ഉപരോധ രാജ്യങ്ങൾ ആഗ്രഹിച്ചത് മരുന്നും ഭക്ഷണവും തടയാൻ –ഖത്തർ ആരോഗ്യ മന്ത്രി
text_fieldsദോഹ: അയൽ രാജ്യങ്ങൾ ഖത്തറിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധത്തിലൂടെ ലക്ഷ്യമാക്കിയത് ഖത്തറിലെ ജ നങ്ങളുടെ ഭക്ഷണവും മരുന്നും വിലക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി ഡോ.ഹനാൻ അൽകുവാരി. ലോകാരോഗ്യ സംഘടനയുടെ എഴുപത്തൊന്നാമത് വാർഷിക ജനറൽ ബോഡിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുന്നറിയിപ്പില്ലാതെയാണ് അയൽ രാജ്യങ്ങൾ ഖത്തറിന് മേൽ എല്ലാ അതിർത്തികളും അടച്ച് ഉപരോധം ഏർപ്പെടുത്തിയത്. ആവശ്യത്തിന് മരുന്നും ഭക്ഷണവും ശേഖരിക്കുന്നതിനുളള സാവകാശം പോലും ലഭിച്ചിരു ന്നില്ല.
എന്നാൽ അടിയന്തര സാഹചര്യത്തെ യുക്തിപരമായി നേരിട്ടു. വളരെ പെട്ടെന്ന് തന്നെ പകരം സംവി ധാനം ഏർപ്പെടുത്തുന്നതിൽ ഖത്തർ വിജയിക്കുകയും ചെയ്തു. ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആ ൽഥാനിയുടെ നേതൃത്വം ഏറെ ശ്രദ്ധയോടും കാര്യക്ഷമതയോടുമാണ് ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത്. അതിനാൽ തന്നെ രാജ്യം നേരിട്ട അതീവ ഗുരുതരമായ പ്രതിസന്ധിയെ എളുപ്പത്തിൽ മറികടക്കാൻ സാധിച്ചു.
ഉപരോധ രാജ്യങ്ങളിലെ പൗരൻമാർക്കും മറ്റുളളവർക്ക് ലഭിക്കുന്നത് പോലെയുള്ള മുഴുവൻ സൗകര്യവും നൽ കണമെന്നത് കർശനമായ തീരുമാനമാണെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉ റപ്പുവരുത്തുകയെന്നത് മുഖ്യ ലക്ഷ്യമാണ്. അതിന് വേണ്ടിയുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കു ന്നതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. 2008 ലാണ് രാജ്യത്ത് താമസിക്കുന്ന മുഴുവൻ ആളുകൾക്കും ആരോഗ്യ സുരക്ഷ പദ്ധതിയുമായി ആരോഗ്യ വകുപ്പ് രംഗത്ത് വന്നത്.
എല്ലാ തരം ചികിത്സയും എല്ലാവർക്കും ലഭ്യമാക്കാൻ കഴിയുന്ന പദ്ധതിയാണിത്. സ്വദേശിക്കും വിദേശിക്കും ഒരു പോലെ ലഭ്യമാണ് ഈ സൗകര്യങ്ങൾ. ‘മികച്ച ആ രോഗ്യം, മെച്ചപ്പെട്ട ശ്രദ്ധ, മികച്ച മൂല്യം’ എന്ന മുദ്രാവാക്യവുമായാണ് 2018–2022 എന്ന അഞ്ച് വർഷത്തെ പദ്ധതി.
അന്താരാഷ്ട്ര തലത്തിൽ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ സാധ്യമാകുന്ന സഹായം എത്തിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് അവർ അറിയിച്ചു. ലോകാരോഗ്യ സംഘടന പ്രത്യേകം പരിഗണിക്കുന്ന രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഖത്തറിെൻറ പിന്തുണ എപ്പോഴുമുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.