ഖത്തർ രാജ്യാന്തര മേളകളിലുണ്ട് ഒരു കോഴിക്കോടൻ കരസ്പർശം
text_fieldsദോഹ: കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ തീർത്ത് അന്താരാഷ്ട്ര ഇവൻറുകൾക്കും രാജ്യാന്തര മ േളകൾക്കും ഖത്തർ ആതിഥ്യമരുളുമ്പോൾ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതിൽ ഒരു മലയാളി കരസ്പർശം കൂടിയുണ്ട്. കോഴിക്കോട്ടുകാരനായ ഒരു യുവാവിെൻറ ചിന്തയും അധ്വാനവുമൊക്കെ യാണ് മേളകളെ ഇത്രയധികം ശ്രദ്ധാകേന്ദ്രമാക്കുന്നതിനു പിന്നിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി സി.വി. മൻഷാദാണ് കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്ന വമ്പൻ മേളകളുടെ പ്രധാന സൂ ത്രധാരൻ. ലോകമെങ്ങുമുള്ള സന്ദർശകർ അതിശയംകൂറി അഭിനന്ദനമറിയിച്ച നിരവധി മേളക ൾക്ക് പിന്നിൽ ഇൗ കൊടുവള്ളി സ്വദേശിയുടെ ചിന്തയും ഭാവനയും ആസൂത്രണവുമാണ്.
ഖത്തറ ിൽ ബ്രാൻഡിങ്, മാർക്കറ്റിങ് മേഖലയിൽ ജോലി നോക്കുന്ന മൻഷാദ് 2015 മുതലാണ് വമ്പൻ മേളകളുടെ പ്രിയ തോഴനായി മാറുന്നത്. ഡിസൈൻ എക്സ്പേർട്ട്, വെന്യൂ മാർക്കറ്റിങ് ഓഫിസർ, ഹെഡ് ഓഫ് ബ്രാൻഡിങ്, ബ്രാൻഡിങ് കോഓഡിനേറ്റർ, ഡിസൈനർ എന്നിങ്ങനെ പല റോളുകളിലാണ് ഇൗ ചെറുപ്പക്കാരൻ മേളകളിലെത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം മേളകളുടെ ഭാഗമാകാൻ കഴിഞ്ഞതിനു പിന്നിൽ സമർപ്പണ മനോഭാവവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമാണെന്ന് നിസ്സംശയം പറയാം.
കാൽപന്തുകളിയെ നെഞ്ചോടു ചേർത്തുവെച്ച തനി കോഴിക്കോട്ടുകാരനായ മൻഷാദും രാജ്യാന്തര കായികമേളകളിൽ തന്നെയായിരുന്നു ആദ്യം ശ്രദ്ധപതിപ്പിച്ചത്. ദോഹയിൽ സെപ്റ്റംബറിൽ അവസാനിച്ച ലോക അത്ലറ്റിക് ചാമ്പ്യൻഷിപ് ഉൾപ്പെടെ എട്ടോളം ലോക ചാമ്പ്യൻഷിപ്പുകളും പിഴവില്ലാതെ, ഒരു പരാതികൾക്കും ഇടനൽകാതെ പൂർത്തിയാക്കുന്നതിൽ മൻഷാദിെൻറ പ്രയത്നങ്ങളേറെയാണ്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സീനിയർ ബ്രാൻഡിങ് കോഓഡിനേറ്റർ റോളിലായിരുന്നു മൻഷാദ് നേതൃപാടവം പുറത്തെടുത്തത്.
2015ൽ ഖത്തറിൽ നടന്ന പുരുഷന്മാരുടെ ഹാൻഡ്ബാൾ ലോക ചാമ്പ്യൻഷിപ്പിൽ ബ്രാൻഡിങ് ഡിസൈനറായാണ് അരങ്ങേറ്റം. അതേ വർഷംതന്നെ ഐ.പി.സി അത്ലറ്റിക്സ് വേൾഡ് ചാമ്പ്യൻഷിപ് വിജയമാക്കുന്നതിലും ഇൗ കൊടുവള്ളിക്കാരൻ കഠിനമായി പ്രയത്നിച്ചു. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പായിരുന്നു പിന്നാലെയെത്തിയ ഇവൻറ്. ആസൂത്രണ മികവിനും ക്രിയാത്മക ചിന്തക്കുമൊപ്പം ലോകമേളകൾ നടത്തിയതിെല അനുഭവസമ്പത്തുംകൂടി ചേർത്തുവെച്ചാൽ മൻഷാദിനും ടീമിനും ലഭിച്ചത് അഭിനന്ദനങ്ങളാൽ െപാതിഞ്ഞ വലിയ അംഗീകാരം. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സംഘാടക മികവ് വിളിച്ചോതി, രാജ്യം ഭംഗിയായി സംഘടിപ്പിച്ച അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിൽ മൻഷാദിന് വലിയ ചുമതലയാണുണ്ടായിരുന്നത്.
