ഖത്തർ ഇൻകാസിൽ വെടിനിർത്തൽ; ഇരുവിഭാഗവും ഇനി ഒന്നിച്ചുപോകും
text_fieldsദോഹ: കോൺഗ്രസിെൻറ പ്രവാസി പോഷക സാംസ്കാരിക സംഘടനയായ ഇൻകാസി(ഇന്ത്യൻ കൾചറൽ ആൻഡ് ആർട്സ് സൊസൈറ്റി)െൻറ ഖത്തറിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഏറെ കാലമാ യി പടലപ്പിണക്കങ്ങളും ചേരിപ്പോരും രൂക്ഷമായ ഇൻകാസ് രണ്ടു വിഭാഗങ്ങളായാണ് പ്രവ ർത്തിച്ചുവരുന്നത്.
ഒടുവിൽ ഇന്ത്യൻ എംബസി ഇടപെടുന്ന തരത്തിലേക്ക് പ്രശ്നം എത്തി. സംഘടനയുടെ ഖത്തറിലെ അംഗത്വത്തിനുതന്നെ വിലക്ക് വരുകയും ചെയ്യുന്ന രൂപത്തിലേക്ക് വളരുകയും ചെയ്തു. ചേരിപ്പോര് മൂലം പ്രവർത്തനം തന്നെ തടസ്സപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയത് സംബന്ധിച്ച് ‘ഗൾഫ്മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് മുതിർന്ന നേതാക്കൾ ഇടെപട്ട് പ്രശ്നപരിഹാരശ്രമങ്ങൾ നടത്തിയത്. ഇതിെൻറ ഫലമായാണ് പുതിയ നീക്കം. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമലയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിലുള്ള മറ്റൊരു കമ്മിറ്റിയുമായി രണ്ട് തരത്തിലാണ് ഖത്തറിലെ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നത്.
ഹൈദർ ചുങ്കത്തറ വിഭാഗത്തിന് തുമാമയിലെ ഇൻറഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെൻററി(ഐ.ഐ.സി.സി)ൽ പുതിയ ഓഫിസ് അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് എംബസി ഇടപെടലിന് വഴിവെച്ചത്. ഹൈദർ ചുങ്കത്തറക്ക് ഓഫിസ് അനുവദിച്ചതിനെതിരെ സമീർ ഏറാമല ഇന്ത്യൻ അംബാസഡർക്ക് കത്ത് നൽകിയിരുന്നു. ഇതിനൊപ്പം കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഒ.ഐ.സി.സി ചുമതലയുമുള്ള എൻ. സുബ്രഹ്മണ്യത്തിെൻറ കത്തും കൈമാറിയിരുന്നു. തുടർന്ന് ഇന്ത്യൻ അംബാസഡർ എംബസിയുടെ അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെൻറ(ഐ.സി.സി)റിനടക്കം നൽകിയ കത്തിൽ ഇൻകാസിെൻറ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ചു.
ഇതിെൻറ അടിസ്ഥാനത്തിൽ ഇരുവിഭാഗത്തിെൻറയും പ്രവർത്തനം താൽക്കാലികമായി വിലക്കിയ കത്ത് ഐ.സി.സി കൈമാറിയിരുന്നു. ഖത്തറിലെ ഇന്ത്യൻ പ്രവാസി സംഘടനകളെല്ലാം ഐ.സി.സിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഖത്തറിൽ രാഷ്ട്രീയമതസംഘടനകൾക്ക് പ്രവർത്തിക്കാൻ നിയമം അനുവദിക്കുന്നില്ല. സമീർ ഏറാമല കെ.പി.സി.സയുടെ കത്ത് എംബസിക്ക് കൈമാറിയതോടെ ഇൻകാസ് രാഷ്ട്രീയ സംഘടനയാണെന്ന് അധികൃതർക്ക് െതളിവ് നൽകിയെന്നാണ് മറുവിഭാഗം ആരോപിച്ചിരുന്നത്. പ്രവർത്തനംതന്നെ നിലക്കുന്ന രൂപത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ കഴിഞ്ഞ ദിവസം പരിഹാരശ്രമങ്ങൾ ഊർജിതമായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഇരുവിഭാഗവും കഴിഞ്ഞ ദിവസം യോഗം ചേർന്നു. സമീർ ഏറാമലയും ൈഹദർ ചുങ്കത്തറയും ഇതിൽ പങ്കെടുത്തു. ഇൻകാസിന് പുതിയ സെൻട്രൽകമ്മിറ്റി വരുന്ന രൂപത്തിലാണ് പരിഹാരഫോർമുല.
സമീർ ഏറാമലയുടെ നേതൃത്വത്തിെല കമ്മിറ്റിയുടെ കാലാവധി ഏപ്രിൽ മാസത്തോടെ തീരുകയും ചെയ്യുന്നുണ്ട്. ചേരിതിരിഞ്ഞുള്ള പ്രവർത്തനം ഇരുകൂട്ടർക്കും പരിക്കേൽക്കുന്ന വിധം മോശമായ സാഹചര്യത്തിൽ ഒരുമിച്ചുപോകാനാണ് തീരുമാനം. ഇക്കാര്യം ഉടൻ തന്നെ വാർത്തസമ്മേളനം വിളിച്ച് അറിയിക്കും. ഇതിൽ സമീറും ൈഹദറും പങ്കെടുക്കും. പുതിയ പരിഹാരനിർദേശങ്ങൾ സംബന്ധിച്ച് നേതാക്കൾക്കും അണികൾക്കും വിവരം നൽകാനായി ബുധനാഴ്ച ഹൈദർ ചുങ്കത്തറ വിഭാഗം യോഗം ദോഹയിൽ നടന്നു.
നവംബർ 15ന് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഹൃദയപൂർവം ദോഹ’ എന്ന സംഗീത പരിപാടി നടത്തുന്നുണ്ട്. കേരളത്തിലെ പ്രളയബാധിതർക്ക് വീട് നിർമിച്ചുനൽകാനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതിൽ ഖത്തർ ഇൻകാസിെൻറ എല്ലാ നേതാക്കളും പങ്കെടുക്കുമെന്നും കാര്യങ്ങൾ ശുഭമായി അവസാനിക്കുമെന്നും സമീർ ഏറാമല പറഞ്ഞു. എംബസി ഇടപെട്ടതോടെ െഎ.സി.സി ഇരുവിഭാഗങ്ങളുടെയും യോഗം നേരത്തേ വിളിച്ചിരുന്നു. ഏതായാലും ഇൻകാസ് ഒരുമിച്ച് പ്രവർത്തിക്കുന്ന തരത്തിലേക്ക് നീങ്ങുന്നതിൽ സാധാരണ പ്രവർത്തകരാണ് സന്തോഷിക്കുന്നത്. എന്നാൽ താൽക്കാലിക വെടിനിർത്തലാണോ ഉണ്ടാവുകയെന്ന ആശങ്കയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.