Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തരികളുടെ...

ഖത്തരികളുടെ കുടുംബബന്ധം പൂർവസ്ഥിതിയിലാക്കണം

text_fields
bookmark_border
ഖത്തരികളുടെ കുടുംബബന്ധം പൂർവസ്ഥിതിയിലാക്കണം
cancel

ദോഹ: ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നുണ്ടായ മനുഷ്യാവകാശലംഘനങ്ങൾെക്കതിരെ  യു.എന്നിെൻറ പരമോന്നത കോടതിയിൽ ഖത്തർ നൽകിയ കേസിൽ ഖത്തറിന് അനുകൂലമായ ഇടക്കാല  ഉത്തരവ്. കഴിഞ്ഞ ജൂണിലാണ് യു.എന്നിെൻറ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഖത്തർ  യു.എ.ഇക്കെതിെര പരാതി നൽകിയത്. യു.എ.ഇയിൽ കഴിയുന്ന തങ്ങളുടെ പൗരൻമാർ കടുത്ത  മനുഷ്യാവകാശലംഘനങ്ങൾക്ക് ഇരയാകുന്നുവെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യെപ്പട്ടാണ്  ഖത്തർ പരാതി നൽകിയത്.

യു.എ.ഇയിൽ ഉള്ള ഖത്തരി കുടുംബങ്ങൾക്ക് പരസ്പരം കാണാനും കുടുംബബന്ധം പൂർവസ്ഥിതിയിലാക്കാനുമുള്ള അവസരം ഒരുക്കണമെന്നും ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി  ജഡ്ജി തിങ്കളാഴ്ച ഉത്തരവിട്ടു. ഉപരോധം ഏർപ്പെടുത്തിയ ബഹ്റൈൻ, യു.എ.ഇ, സൗദി രാജ്യങ്ങളിൽ  ഖത്തറിലുള്ളവർക്ക് നിരവധി കുടുംബബന്ധങ്ങളുണ്ട്. കരയും കടലും വ്യോമപാതയും അടച്ചുള്ള  ഉപരോധമായതിനാൽ ഇത്തരക്കാർക്ക് പരസ്പരം കാണാനും സന്ദർശനം നടത്താനോ ഉള്ള അനുമതി  ഇല്ല. യു.എ.ഇയിൽ നിരവധി ഖത്തരികളാണ് താമസിക്കുന്നത്.

ഖത്തരി വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും കോടതി ജഡ്ജി ഉത്തരവിട്ടു. ഖത്തരികളായ  വിദ്യാർഥികളുടെ പഠനം തുടരാൻ ആവശ്യമായ നടപടികൾ യു.എ.ഇ സ്വീകരിക്കണം. യു.എ.ഇയിൽ  പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് എല്ലാ പഠനസഹായങ്ങളും ആ രാജ്യം നൽകണം. പഠനം  പൂർത്തിയാക്കുന്നവർക്ക് തടസങ്ങൾ ഇല്ലാതെ രേഖകളും സർട്ടിഫിക്കറ്റുകളും നൽകുകയും വേണം.  യു.എ.ഇയിലെ നിയമസംവിധാനങ്ങൾ മറ്റാരെയും പോലെ ഖത്തരികൾക്കും ലഭ്യമാക്കണം. നീതിന്യായ  അവകാശങ്ങൾ എല്ലാവർക്കും കിട്ടണമെന്നും കോടതി ജഡ്ജി ഉത്തരവിൽ പറഞ്ഞു.

കോടതി നടത്തിയ ഇടക്കാല ഉത്തരവിലാണ് ഖത്തർ ഉയർത്തിയ വാദങ്ങൾക്ക് പിന്തുണ ലഭിച്ചത്. കേസിൽ  ഖത്തർ ഉയർത്തിയ പ്രധാനവാദങ്ങളെല്ലാം അംഗീകരിക്കും വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് ഇത്  സൂചിപ്പിക്കുന്നത്. ഉപരോധത്തിന് ശേഷം അയൽരാജ്യത്തുള്ള ഖത്തരി പൗരൻമാർ കടുത്ത  മനുഷ്യാവകാശലംഘനങ്ങൾക്കാണ് ഇരയാകുന്നത്. കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ്  അവിടങ്ങളിൽ ഖത്തരികൾ കഴിഞ്ഞുവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news
Next Story