വാഹ്..., ബഹ്റൈൻ
text_fieldsദോഹ: ഗൾഫ് കപ്പ് ചരിത്രത്തിൽ നാലുതവണ ഫൈനലിലെത്തിയിട്ടും മുത്താനാവാതെ പോയ കപ്പില്‍ ഇത്തവണ മുത്തമിട്ട് ബഹ്റൈൻ. ദുഹൈലിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിർത്തി നടന്ന 24ാമത് ഗൾഫ് കപ്പിൽ സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ബഹ്റൈൻ ജേതാവായത്.
മുഹമ്മദ് അല്‍ റുമൈഹി നേടിയ ഗോളിലാണ് ബഹ്റൈന്‍ അന്തിമവിജയം സ്വന്തമായത്. കളിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി കിക്ക് പാഴാക്കിയതിന് സൗദി വലിയ വില കൊടുക്കേണ്ടിവന്നു. സൽമാൻ അൽ ഫറാജ് എടുത്ത കിക്ക് ബഹ്റൈൻ ഗോൾപോസ്റ്റിന് മുകളിലൂടെ പറന്നില്ലായിരുന്നുവെങ്കിൽ ഫലം മറ്റൊന്നായേനെ. അവസാനനിമിഷം ബഹ്ൈറൻ ഗോൾമുഖത്ത് സൗദി കനത്ത ആക്രമണം കെട്ടഴിച്ചുവിട്ടെങ്കിലും ജയം ബഹ്റൈനൊപ്പം നിന്നു.
ഗള്‍ഫിലെ ഫുട്ബാള്‍ രാജാക്കന്മാരുടെ കിരീടം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ബഹ്റൈന്‍ സമ്മാനിച്ചു. ഗോള്‍രഹിതമായിരുന്നു ആദ്യപകുതി. ഫൈനലിെൻറ വീറും വാശിയും പ്രകടിപ്പിച്ച മുക്കാല്‍ മണിക്കൂര്‍. രണ്ടു ടീമുകളിലും ഓരോ കളിക്കാര്‍ വീതം മഞ്ഞക്കാര്‍ഡുകള്‍ നേടിയ മത്സരം. ഇരുഭാഗത്തുമായി ഒമ്പതു കോര്‍ണറുകള്‍, ഏഴു വീതം ഫൗളുകള്‍, ഓഫ്സൈഡുകള്‍ വന്നതേയില്ല. തുല്യശക്തികള്‍ ഗ്രൗണ്ടിലിറങ്ങിയതുപോലുള്ള കാഴ്ച.വെളുത്ത ജഴ്സിയില്‍ സൗദി അറേബ്യയും ചുവപ്പില്‍ ബഹ്റൈനും സ്റ്റേഡിയത്തിലിറങ്ങി.
കളി തുടങ്ങി നാലാം മിനിറ്റില്‍തന്നെ സൗദിയുടെ ഡിഫന്‍ഡര്‍ സുല്‍ത്താന്‍ അല്‍ ഗാനം മഞ്ഞക്കാര്‍ഡ് സ്വന്തമാക്കി. എതിരാളിയുടെ ഷര്‍ട്ട് പിടിച്ചുവലിച്ചതായിരുന്നു കുറ്റം. 28ാം മിനിറ്റില്‍ ബഹ്റൈെൻറ അഹമ്മദ് നബീലും മഞ്ഞക്കാര്‍ഡിന് ഉടമയായി. 14ാം മിനിറ്റില്‍ ബഹ്റൈൻ താരം അല്‍ ഹുമാദാന് സൗദി ഗോള്‍വല ലക്ഷ്യമിട്ടെങ്കിലും ഗോള്‍കീപ്പര്‍ ശ്രമം വിഫലമാക്കി. ഇരുടീമുകളും മികച്ച കളിയാണ് ആദ്യപകുതിയില്‍ കാഴ്ചവെച്ചത്.
ആദ്യപകുതിയുടെ 61 ശതമാനം സമയം സൗദിയായിരുന്നു പന്ത് കൈവശംവെച്ചത്. പാസുകളില്‍ 79 ശതമാനം കൃത്യത പ്രകടിപ്പിക്കുകയും ചെയ്തു. ബഹ്റൈെൻറ പാസ് കൃത്യത 64 ശതമാനമായിരുന്നു.ഡിഫൻറര്‍ മുഹമ്മദ് അല്‍ ഖബ്റാനിക്കു പകരം തലാല്‍ അല്‍ അബ്സിയെ ഇറക്കിയാണ് ഗ്രീന്‍ ഫാല്‍ക്കണുകള്‍ രണ്ടാം പകുതിക്ക് തുടക്കമിട്ടത്.48ാം മിനിറ്റില്‍ ബഹ്റൈെൻറ സയ്യിദ് ബാഖര്‍ റഫറിയുടെ മഞ്ഞക്കാര്‍ഡ് പുസ്തകത്തില്‍ കയറുന്ന മൂന്നാമത്തെ താരമായി. മിഡ്ഫീല്‍ഡര്‍ അലി മദാനെ തിരികെ വിളിച്ച് സ്ട്രൈക്കര്‍ തിയാഗോ അഗസ്റ്റോയെ ഇറക്കിയതാണ് 63ാം മിനിറ്റില്‍ ബഹ്റൈന്‍ ഭാഗത്തുണ്ടായ ഒരു നീക്കം.ആദ്യ പകുതിയുടെ ആവേശത്തിനപ്പുറം അലസമായിത്തുടങ്ങിയ രണ്ടാം പകുതിക്ക് ആശ്വാസമായി ബഹ്റൈെൻറ ഗോള്‍. സൗദി താരത്തെ ഫൗള്‍ ചെയ്ത പകരക്കാരന് സ്ട്രൈക്കര്‍ തിയാഗോ അഗസ്റ്റോ അടുത്ത മിനിറ്റില്‍ മഞ്ഞക്കാര്‍ഡും കണ്ടു.
ബഹ്റൈന്‍ ഗോളടിച്ചതോടെ ഉണര്‍ന്ന സൗദി ക്യാമ്പ് അബ്ദുല്ല ഒതൈഫയെ പിന്‍വലിച്ച് അബ്ദുല്‍ ഫത്താഹ് ഹസിരിയെ ഇറക്കി. അതിനിടയില്‍ വീണ്ടും മഞ്ഞക്കാര്‍ഡ്. ഇത്തവണ സൗദിയുടെ മിഡ്ഫീല്‍ഡറും പകരക്കാരനുമായ അബ്ദുല്‍ ഫത്താഹ് അസീരിയാണ് ഗ്രൗണ്ടിലിറങ്ങി ആദ്യ മിനിറ്റില്‍തന്നെ കാർഡ് കണ്ടത്. ഒരു ഗോള്‍ പിറന്നതോടെ സൗദി ഭാഗത്ത് അക്ഷമയായി. അതോടെ കളിയുടെ രീതിയും മാറി. തുടരെ സൗദി ആക്രമിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.