ഈ വര്‍ഷം 18ലക്ഷം പേര്‍ക്ക് ഖത്തര്‍ ചാരിറ്റി സഹായം
text_fieldsദോഹ: ലോകത്ത് ദുരിതമനുഭവിക്കുന്നവർക്ക് ഖത്തർ ചാരിറ്റിയുടെ കാരുണ്യക്കൈകൾ തടസമില്ലാതെ നീളുന്നു. പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന വിവിധ രാജ്യങ്ങളില്‍ പ്രത്യേകിച്ചും സിറിയയിലുള്പ്പടെ സഹായങ്ങള്‍ ലഭ്യമാക്കി. പദ്ധതികളുടെ ഗുണഭോക്താക്കളില്‍ മുന്നില്‍ സിറിയന്‍ അഭയാര്‍ഥികളാണ്, 8.77ലക്ഷം സിറിയന്‍ സ്വദേശികള്‍ക്കാണ് പദ്ധതികളുടെ പ്രയോജനം ലഭിച്ചത്. മ്യാന്മറിലെയും സൊമാലിയയിലെയും ജനങ്ങള്‍ക്കാണ് തുടര്‍ന്നുള്ള സഹായങ്ങള്‍ ലഭിച്ചത്. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 18ലക്ഷത്തിലധികം പേര്‍ക്ക് ഖത്തര്‍ ചാരിറ്റി സഹായം ലഭ്യമാക്കി. 39 രാജ്യങ്ങളിലെ 18,47,728 പേര്‍ക്കാണ് വിവിധ പദ്ധതികളുടെ പ്രയോജനം ലഭിച്ചത്.
യുദ്ധം, പ്രകൃതിദുരന്തങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയുടെയെല്ലാം ഇരകള്‍ ഖത്തർ ചാരിറ്റി പദ്ധതികളുടെ ഗുണഭോക്താക്കളായി. കാരുണ്യ സഹായപ്രവര്ത്തനങ്ങള്ക്കാണ് ആദ്യപകുതിയില്‍ ഖത്തര്‍ ചാരിറ്റി പ്രാധാന്യം നല്‍കിയത്. 26ലധികം രാജ്യങ്ങളിലെ ഫീല്‍ഡ് ഓഫീസുകളും വൈദഗ്ധ്യം ലഭിച്ച ടീമുകളുടെയും ഭരണനിര്‍വഹണ സംവിധാനങ്ങളുടെയും സഹായത്തോടെയായിരുന്നു പദ്ധതി നടപ്പാക്കല്‍. സിറിയയില്‍ ആഭ്യന്തരമായി പുനരധിവസിപ്പിക്കപ്പെട്ടവര്‍, തുര്‍ക്കി, ജോര്‍ദ്ദാന്‍, ഇറാഖ്, ലബനാന് എന്നിവിടങ്ങളിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കും ഈ കാലയളവില്‍ വലിയതോതില്‍ സഹായം ലഭ്യമാക്കി. ശൈത്യകാല സഹായം, ഉപജീവനമാര്‍ഗം, സംരക്ഷണം, അഭയം, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വെള്ളം, ശുചീകരണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പദ്ധതികള്‍ നടപ്പാക്കിയത്.
യമന്‍, ഇന്ത്യ, നൈഗര്‍, ഇറാഖ്, ഫലസ്തീന്, ജോര്‍ദ്ദാന്‍, സൊമാലിയ, ബംഗ്ലാദേശ്, മ്യാന്മര്, സുഡാന്, എത്യോപ്യ, മധ്യ ആഫ്രിക്ക, അഫ്ഗാനിസ്താന്, അല്‍ബേനിയ, ബോസ്നിയ ആൻറ് ഹെര്‍സഗോവിന, ചെച്നിയ, മൊറോക്കോ, ഇന്തോനേഷ്യ, പാകിസ്താന്, ബെനിന്‍, ബുര്‍ക്കിന ഫാസോ, ഛാഡ്, താന്‍സാനിയ, ദക്ഷിണ സുഡാന്, ജിബൂട്ടി, റുവാണ്ട, സിംബാബ്വേ, ശ്രീലങ്ക, ഘാന, കിര്ഗിസ്താന്, കൊസോവോ, കെനിയ, മലാവി, മാലി, മൗറിത്താനിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും ഖത്തര്‍ ചാരിറ്റി പദ്ധതികള്‍ നടപ്പാക്കി.
ഇന്തോനേഷ്യയില്‍ 280 വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു
ദോഹ: 2018 ആദ്യ അഞ്ചുമാസത്തിനുള്ളില്‍ ഖത്തര്‍ ചാാരിറ്റി ഇന്തോനേഷ്യയില്‍ 280 വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. വിദ്യാഭ്യാസ, വരുമാന സമാഹരണ പദ്ധതികള്‍, സാമൂഹിക പാര്‍പ്പിട യൂണിറ്റുകള്‍, പള്ളികള്‍, കിണറുകള്‍ എന്നിവയെല്ലാം വിജയകരമായി നടപ്പാക്കി. ഇന്തോനേഷ്യയിലെ ഖത്തര്‍ ചാരിറ്റി ഓഫീസിെൻറ മേല്‍നോട്ടത്തിലായിരുന്നു പദ്ധതിനിര്‍വഹണം. 2006ല്‍ ഖത്തര്‍ ചാരിറ്റിയുടെ ഓഫീസ് ഇന്തോനേഷ്യയില്‍ തുറന്നതിനുശേഷം ഇതുവരെയായി 1818 വരുമാന സമാഹരണ പദ്ധതികളാണ് ഖത്തര്‍ ചാരിറ്റി നടപ്പാക്കിയത്. ആവശ്യം അര്‍ഹിക്കുന്ന കുടുംബങ്ങള്‍ക്കായി പ്രതിവര്‍ഷം 165 പദ്ധതികളാണ് നടപ്പാക്കുന്നത്.
ഇൗ വർഷം 12 മില്യണ്‍ ഖത്തര്‍ റിയാല്‍ ആണ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. ഗുണഭോക്താക്കളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായി 30 വരുമാന സമാഹരണപദ്ധതികളും നടപ്പാക്കി. അനാഥക്കുട്ടികളുടെ മാതാക്കള്‍, പാവപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ എന്നിവര്‍ക്കായിരുന്നു പദ്ധതിയില്‍ പ്രാമുഖ്യം നല്‍കിയത്. പദ്ധതികള്‍ നടപ്പാക്കുന്നതിനു മുമ്പ് ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പദ്ധതികള്‍ നടത്തിക്കൊണ്ടുപോകാന്‍ ഇവര്‍ക്ക് സാധിക്കും എന്നുറപ്പ് വരുത്തുന്നതിനായാണ് പരിശീലനം. കന്നുകാലി വളര്‍ത്തല്‍, ഷോപ്പുകള്‍, കോട്ടേജ് വ്യവസായം, ചെറുകിട വ്യവസായങ്ങള്‍, വിളവെടുപ്പ് മെഷീനുകള്‍, ഇന്ധന കാര്‍ട്ടുകള്‍, പോര്‍ട്ടബിള്‍ കാര്‍ട്ടുകള്‍(മൊബൈല്‍ ഗ്രോസറികള്‍) എന്നിവയാണ് പ്രധാനമായും നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.