വെന്യൂ മാർക്കറ്റിങ് ഓഫിസറുടെ റോളിൽ നാലുമാസം സ്വന്തം മണ്ണായ കേരളത്തിലും ലോക ചാമ്പ്യൻഷിപ്പിനുവേണ്ടി അഹോരാത്രം അധ്വാനിക്കാൻ മേളകളുടെ ഇൗ ചുമതലക്കാരൻ മുൻപന്തിയിലുണ്ടായിരുന്നു. കാൽപന്തിനൊപ്പം ലോകം മുഴുവനായി ഖത്തറിലേക്ക് തിരിയുന്ന 2022 ഫുട്ബാൾ ലോകകപ്പിലാണ് മൻഷാദിെൻറ ശ്രദ്ധ മുഴുവനും. സംഘാടക മികവിൽ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം ഖത്തർ ലോകകപ്പിനെ മാറ്റിയെടുക്കുന്നതിനുള്ള ഹോംവർക്കിലാണ് മൻഷാദും സംഘവും. ഖത്തർ ആതിഥ്യമരുളുന്ന ഫുട്ബാൾ ലോകകപ്പിൽ മാർക്കറ്റിങ് വിഭാഗത്തിലാണ് മൻഷാദിെൻറ സക്രിയമായ ഇടപെടലുകളുണ്ടാവുക. ഖത്തറിൽ നടന്ന എ.ആർ. റഹ്മാൻ ഷോയുടെ പിന്നണിയിലും ഇദ്ദേഹമുണ്ടായിരുന്നു. ഒമ്പതു വർഷമായി മൻഷാദ് ഖത്തറിലെത്തിയിട്ട്. ആർമിയിൽ ജീവനക്കാരനായിരുന്ന മൻഷാദ് രണ്ടുവർഷം പ്രവർത്തിച്ച ശേഷമാണ് ഇവൻറ് മാനേജ്്മെൻറ് മേഖലയിലേക്ക് തിരിഞ്ഞത്.
വിവിധ രാജ്യങ്ങളിൽ സംഗീതവിസ്മയം തീർക്കുന്ന ലോകപ്രശസ്ത സംഗീതജ്ഞരെ ഖത്തറിലെത്തിക്കാനുള്ള ലക്ഷ്യമാണ് ഇനി മൻഷാദിനു മുന്നിലുള്ളത്. അന്താരാഷ്ട്ര പ്രശസ്ത സംഗീതജ്ഞർ ഡാനിയേൽ വാപ്ലസും ഫ്ലാവിയോ ലോപസുമെല്ലാം അണിനിരക്കുന്ന വമ്പൻ മ്യൂസിക് ഷോ ഖത്തറിലൊരുക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ മൻഷാദും സംഘവും. ഹൈ ടെഡ്സ് എന്നപേരിൽ ഷെരാട്ടൻ ബാക്ക്യാർഡിൽ ഫെബ്രുവരി 28നാണ് ലോകത്തെ വിസ്മയങ്ങളെല്ലാം ഒരുവേദിയിൽ ഒന്നിച്ചുചേരുന്ന മ്യൂസിക് ഫെസ്റ്റിവൽ. ഇന്ത്യയിൽനിന്ന് മുൻനിര ബാൻഡുകളിലൊന്നായ ശംഖ ട്രൈബാണ് ഫെസ്റ്റിവലിൽ അണിനിരക്കുന്നത്.
കോഴിക്കോട് ജെ.ഡി.ടിയിൽനിന്ന് ബാച്ലർ ഓഫ് മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഒന്നാം റാങ്കോടെ പാസായ ശേഷമാണ് മൻഷാദ് ഡിസൈനിങ്ങിെൻറ വിസ്മയലോകത്തേക്ക് കാലെടുത്തുവെച്ചത്. വീട്ടുകാരുടെയും ഭാര്യയുടെയും പിന്തുണയുള്ളതുകൊണ്ടാണ് തനിക്ക് ഇത്രയേറെ മുന്നേറാൻ കഴിഞ്ഞതെന്ന് മൻഷാദ് പറയുന്നു. കൊടുവള്ളി സി.വി ഹൗസിൽ സി.വി. ഖാലിദിെൻറയും എ.പി. റാബിയയുടെയും മകനാണ് മൻഷാദ്. ഭാര്യ: ഫാത്തിമ മജീദ്. എയ്ഡൻ ഏക മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.