Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ വിദേശമന്ത്രി ...

ഖത്തർ വിദേശമന്ത്രി  അഥവാ നയതന്ത്ര വിജയം

text_fields
bookmark_border
ഖത്തർ വിദേശമന്ത്രി  അഥവാ നയതന്ത്ര വിജയം
cancel

ദോഹ: ഖത്തറിന് മേൽ കഴിഞ്ഞ വഷം ജൂൺ അഞ്ചിന് അയൽ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധത്തെ മറികടക്കാൻ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പറന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ ആറ് മാസക്കാലമായി 37കാരനായ അദ്ദേഹം നിരന്തരം യാത്രയിലായിരുന്നു. നിരവധി രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. അയൽ രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഉപരോധം തീർത്തപ്പോൾ ദോഹയിൽ നിന്ന് പ്രസ്താവന നടത്തി പ്രതികരണത്തിന് കാത്തിരിക്കുകയല്ല വിദേശകാര്യ മന്ത്രി ചെയ്തത്. ലോക രാജ്യങ്ങൾക്ക് മുന്നിൽ, തങ്ങൾക്കെതിരിൽ ഉന്നയിച്ച ആരോപണങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടാനുള്ള ശ്രമത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്. അമീർ ശൈഖ് തമീമിെൻറ നിർദേശപ്രകാരം വിദേശകാര്യ മന്ത്രി ജൂൺ ആറിന് തന്നെ തെൻറ ദൗത്യവുമായി ഇറങ്ങുകയായിരുന്നു. ജർമനിയിലേക്കാണ് ആദ്യമായി അദ്ദേഹം പോയത്. ജർമൻ വിദേശകാര്യ മന്ത്രി സേഗ്മാർ ഗേബ്രലുമായാണ് ആദ്യ ചർച്ച നടത്തിയത്. ജർമൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ജർമനി തങ്ങളുടെ നിലപാട് വാർത്താ സമ്മേളനത്തിൽ തന്നെ അറിയിച്ചു. ഉപരോധം എത്രയും വേഗം പിൻവലിച്ച് ചർച്ചക്ക് തയ്യാറാകണമെന്ന ഖത്തർ നിലപാട് തന്നെയാണ് ജർമനിയും സ്വീകരിച്ചത്. ഖത്തറുമായി ബന്ധം വിേഛദിക്കാൻ തങ്ങൾ ഒരുക്കമല്ലെന്നും ജർമനി വ്യക്തമാക്കി.

തുടക്കത്തിൽ ലഭിച്ച ഇൗ ഉൗർജ്ജവുമായാണ് പിന്നീടുള്ള യാത്ര അദ്ദേഹം തുടർന്നത്. തുടർന്ന് ഫ്രാൻസിലെത്തി വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഫ്രഞ്ച് ഗവൺമെൻറും ഇതേ നിലപാട് സ്വീകരിച്ചു. പിന്നീട് തുർക്കി, െബൽജിയം, അമേരിക്ക, ഇറ്റലി, ബ്രിട്ടൻ, ഒമാൻ, കുവൈത്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ, ചൈന, ബ്രസീൽ, സ്വിറ്റ്സർലാൻറ്, ജോർദാൻ, അൾജീരിയ, ശ്രീലങ്ക, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഘാന, ഐവറി കോസ്റ്റ്, ബുർകിനോഫാസോ തുടങ്ങി അമ്പതിലധികം രാജ്യങ്ങളാണ് ഇക്കാലയളവിൽ വിദേശകാര്യ മന്ത്രി സന്ദർശിച്ചത്. 

ഉപരോധ രാജ്യങ്ങൾ ഉന്നയിക്കുന്ന വിഷയത്തിൽ രാജ്യത്തിെൻറ നിലപാടും പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ഏത് ചർച്ചക്കും തയ്യാറാണെന്ന തുടക്കം മുതലുള്ള നിലപാടും അദ്ദേഹം ലോക രാജ്യങ്ങളെ ധരിപ്പിച്ചു. ഉപരോധത്തെ നയതന്ത്ര ബന്ധങ്ങളിലൂടെയും ചർച്ചകളിലൂടെയും നിഷ്പ്രഭമാക്കുകയെന്ന നയമാണ് തുടക്കം മുതൽ തന്നെ ഖത്തർ സ്വീകരിച്ചത്. ഐക്യരാഷ്ട്ര സഭയുടെ വിവിധ വേദികളിൽ ഈ മാസങ്ങളിൽ നിറഞ്ഞ് നിൽക്കാനും അദ്ദേഹത്തിന് സാധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsqatar foreign minister
News Summary - qatar foreign minister-qatar-gulf news
Next Story