‘ഖത്തർ ഡിജിറ്റൽ ഗവൺമെൻറ്’ പദ്ധതി : അടുത്തഘട്ടം കിറ്റ്കോമിൽ പ്രഖ്യാപിക്കും
text_fieldsദോഹ: ഗതാഗത വാർത്തവിനിമയ മന്ത്രാലയത്തിെൻറ ‘ഖത്തർ ഡിജിറ്റൽ ഗവൺമെൻറ് െട്രയിന ിങ് പ്രോഗ്രാ’മിെൻറ അടുത്തവർഷം നടത്തുന്ന വി വിധ പദ്ധതികൾ സംബന്ധിച്ച പ്രഖ്യാപന ം ദോഹയിൽ നടക്കാനിരിക്കുന്ന ഐ.ടി സമ്മേളനമായ കിറ്റ്കോമിൽ അവതരിപ്പിക്കും. 2020ൽ ഉദ് ദേശിക്കുന്ന പരിശീലന പദ്ധതികളാണ് സമ്മേളനത്തിൽ അവതരിപ്പിക്കുക. ഇത് ആദ്യമായാണ് ഒരുവർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പദ്ധതി പ്രഖ്യാപിക്കാനിരിക്കുന്നത്. സർക്കാർ മേഖലയിലെ ഐ.ടി ജീവനക്കാരുടെ ശേഷിയും കഴിവും കൂടുതൽ വികസിപ്പിക്കുന്നതിനായാണ് ഖത്തർ ഡിജിറ്റൽ പദ്ധതി 2016ൽ തുടങ്ങിയത്. സർക്കാറിെൻറ എല്ലാ നടപടികളും ഡിജിറ്റൽ വത്കരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണിത്. ഇതിെൻറ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരസാങ്കേതിക മേഖലയിൽ ഉന്നത പരിശീലനം നൽകുന്നുണ്ട്. ഉന്നത ഐ.ടി കമ്പനികളുമായി സഹകരിച്ചാണിത്. 134 പരീക്ഷകൾ, 1207 പരിശീലന പരിപാടികൾ എന്നിവ ഈവർഷം മൂന്നാംപാദം വരെ നടത്തിക്കഴിഞ്ഞു.
സർക്കാറിെൻറ സേവനങ്ങൾ എല്ലാം ഡിജിറ്റൽ വത്കരിക്കുകയെന്ന ‘ഖത്തർ ഡിജിറ്റൽ ഗവൺമെൻറ് 2020’ പദ്ധതിയുെട ഭാഗമായി വിവിധ പരിപാടികളാണ് സർക്കാർ നടത്തുന്നത്. സമുദ്രയാത്ര സംബന്ധിച്ച 25 പുതിയ സേവനങ്ങൾകൂടി മന്ത്രാലയത്തിെൻറ ഇ-സേവനങ്ങളിൽ ഉൾപ്പെടുത്തിയ ആപ് ഈയടുത്താണ് മന്ത്രാലയം പ്രകാശനം ചെയ്തത്. മന്ത്രാലയത്തിെൻറ പുതിയ വാർത്തകളും അറിയിപ്പുകളുമടക്കം ഇതിൽ ലഭ്യമാണ്. സർക്കാർ ഒാഫിസിൽ എത്താെതതന്നെ 24 മണിക്കൂറും ആപ് ഉപയോഗിച്ച് കാര്യങ്ങൾ നടത്താനാകും. ൈസബർ സുരക്ഷ പൂർണമായും ഉറപ്പുവരുത്തിയാണ് ആപ് തയാറാക്കിയത്. ചെറുതും വലുതുമായ ബോട്ടുകളുടെ ഉടമസ്ഥാവകാശം മാറ്റൽ, സർട്ടിഫിക്കറ്റ് ലഭിക്കൽ, സുരക്ഷ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ പുതിയ ആപ് വഴി ലഭ്യമാകും. ചെറുതും വലുതുമായ കപ്പലുകൾക്കും ബോട്ടുകൾക്കും ഉപകാരപ്പെടുന്ന സേവനങ്ങളടക്കം ഇതിലുണ്ട്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വിവിധ ആവശ്യങ്ങൾക്കായി അപേക്ഷിച്ചവർക്ക് സർട്ടിഫിക്കറ്റുകളും മറ്റും സൗകര്യപ്രദമായി തപാലിൽ ലഭ്യമാക്കാനായി ക്യു പോസ്റ്റുമായി മന്ത്രാലയം കരാറിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ വിവര-വാർത്തവിനിമയ സാങ്കേതികവിദ്യാ സമ്മേളനമായ ‘കിറ്റ്കോം 2019’ ഒക്ടോബർ 29നാണ് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ ആരംഭിക്കുക. പരിപാടി നാല് ദിവസം നീളും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 300ഓളം പവലിയനുകളും 100ലധികം ഐ.ടി, കമ്യൂണിക്കേഷൻ വിദഗ്ധരും പെങ്കടുക്കും. 30,000ലധികം സന്ദർശകരും ഇത്തവണ കിറ്റ്കോമിൽ പങ്കെടുക്കും. ടെലികമ്യൂണിക്കേഷന്, വിവരസാങ്കേതികവിദ്യ മേഖലകളിലെ പ്രമുഖ കമ്പനികളുടെ പങ്കാളിത്തവും സമ്മേളനത്തിൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.