ഖത്തറിലെ പ്രഥമ ഫ്രീ സോൺ അടുത്ത വർഷം ആദ്യം
text_fieldsദോഹ: രാജ്യത്തെ പ്രഥമ സ്വതന്ത്ര മേഖല(ഫ്രീസോൺ) അടുത്ത വർഷം ആദ്യ പാദത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് ഫ്രീ സോൺ അതോറിറ്റി ചെയർമാനും സഹമന്ത്രിയുമായ അഹ്മദ് ബിൻ മുഹമ്മദ് അൽ സായിദ് പറഞ്ഞു.
ഹമദ് രാജ്യാന്തര തുറമുഖത്തിന് സമീപത്തായി ഉം അൽ ഹൂൽ ഫ്രീ സോണാണ് പ്രാദേശിക, വിദേശ നിക്ഷേപകരെ സ്വീകരിക്കാൻ തയാറായിക്കൊണ്ടിരിക്കുന്നത്.
ഐപെക് 2018(ഇൻറർനാഷണൽ െപ്രാഡക്ട് എക്സിബിഷൻ ആൻഡ് കോൺഫെറൻസ്)െൻറ രണ്ടാം ദിവസം സംസാരിക്കുകകയായിരുന്നു അദ്ദേഹം. ഖത്തറും ആഗോള വിപണിയും തമ്മിലുള്ള ആശയവിനിമയത്തിെൻറ പ്രാരംഭകേന്ദ്രമായി ഇത് മാറുമെന്നും പ്രാദേശിക നിക്ഷേപകർക്കും ഖത്തരി സ്വകാര്യ മേഖലക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും അൽ സായിദ് വിശദീകരിച്ചു.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിനോട് ചേർന്നുള്ള അബു ഫുൻതാസ് സ്വതന്ത്രമേഖലയിലേക്ക് കാർഗോ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിന് പ്രത്യേക കവാടം തന്നെയുണ്ടാകുമെന്നും അടുത്ത വർഷത്തോടെ അബൂ ഫുൻതാസ് ഫ്രീ സോണും പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രീ സോൺ നിയമത്തിൽ ചില മേഖലകൾ കൂടി മന്ത്രിസഭ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും മുശൈരിബ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും കേന്ദ്രത്തിെൻറ ഭൂമിശാസ്ത്രപരമായ കിടപ്പും അടിസ്ഥാന സൗകര്യങ്ങളിലെ വളർച്ചയുമാണ് പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യാന്തര തലത്തിലെ ഭീമൻ കമ്പനികളുമായി ഫ്രീസോണുകളിൽ സംയുക്ത സംരംഭം ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ചില കമ്പനികൾ ഖത്തറിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചരക്കുകളുടെ സ്വതന്ത്രമായ ഒഴുക്കിലൂടെ രാജ്യത്തിെൻറ സാമ്പത്തികമേഖലയുടെ സുരക്ഷയാണ് ഫ്രീസോണുകൾ വഴി ലക്ഷ്യം വെക്കുന്നത്. മൊത്ത ആഭ്യന്തര ഉൽപാദനത്തെ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവൽകരണത്തിന് കരുത്ത് പകരുകയും ലക്ഷ്യമാണ്.
ഖത്തറിെൻറ സാമ്പത്തിക വളർച്ചാ പദ്ധതികളുടെ ഭാഗമാണ് ഫ്രീസോണുകളെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.