Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 4:00 AM GMT Updated On
date_range 19 March 2019 4:00 AM GMTഖുംറയിൽ ശ്രദ്ധ നേടി ഖത്തരി ചിത്രങ്ങൾ
text_fieldsbookmark_border
ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഖുംറ ഫിലിം ഫെസ്റ്റില്‍ ഖത്തറില്‍ നിന്നുള്ള യുവ ച ലച്ചിത്ര പ്രതിഭകളുടെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് ഓ ഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം.
അമല്‍ അല്‍ മുഫ്തയുടെ ‘ഷിഹാബ് ’, മറിയം അല്‍ ദുബ്ബാനിയുടെ ‘ജസ്റ്റ് അനദര്‍ മെമ്മറി’, മെഹ്ദി അലി അലിയുടെ ‘ആംഫി തിയേറ്റര്‍’, സാഹിദ് ബാത്തയുടെ ‘ദി വെയ്ക്ക്’, നൗഫ് അല്‍ സുലൈത്തിയുടെ ‘ഗബ്ഗബ്’ എന്നീ ഹ്രസ്വചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
കഴിഞ്ഞ അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ മൊഹാഖ് വിഭാഗത്തില്‍ മികച്ച ഹ്രസ്വചിത്രത്തിനും മികച്ച അഭിനയത്തിനുമുള്ള പ്രഥമ അബ്ദുല്‍ അസീസ് ജാസിം പുരസ്ക്കാരത്തിനും അര്‍ഹമായ സിനിമയാണ് ഗബ്ഗബ്. കുടുംബത്തോടൊപ്പം ഞണ്ടിനെ പിടിക്കാന്‍ പോകുന്ന സാഹസികയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച് ഫാത്തിമ അല്‍ നഹ്ദിയാണ് മികച്ച അഭിനയത്തിനുള്ള പ്രഥമ പുരസ്ക്കാരം സ്വന്തമാക്കിയത്.
നക്ഷത്രങ്ങള്‍ വീഴുന്നതുമായി ബന്ധപ്പെട്ടുള്ള സങ്കല്പ്പത്തിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഷിഹാബ് പറയുന്നത്. യുദ്ധം എങ്ങിനെ നാടിനെ അന്യമാക്കുന്നുവെന്ന ശക്തമായ പ്രമേയത്തിലൂടെയാണ് ജസ്റ്റ് അനദര്‍ മെമ്മറി കടന്നുപോകുന്നത്. അജ്യാലിലെ മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ മികച്ച ആഖ്യാനത്തിനും മികച്ച ഡോക്യുമെൻററിക്കുമുള്ള പുരസ്ക്കാരങ്ങള്‍ ഈ ചിത്രങ്ങളാണ് കരസ്ഥമാക്കിയത്.
അമല്‍ അല്‍ മുഫ്തയുടെ ‘ഷിഹാബ് ’, മറിയം അല്‍ ദുബ്ബാനിയുടെ ‘ജസ്റ്റ് അനദര്‍ മെമ്മറി’, മെഹ്ദി അലി അലിയുടെ ‘ആംഫി തിയേറ്റര്‍’, സാഹിദ് ബാത്തയുടെ ‘ദി വെയ്ക്ക്’, നൗഫ് അല്‍ സുലൈത്തിയുടെ ‘ഗബ്ഗബ്’ എന്നീ ഹ്രസ്വചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
കഴിഞ്ഞ അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ മൊഹാഖ് വിഭാഗത്തില്‍ മികച്ച ഹ്രസ്വചിത്രത്തിനും മികച്ച അഭിനയത്തിനുമുള്ള പ്രഥമ അബ്ദുല്‍ അസീസ് ജാസിം പുരസ്ക്കാരത്തിനും അര്‍ഹമായ സിനിമയാണ് ഗബ്ഗബ്. കുടുംബത്തോടൊപ്പം ഞണ്ടിനെ പിടിക്കാന്‍ പോകുന്ന സാഹസികയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച് ഫാത്തിമ അല്‍ നഹ്ദിയാണ് മികച്ച അഭിനയത്തിനുള്ള പ്രഥമ പുരസ്ക്കാരം സ്വന്തമാക്കിയത്.
നക്ഷത്രങ്ങള്‍ വീഴുന്നതുമായി ബന്ധപ്പെട്ടുള്ള സങ്കല്പ്പത്തിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഷിഹാബ് പറയുന്നത്. യുദ്ധം എങ്ങിനെ നാടിനെ അന്യമാക്കുന്നുവെന്ന ശക്തമായ പ്രമേയത്തിലൂടെയാണ് ജസ്റ്റ് അനദര്‍ മെമ്മറി കടന്നുപോകുന്നത്. അജ്യാലിലെ മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ മികച്ച ആഖ്യാനത്തിനും മികച്ച ഡോക്യുമെൻററിക്കുമുള്ള പുരസ്ക്കാരങ്ങള്‍ ഈ ചിത്രങ്ങളാണ് കരസ്ഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story