ബന്ധം ശക്തമാകുമെന്ന സന്ദേശവുമായി ജോർദാൻ രാജാവിെൻറ സഹോദരൻ ദോഹയിൽ
text_fieldsദോഹ: ഖത്തറും ജോർദാനും തമ്മിലെ ദുർബലമായ ബന്ധം ശക്തമാക്കുമെന്ന സന്ദേശം നൽകി ജോർദാൻ രാജാവിെൻറ സഹോദരനും വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറുമായ അലി ബിൻ ഹുസയിൻ രാജകുമാരൻ കഴിഞ്ഞ ദിവസം ദോഹയിൽ എത്തി. അമീരീ കപ്പിെൻറ ഫൈനൽ കാണാനെന്ന പേ രിലാണ് എത്തിയതെങ്കിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നട ത്തിയത് ഏറെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ ലോകം കാണുന്നത്. ഖത്തറുമായി കൂടുതൽ അടുക്കണമെന്ന ജോർദാൻ ഭരണകൂടത്തിെൻറ താൽപര്യം തന്നെയാണ് ഈ സന്ദർശനത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.
ജോർദാൻ രാജാവുമായി ഏറ്റവും അടുത്ത വ്യക്തിത്വം തന്നെ ദോഹയിൽ സന്ദർശനം നടത്തിയതിന് വിവിധ ത ലങ്ങളുെണ്ടന്നാണ് കരുതപ്പെടുന്നത്. അമേരിക്കയുടെ എംബസി ജറൂസലേമിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഖത്തറിെൻറ നിലപാടിനൊപ്പം നിന്ന് സൗദി അറേബ്യയെയും യു.എ.ഇയെയും ജോർദാൻ രാജാവ് ദൂരെ നിർത്തിയെന്നതാണ് അതിൽ ഏറെ പ്രധാനം. നേരത്തെ സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സമ്മർദത്തിന് വഴങ്ങിയാണ് ഖത്തറിനെതിരിൽ ജോർദാൻ നിലപാട് സ്വീകരിച്ചതെന്ന വിമർശനമുയർന്നിരുന്നു. ഇത് ശരിയാണെന്ന് സമ്മതിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പുറത്തുവരുന്നത്.
ഖത്തറുമായി നയതന്ത്ര ബന്ധം പൂർണമായി വിഛേദിക്കാനും ജോർദാനിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഖത്തരികളായ വിദ്യാർത്ഥികളെ കയറ്റി അയക്കാനും ഈ രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ബന്ധം നേർപ്പിക്കുക മാത്രമാണ് അധികൃതർ ചെയ്തത്. മാത്രമല്ല ഖത്തരികളായ വിദ്യാർത്ഥികളെ ജോർദാൻ വിദ്യാഭ്യാസ മന്ത്രി ദോഹയിലെത്തി പരസ്യമായി സ്വന്തം രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ഇത് ഖത്തറുമായി ബന്ധം പൂർവ സ്ഥിതിയി ലാക്കാൻ ജോർദാൻ ആഗ്രഹിക്കുന്നുവെന്നതിെൻറ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഉപ രോധ രാജ്യങ്ങളുമായി പല വിധത്തിൽ ബന്ധപ്പെട്ട കിടക്കുന്ന ജോർദാന് ഖത്തറുമായി ബന്ധം പുനസ്ഥാപി ക്കൽ എളുപ്പമാകുമോയെന്ന സംശയവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.