Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖുംറയിൽ ശ്രദ്ധ നേടി...

ഖുംറയിൽ ശ്രദ്ധ നേടി ഖത്തരി ചിത്രങ്ങൾ

text_fields
bookmark_border
ഖുംറയിൽ ശ്രദ്ധ നേടി ഖത്തരി ചിത്രങ്ങൾ
cancel
camera_alt?????? ????????????????? ???? ???????
ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഖുംറ ഫിലിം ഫെസ്റ്റില്‍ ഖത്തറില്‍ നിന്നുള്ള യുവ ച ലച്ചിത്ര പ്രതിഭകളുടെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് ഓ ഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം.
അമല്‍ അല്‍ മുഫ്തയുടെ ‘ഷിഹാബ് ’, മറിയം അല്‍ ദുബ്ബാനിയുടെ ‘ജസ്റ്റ് അനദര്‍ മെമ്മറി’, മെഹ്ദി അലി അലിയുടെ ‘ആംഫി തിയേറ്റര്‍’, സാഹിദ് ബാത്തയുടെ ‘ദി വെയ്ക്ക്’, നൗഫ് അല്‍ സുലൈത്തിയുടെ ‘ഗബ്ഗബ്’ എന്നീ ഹ്രസ്വചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
കഴിഞ്ഞ അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ മൊഹാഖ് വിഭാഗത്തില്‍ മികച്ച ഹ്രസ്വചിത്രത്തിനും മികച്ച അഭിനയത്തിനുമുള്ള പ്രഥമ അബ്ദുല്‍ അസീസ് ജാസിം പുരസ്ക്കാരത്തിനും അര്‍ഹമായ സിനിമയാണ് ഗബ്ഗബ്. കുടുംബത്തോടൊപ്പം ഞണ്ടിനെ പിടിക്കാന്‍ പോകുന്ന സാഹസികയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച് ഫാത്തിമ അല്‍ നഹ്ദിയാണ് മികച്ച അഭിനയത്തിനുള്ള പ്രഥമ പുരസ്ക്കാരം സ്വന്തമാക്കിയത്.
നക്ഷത്രങ്ങള്‍ വീഴുന്നതുമായി ബന്ധപ്പെട്ടുള്ള സങ്കല്‍പ്പത്തിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഷിഹാബ് പറയുന്നത്. യുദ്ധം എങ്ങിനെ നാടിനെ അന്യമാക്കുന്നുവെന്ന ശക്തമായ പ്രമേയത്തിലൂടെയാണ് ജസ്റ്റ് അനദര്‍ മെമ്മറി കടന്നുപോകുന്നത്. അജ്യാലിലെ മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ മികച്ച ആഖ്യാനത്തിനും മികച്ച ഡോക്യുമെൻററിക്കുമുള്ള പുരസ്ക്കാരങ്ങള്‍ ഈ ചിത്രങ്ങളാണ് കരസ്ഥമാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsQatar films
News Summary - Qatar films, Qatar news
Next Story