നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട്: 'കൗലും ഫിഅ്ലും'... ഖത്തറിെല തെരഞ്ഞെടുപ്പ് വിശേഷങ്ങൾ
text_fieldsസ്ഥാനാർഥിയുടെ പ്രചാരണ ബോർഡ്. പറയുന്നതും പ്രവർത്തിക്കുന്നതും ഒന്ന് എന്ന് അർഥമുള്ള ‘കൗലും ഫിഅ്ലും’ എന്ന അറബി വാക്യമാണ് ബോർഡിൽ
ദോഹ: കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭ തെരഞ്ഞെടുപ്പാണ്. നാടിെൻറ മുക്കുമൂലകൾ അതിെൻറ ആവേശത്തിലാണ്. തെരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും പ്രവാസികൾ ആവേശത്തിെൻറ കാര്യത്തിൽ ഒരൽപം മുന്നിലാണ്. നാട്ടിലേതുപോലെയല്ലെങ്കിലും ഗൾഫ് രാജ്യങ്ങളിലുമുണ്ട് ജനങ്ങൾ വേട്ടുചെയ്യുന്ന തെരെഞ്ഞടുപ്പുകൾ.
ഖത്തരി പൗരന്മാർക്ക് ഇവിടത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവകാശമുണ്ട്. 2019 ഏപ്രിൽ 16നാണ് ഇവിടെ ഒടുവിൽ സെൻട്രൽ മുനിസിപ്പൽ കമ്മിറ്റി (സി.എം.സി) തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 29 മണ്ഡലങ്ങളിൽ 27 എണ്ണത്തിലേക്ക് ആകെ 94 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്, അഞ്ചുപേര്‍ വനിതകളും. അന്നുതന്നെ ഫലവും പ്രഖ്യാപിച്ചു. വനിതകളടക്കം തെരെഞ്ഞടുക്കെപ്പട്ടു.
തങ്ങളുടെ മണ്ഡലങ്ങളിലെ വികസനപ്രവൃത്തികൾ, ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പെേട്രാൾ സ്റ്റേഷനുകൾ, ആശുപത്രികൾ, സ്കൂളുകൾ, പാർക്ക് നിർമാണം, പാർപ്പിടസൗകര്യങ്ങൾ, നഗരസഭ, കൃഷി വികസനം തുടങ്ങിയ കാര്യങ്ങളിലൊക്കെ സി.എം.സിക്ക് നിർണായക പങ്കുണ്ട്. നാലുവർഷമാണ് കാലാവധി.
നാട്ടിലേതുപോലെ നിരത്തുകളിലും റോഡരികിലുമൊക്കെ അന്ന് പ്രചാരണ ബോർഡുകൾ ഇടംപിടിച്ചിരുന്നു. 'പറയുന്നതൊന്നും പ്രവൃത്തിക്കുന്നത് വേറൊന്നും എന്നതല്ല തങ്ങളുടെ നിലപാട്' എന്നാണ് പല സ്ഥാനാർഥികളുെടയും ചിത്രസഹിതമുള്ള ബോർഡുകളിൽ ഉണ്ടായിരുന്നത്. എട്ടാം വാർഡിനെ പ്രതിനിധാനംെചയ്യുന്ന സിറ്റിങ് അംഗമായ ശൈഖ ബിൻത് യൂസുഫ് ബിൻ ഹസൻ അൽ ജുഫൈരിയായിരുന്നു സ്ഥാനാർഥികളിലെ പ്രമുഖ.
വർഷങ്ങളായി ഇൗ മണ്ഡലത്തെ പ്രതിനിധാനംെചയ്യുന്നുണ്ട് അവർ. അറബിയിലുള്ള ബോർഡിൽ 'ശ്രമങ്ങളുടെയും നേട്ടങ്ങളുടെയും എട്ടാം മണ്ഡലം' എന്ന് അറബിയിൽ രേഖപ്പെടുത്തിയിരുന്നു. 'വാക്കും പ്രവൃത്തിയും' എന്നതിെൻറ അറബി വാചകമായ 'കൗലും ഫിഅ്ലും' എന്നത് വലിയ അക്ഷരത്തിൽ ഉണ്ടായിരുന്നു. തെൻറ മണ്ഡലത്തിലെ വിവിധ വികസനപ്രവൃത്തികളുെട ചിത്രങ്ങളും ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് കമീഷെൻറ കർശന നിയന്ത്രണത്തിലാണ് നാട്ടിലെ തെരെഞ്ഞടുപ്പ് നടക്കുക. ഖത്തറിലാകട്ടെ ആഭ്യന്തരമന്ത്രാലയത്തിനാണ് നിയന്ത്രണം. അനുവദിച്ച സമയത്തിന് മുമ്പോ ശേഷമോ പ്രചാരണം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. മുദ്രാവാക്യങ്ങള്‍, വാചകങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവയൊന്നും മതത്തിനോ സാമൂഹിക മൂല്യങ്ങള്‍ക്കോ ഖത്തരി സമൂഹത്തിനോ എതിരാകരുത്. യോഗങ്ങള്‍, പരസ്യങ്ങള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയിലൊന്നും ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിൽ പ്രചാരണം പാടില്ല. എതിര് സ്ഥാനാര്‍ഥിയെ ഇകഴ്ത്തുന്നതോ വംശീയ സ്പർധ ഉണ്ടാക്കുന്നതോആയവ പാടില്ല തുടങ്ങിയ കർശന നിർദേശങ്ങൾ ഖത്തറിലെ സ്ഥാനാർഥികൾക്കുണ്ട്. നാട്ടിലേതുപോലെയല്ല, ഖത്തറിൽ ഇത്തരം നിർദേശങ്ങൾ ലംഘിക്കപ്പെടാറില്ല. 'വാക്കും പ്രവൃത്തിയും' ഒന്നാണെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഖത്തറിലെ സ്ഥനാർഥികളുടെ ഉറപ്പ്. നാട്ടിലോ...?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

