Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുകയില–ശീഷാ...

പുകയില–ശീഷാ ഷോപ്പ് ലൈസന്‍സ്: നിയന്ത്രണം വരും

text_fields
bookmark_border
പുകയില–ശീഷാ ഷോപ്പ്   ലൈസന്‍സ്: നിയന്ത്രണം വരും
cancel

ദോഹ: 2022ൽ രാജ്യത്തെ പുകയില ഉപയോഗം 30 ശതമാനം കുറക്കുന്നത് ലക്ഷ്യമിട്ടുള്ള ദേശീയ പരിപാടിക്ക് തുടക്കം. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് ദേശീയ ആരോഗ്യ നയരേഖ 2018–2022െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പൂർത്തിയാക്കാനായി രംഗത്തിറങ്ങുന്നത്. ഇതിെൻറ ഭാഗമായി പുകയില–ശീഷാ ഷോപ്പുകളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്. അനുയോജ്യമായ വഴിയിലൂടെ പുകവലി നിര്‍ത്താന്‍ ആളുകളെ സഹായിക്കുന്ന രീതിയിലാണ് ദേശീയ പുകയില വിരുദ്ധ ക്യാമ്പയിെൻറ അവസാനഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്.

പുകവലി: പുരുഷന്‍മാരിൽ 31.9 % സ്ത്രീകളിൽ 1.2 %
ഖത്തറിലെ മുതിര്‍ന്നവരില്‍ 31.9 ശതമാനം പുരുഷന്‍മാരും 1.2 ശതമാനം സ്ത്രീകളും പുകവലിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലി നിര്‍ത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയവും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും നിരവധി പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയി ട്ടുണ്ടെന്നും ഇത് പുകവലി വ്യാപിക്കുന്നത് തടയാൻ സഹായിക്കുന്നുണ്ടെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ടൊബാക്കോ കണ്‍ട്രോള്‍ സെൻറര്‍ മേധാവി ഡോ. അഹമദ് മുഹമ്മദ് അല്‍മുല്ല പറഞ്ഞു. പുകയില തടയല്‍ നിയമത്തിെൻറ ഭാഗമായി 739 പരിശോധനകള്‍ നടത്തുകയും 41 നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഈ വര്‍ഷം ആദ്യം മുതല്‍ സെപ്റ്റംബര്‍ വരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ പുകവലി നിര്‍ത്തല്‍ സഹായ കേന്ദ്രങ്ങളില്‍ 2132 രോഗികളാണ് എത്തിയത്.

പുകവലി നിര്‍ത്തുന്നതിന് സഹായിക്കുന്ന സേവനം വ്യാപിപ്പിക്കുന്നതിന് മന്ത്രാലയവും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും തയ്യാറാണ്. ഇത്തരം സേവന കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പുകവലി ശീലമാക്കിയവര്‍ മുന്നോട്ട് വരണം. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെൻററുകളിലും പുകവലി നിര്‍ത്തല്‍ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എച്.എം.സിയുടെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷെൻറയും സഹകരണത്തില്‍ പുകവലി വ്യാപനം കുറച്ച് കൊണ്ടുവരുന്നതിന് ആരോഗ്യ മന്ത്രാലയത്തിെൻറ ദേശീയ ക്യാമ്പയിന്‍ കഴിഞ്ഞ മെയിലാണ് ആരംഭിച്ചത്. അര്‍ബുദം, ഹൃദയ രോഗം തുടങ്ങിയവയുമായി പുകയിലയിലെ മാരകവിഷത്തിനുള്ള ബന്ധം ക്യാമ്പയിനില്‍ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ മെയിലാണ് ക്യാമ്പയിൻ ആരംഭിച്ചത്. ഇതിന് ശേഷം 1500 രോഗികളാണ് എച്ച് .എം.സി പുകയില നിയന്ത്രണ കേന്ദ്രം സന്ദര്‍ശിച്ചത്.

ഖത്തറിലെ എല്ലാ ഭാഗങ്ങളിലെയും ഷോപ്പുകളിൽ വിവിധ പദ്ധതികൾ നടത്തും. ഇതിെൻറ ഭാഗമായാണ് ഷോപ്പുകളുടെ ലൈസന്‍സുമായി ബ ന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരിക. മന്ത്രാലയത്തിലെ പുകയില പരിശോധന ഉദ്യോഗസ്ഥരുടെ എണ്ണം 42 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. പുകവലി നിർത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 107ല്‍ വിളിച്ചും 16060ല്‍ വിളിച്ച് എച്ച്.എം.സിയിലും അപ്പോയിൻമെൻറ് എടുക്കാവുന്നതാണ്.

പുകയില ഉപയോഗം തടയുന്നതിന് രാജ്യം നടത്തുന്ന പ്രയത്നങ്ങള്‍ ‘ദോഹ ഹെല്‍ത്ത് കെയര്‍ വീക്കി’ല്‍ പൊതുജനാരോഗ്യ മന്ത്രാലയം വിശദമാക്കുന്നുണ്ട്്.
ഈ മാസം ആറിന് തുടങ്ങിയ ഹെല്‍ത്ത് കെയര്‍ വീക്ക് മറ്റന്നാ ളാണ് അവസാനിക്കുന്നത്. പുകയില വാങ്ങുന്നത് നിര്‍ത്തണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതിന് നൂതനമായ മാതൃകയിലുള്ള ബോധവത്കരണമാണ് നടത്തുന്നത്. ആരോഗ്യമുള്ള ജീവിത ശൈലി പിന്തുടരാൻ ഇതിലൂടെ ജനങ്ങളോട് ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news
Next Story