ഇസ്രായേൽ അധിനിവേശം: നൂറ്റാണ്ടിെൻറ ഉടമ്പടി അറബ് രാജ്യങ്ങളുടെ പിന്തുണയോടെ
text_fieldsദോഹ: ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ നടത്തുന്ന നീക്കങ്ങൾ പ്രമുഖ അറബ് രാജ്യങ്ങളുടെ പൂർണ പിന്തുണയോടെയെന്ന് ഖത്തർ മുൻപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി. നേരത്തെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇക്കാര്യത്തിൽ താൻ വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ട്വിറ്ററിലെ പേജിൽ എഴുതിയ ലേഖനത്തിലാണ് അറബ് ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളിലൊന്നായ ശൈഖ് ഹമദ് ബിൻ ജാസിം ആൽഥാനി ഇക്കാര്യം പറഞ്ഞത്. നൂറ്റാണ്ടിെൻറ ഉടമ്പടിയെന്ന പേരിൽ നടത്തുന്ന അധിനിവേശം ഫലസ്തീൻ മണ്ണിനെ പടിപടിയായി സ്വന്തമാക്കാനുള്ള പദ്ധതിയാണ്. ഇതിന് പിന്നിൽ പ്രമുഖ അറബ് രാജ്യങ്ങളുണ്ട്. അവർക്ക് എന്ത് നേട്ടമാണ് അതിലൂടെ ലഭിക്കുന്നത് എന്ന് ഇപ്പോൾ താൻ പറയുന്നില്ലെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു. ദൈവത്തെ സാക്ഷി നിർത്തി ഞാൻ ചോദിക്കട്ടെ, എന്ത് പ്രതിഫലമാണ് നിങ്ങൾ ഈ കൊടുംക്രൂരതിലൂടെ പ്രതീക്ഷിക്കുന്നത്– ഹമദ് ബിൻ ജാസിം ചോദിക്കുന്നു. വിശ്വാസികളുടെ പവിത്ര മണ്ണിന് നിങ്ങളിട്ടിരിക്കുന്ന വില എത്രയാണ്. എന്ത് ലഭിച്ചാലാണ് ആ മണ്ണിന് തുല്യമാവുക. സമാധാനപരമായ പരിഹാരം ഉണ്ടാകണമെങ്കിൽ ഫലസ്തീൻ ജനതക്ക് അവരുടെ അവകാശങ്ങൾ ലഭിക്കണം. അവിടെ എന്ത് നടക്കുന്നതിനും അവരുടെ അനുമതി ഉണ്ടാകണം. അതിനപ്പുറം ഒരു സമാധാനം അവിടെ സാധ്യമല്ലെന്ന് ശെശഖ് ഹമദ് ബിൻ ജാസിം അഭിപ്രായപ്പെട്ടു.
അറബ് ലോകം ഇന്ന് ഇരുണ്ട ഗർത്തത്തിൽ കുടുങ്ങിയത് പോലെയാണ്. ഈ ഒരു വിഷയത്തിൽ മാത്രമല്ല, ആഭ്യന്തരവും അന്താരാഷ്ട്ര പരവുമായ വിഷയങ്ങളിലും അറബ് ലോകം ഇരുട്ടിൽ തപ്പുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉയർത്തുന്ന ഓരോ പ്രശ്നവും വൻ പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടുന്നു. ഇവിടെ എതിർപക്ഷത്ത് നിൽക്കുന്ന അറബ് രാജ്യങ്ങൾ ഏതെന്ന് തനിക്ക് വെളിപ്പെടുത്താൻ മടിയൊന്നുമില്ല. എന്നാൽ ഇപ്പോൾ അത് ചെയ്യുന്നില്ലെന്നും മുൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. അവർക്ക് ശരിയായ മാർഗ നിർദേശം ലഭിക്കുമെന്നാണ് താൻ ആശിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ നടന്ന പ്രതിഷേധത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സജീവമായി സംബന്ധിച്ചത് ശ്രദ്ധേയമാണ്. ഗസയിൽ പ്രതിഷേധിച്ചവർക്കെതിരെ ഉതിർത്ത ബോബുകളിൽ മരിച്ചത് അറുപതോളം ആളുകളാണ്. 2700 ആളുകൾക്ക് പരിക്ക് പറ്റിയതായാണ് കണക്ക്. സ്വന്തം മണ്ണിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഫലസ്തീൻ അതോറിറ്റി പോലും ശക്തമായ പ്രതികരണം സൃഷ്ടിക്കാത്ത പശ്ചാത്തലത്തിലാണ് ഗസയിലെ ജനങ്ങൾ ഇസ്രായേലിനെയും അമേരിക്കയെയും ആകുലപ്പെടുത്തി കൊണ്ട് വൻ പ്രതിഷേധം സംഘടിപ്പിച്ചത്.
ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ഇസ്രായേലിെൻറ നരമേധത്തെ നിശിതമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇസ്രായേൽ നടത്തുന്ന നരമേധത്തിനെതിരെ ലോക രാജ്യങ്ങൾ ഇടപെടണമെന്ന് വിദേശകാര്യ വക്താവ് ലുലുവ അൽഖാതിർ പ്രസ്താവനയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.