കൂടുതൽ ടീമുകൾ: ഖത്തറുമായുള്ള ചർച്ചക്ക് ശേഷം മാത്രം തീരുമാനം
text_fieldsദോഹ: 2022 ഫിഫ ലോകകപ്പിലെ പുതിയ മാറ്റങ്ങൾ സംബന്ധിച്ച് ഫിഫക്കും ഖത്തറിനുമി ടയിൽ കൂടിയാലോചനകൾ നടക്കുമെന്നും അതിന് ശേഷം മാത്രമേ തീരുമാനമുണ്ടാകു കയുള്ളുവെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെ ലിവറി ആൻറ് ലെഗസി. ടീമുകളു ടെ എണ്ണം ഉയര്‍ത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങൾ ഇതിൽ വരും. ഖത്തര്‍ ആ തി ഥ്യം വഹിക്കുന്ന ലോകകപ്പില്‍ ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തുന്ന കാര്യത്തില്‍ ഖത്തറും ഫിഫയും തമ്മില്‍ ചര്‍ച്ചകള്‍ തുടരും.
ആതിഥേയരാജ്യമെന്ന നിലയില്‍ ഖത്തറിേൻറയും ഫിഫ ലോകകപ്പിേൻറയും ഫുട്ബോളിേൻറയും മികച്ച താല്പര്യങ്ങള്ക്ക് അനുയോജ്യമായ രൂപത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുക. ഏതുതീരുമാനവും ഫിഫയും ഖത്തറും തമ്മില്‍ കൂടിയാലോചിച്ചു മാത്രമേ എടുക്കൂ. ഇക്കാര്യത്തില്‍ തീരുമാന മെടുക്കുന്നതുവരെ 32 ടീം ലോകകപ്പിനായുള്ള തയാറെടുപ്പുകളായിരിക്കും തുടരുക. മേഖലക്കും ജനങ്ങള്‍ക്കും ഏറ്റവും മികച്ച രീതിയില്‍ പ്രയോജനമാകുന്ന വിധത്തില്‍ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിലെ ത ങ്ങളുടെ പ്രതിബദ്ധതയെ അടിസ്ഥാനപ്പെടുത്തിയാണ് ഇക്കാര്യത്തില്‍ തുറന്ന സമീപനമെന്നും സുപ്രീംകമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. അറബ് ലോകത്തിനും മിഡില്ഈസ്റ്റിനുമാകെയാണ് ഈ ലോകകപ്പെന്ന് ഉറ പ്പാക്കുകയെന്നതാണ് തങ്ങളുടെ ഉത്തരവാദിത്വം.
ലോകകപ്പ് ടീമുകളുടെ എണ്ണം ഉയര്‍ത്തുന്നതിനുള്ള സാധ്യ തകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ വിവിധ കക്ഷികളുടെ കാഴ്ചപ്പാടുകള്‍ കേള്ക്കു ന്നതിനുള്ള സന്നദ്ധത ഖത്തര്‍ അറിയിച്ചിട്ടുണ്ട്. 2022 ലോകകപ്പ് ടീമുകളുടെ എണ്ണം ഉയര്‍ത്തുകയെന്നത് അത്ര ലളിതമല്ലെന്നും ഈ വിഷയത്തിൽ ഖത്തറുമായി സഹകരിച്ച് ശ്രദ്ധയോടെ പഠിച്ചാണ് തീരുമാനമെടുക്കേണ്ട തെന്നും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു. അതേസമയം ഖത്തര്‍ ലോകകപ്പില്‍ പങ്കെടു ക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48ലേക്ക് ഉയര്‍ത്താന്‍ മിയാമിയില്‍ ചേര്‍ന്ന ഫിഫ കൗണ്‍സിലിെൻറ ഒമ്പതാമത് യോഗം ശുപാര്‍ശ ചെയ്തിരുന്നു. 48 ടീം ലോകകപ്പ് എന്ന അനുപാതം സാധ്യമാണെന്ന് ഫിഫ പ്ര സിഡൻറ് ജിയാനി ഇന്‍ഫാൻറിനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.