിക്കറ്റ്, 15 ദിവസത്തെ താമസം, ഭക്ഷണം, വിമാനത്താവളത്തിൽനിന്നും തിരിച്ചും ഹോട്ടലിലേക്കുള്ള യാത്ര, അടുത്ത യാത്രക്ക് തൊട്ടുമുമ്പുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉൾപ്പെടെയുള്ള പാക്കേജിന് 1.30-1.50 ലക്ഷം വരെയാണ് നിശ്ചയിച്ചത്' -അൻഷദ് ഇബ്രാഹിം പറഞ്ഞു.
ഓൺ അറൈവൽ യാത്ര നടപടിക്രമങ്ങൾ
ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്
റിട്ടേൺ ഉൾപ്പെടെ വിമാന ടിക്കറ്റ്
ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്
ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻെറ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്
കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് പരിശോധന ഫലം
രേഖകൾ യാത്രക്ക് 12 മണിക്കൂർ മുമ്പായി ഇഹ്തിറാസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അനുമതി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.