ലബനാനില്‍ ഖത്തർ ചാരിറ്റി കാരുണ്യഹസ്തം
text_fieldsദോഹ: അര്‍സല്‍ റിലീഫ് കാമ്പയിെൻറ ഭാഗമായി ഖത്തര്‍ ചാരിറ്റി സന്നദ്ധ പ്രവ ര്ത്തകര് ലബനാനില്‍ സന്ദര്‍ശനം നടത്തി അര്സലിലും സമീപ പ്രദേശങ്ങ ളിലും സഹായ വിതരണം നടത്തി.ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെൻറാണ് സഹായം അ നുവദിച്ചത്. സിറിയന്‍ അഭയാര്‍ഥികള്‍, അഭയാർഥികൾ, ലബനാന്, തുര്‍ക്കി, ജ ോര്ദാന്, സിറിയ എന്നിവിടങ്ങളിലെ തണുത്ത കാലാവസ്ഥയെ തുടര്‍ന്ന് മുന്‍ കരുതല്‍ നൽകേണ്ടവര് തുടങ്ങിയവര്‍ക്ക് പിന്തുണ നൽകാന് 50 മില്യന്‍ അമേരിക്കന്‍ ഡോളര്‍ അടുത്ത ദിവസങ്ങളില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി അനുവദിച്ചിരുന്നു.
ഇതിെൻറ ഭാഗമായാണ് ഖത്തര്‍ ചാരിറ്റിയുടെ മേല്‍നോട്ടത്തില്‍ അര്‍സല്‍ റിലീഫ് ഫണ്ടിന് ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെൻറ് അഞ്ച് മില്ല്യന്‍ റിയാല്‍ അനുവദിച്ചത്.
സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് ഈ തുക ലക്ഷ്യമിടുന്നത്. വനിതകളുടേയും കുട്ടികളുടേയും പ്രത്യേക സഹായങ്ങള്‍ ആവശ്യമുള്ളവരുടേയും കൂട്ടായ്മകള്‍ രൂപീകരിച്ച് അവരെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തും.
ബെക്ക, അര്‍സല്‍, അക്കാര് തുടങ്ങിയ പ്രദേശങ്ങളിലെ ക്യാംപുകളില്‍ ആവശ്യമായ പെട്ടെന്നുള്ള സഹായങ്ങള്‍ ഈ ഫണ്ടില്‍ നിന്നും നൽകും. പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന 500 തമ്പുകളുടെ പുനര്‍നിര്‍മാണം, കുടുംബത്തിന് 40 ലിറ്റര്‍ വീതം അയ്യായിരം കുടുംബങ്ങള്‍ക്ക് ചൂടാക്കാനുള്ള എണ്ണ, അയ്യായിരം കുടുംബങ്ങള്‍ക്ക് പതിനായിരം കിടക്കകളും പതിനായിരം പുതപ്പുകളും, പതിനായിരം ഭക്ഷ്യക്കൊട്ടകള്, കാറ്റില്‍ കീറലുണ്ടായ 500 തമ്പുകള്‍ക്ക് മേലാപ്പ്, നാലായിരം കുടുംബങ്ങള്‍ക്ക് തണുപ്പ് വസ്ത്രങ്ങള്‍ വാങ്ങാനുള്ള സഹായം തുടങ്ങിയവയാണ് പെട്ടെന്ന് ലഭ്യമാക്കുക.
പതിനായിരം സിറിയന്‍ കുടുംബങ്ങളിലെ അറുപതിനായിരത്തോളം ജനങ്ങളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അഭയാര്‍ഥികളുടെ യു എന്‍ ഹൈക്കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം ലബനാനില്‍ ജീവിക്കുന്ന സിറിയന്‍ അഭയാര്‍ഥികളില്‍ 69 ശതമാനവും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ്. അവരില്‍ 51 ശതമാനവും ഏറ്റവും കുറഞ്ഞ ജീവിതസാഹചര്യത്തിലുമാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.