ഖത്തര്‍–ഒമാന്‍ വ്യാപാര ബന്ധം പുതിയ ഉയരങ്ങളിൽ
text_fieldsദോഹ: വ്യാപാര ബന്ധത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി ഖത്തര്‍ -ഒമാന്‍ ബ ന്ധം. കഴിഞ്ഞ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ ഖത്തറിനും ഒമാനും ഇട യിലുള്ള വ്യാപാരത്തില്‍ 100 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒമാ ന് നാഷണല്‍ സെൻറര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആൻറ് ഇന്‍ഫര്‍മേഷന്‍ പുറ ത്തിറക്കിയ കണക്കുകള്‍ പ്രകാരം 2018 സെപ്തംബര്‍ അവസാനിച്ചപ്പോഴേക്കും ഒമാനില്‍ നിന്നും ഖത്തറിലേക്ക് 283.6 മില്ല്യന്‍ ഒമാനി റിയാലിെൻറ എണ്ണയിതര ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കനുസരിച്ച് 118 ശതമാനം വര്‍ധനവാണ് കയറ്റുമതിയിലുണ്ടായത്. 2017 സെപ്തംബര്‍ അവസാനിച്ചപ്പോള്‍ 129.9 മില്ല്യന്‍ ഒമാനി റിയാലിെൻറ കയറ്റുമതിയാണ് നടത്തിയത്.
ഖത്തറില്‍ നിന്നും ഒമാനിലേക്ക് നടത്തിയ കയറ്റുമതിയില്‍ 440 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലുണ്ടായത്. 2017ല്‍ ജനുവരി മുതല്‍ സെപ്തംബര്‍ വരെ 45.7 മില്യന്‍ ഒമാന്‍ റിയാലിന്റെ കയറ്റുമതി ഖത്തറില്‍ നിന്നുണ്ടായപ്പോള്‍ 2018ല്‍ ഇതേ കാലയളവില്‍ 246.8 മില്യന്‍ ഒമാനി റിയാലിന്റെ വ്യാപാരമാണ് ഖത്തര്‍ ഒമാനുമായി നടത്തിയത്.
ഖത്തരി ഒമാനി വ്യാപാരികളും വ്യവസായികളും തമ്മില്‍ മികച്ച പങ്കാളിത്തം സൃഷ്ടിക്കാന്‍ ഖത്തര്‍ ചേംബര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ട് രാജ്യങ്ങളിലുമായി 500ലേറെ ഖത്തരി ഒമാനി കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 361 എണ്ണവും ഖത്തറിലാണ് ഉള്ളത്.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ നാല് ദിവസത്തെ മെയ്ഡ് ഇന്‍ ഖത്തര്‍ എക്സിബിഷന് സംഘടിപ്പിച്ചിരുന്നു. ഖത്തര്‍ ചേംബര്‍, വ്യാപാര വ്യവ സായ മന്ത്രാലയം, ഖത്തര്‍ ഡവലപ്മെന്റ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രസ്തുത പ്രദര്‍ശനം മികച്ച ഫലമാണ് നൽകിയത്. നിരവധി സന്ദര്‍ശകരെത്തിയ പ്രദര്‍ശനത്തില്‍ ഒമാനി ബിസിനസുകാരില്‍ പലര്‍ക്കും തങ്ങളുടെ ഖത്തര്‍ പങ്കാളിയെ കണ്ടെത്താനായി. പ്രദര്‍ശനത്തോടനുബന്ധിച്ച് ഖത്തരി ഒമാനി കമ്പനികള്‍ക്കിടയില്‍ നിരവധി കരാറുകള്‍ ഒപ്പുവെക്കുകയും ഇരുരാജ്യങ്ങളിലും ഖത്തരി ഒമാനി സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 2017 ജൂണ്‍ മാസത്തില്‍ ഖത്തര്‍ ചേംബറിെൻറ നേതൃത്വത്തില്‍ 140 ഖത്തരി ബിസിനസുകാര്‍ അടങ്ങിയ സംഘം ഒമാന്‍ സന്ദര്‍ശിക്കുകയും സാമ്പത്തിക വ്യാപാര മേഖലയില്‍ നിരവധി കരാറുകള്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.